Wednesday, November 26, 2008

ഇന്ത്യ വിറച്ച ദിനങ്ങള്‍ ഒരു അവലോകനം

2008 ഒക്‌ടോബര്‍ 30ന്‌ അസമില്‍ 18 ബോംബുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ 77 വിലപ്പെട്ട ജീവനകളാണ്‌ പൊലിഞ്ഞത്‌. നൂറിലധികം പേര്‍ക്ക്‌ പരുക്കേറ്റു. 

2008 ഒക്‌ടോബര്‍ 21നു മണിപ്പൂര്‍ പോലീസിന്റെ കാന്‍ഡോ കോംപ്ലക്‌സിനു മുന്നിലുണ്ടായ അതിശക്‌തമായ സ്‌ഫോടനത്തില്‍ 17 പേരാണ്‌ കൊല്ലപ്പെട്ടത്‌. 

2008 സെപ്‌റ്റംബര്‍ 29ന്‌ മഹാരാഷ്‌ട്രയിലെ മലേഗാവില്‍ മോട്ടോര്‍ ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബ്‌ പൊട്ടിത്തെറിച്ച്‌ മരിച്ചത്‌ അഞ്ചുപേരാണ്‌. അതേ ദിവസം തന്നെ ഗുജറാത്തിലെ മൊദാസയില്‍ മുസ്ലിം പള്ളിക്ക്‌ സമീപമുണ്ടായ താരതമ്യേന ശക്‌തി കുറഞ്ഞ സ്‌ഫോടനം ഒരാളുടെ ജീവന്‍ അപഹരിച്ചു കൊണ്ടാണ്‌ കടന്നുപോയത്‌. 

2008 സെപ്‌റ്റംബര്‍ 27നു ന്യൂഡല്‍ഹിയിലെ മെഹറോളിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ക്രൂഡ്‌ ബോംബ്‌ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 

2008 സെപ്‌റ്റംബര്‍ 13നു ന്യൂഡല്‍ഹിയിലുണ്ടായ ആറു സ്‌ഫോടനങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 

2008 ജൂലൈ 26ന്‌ അഹമ്മദാബാദില്‍ രണ്ടു മണിക്കൂറിന്റെ ഇടവേളയില്‍ 20 ബോംബുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ പൊലിഞ്ഞത്‌ 57 ജീവനുകളാണ്‌. 

2008 ജൂലൈ 25 ന്‌ ബംഗളൂരൂവിലുണ്ടായ ശക്‌തി കുറഞ്ഞ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 

2008 മേയ്‌ 13ന്‌ ജയ്‌പൂരിലുണ്ടായ തുടര്‍സ്‌ഫോടനങ്ങളില്‍ 68 പേര്‍ കൊല്ലപ്പെട്ടു.

2008 ജനുവരിയില്‍ യു.പിയിലെ രാംപൂരിനടുത്തുള്ള സി.ആര്‍.പി.എഫ്‌. ക്യാമ്പിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 

2007 ഒക്‌ടോബര്‍ രാജസ്‌ഥാനിലെ അജ്‌മീര്‍ ഷെരീഫിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

2007 ഓഗസ്‌റ്റ് ഹൈദരാബാദ്‌ സ്‌ഫോടനങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക്‌ പരുക്ക്‌. 

2007 മേയില്‍ ഹൈദരാബാദ്‌ മെക്കാ മസ്‌ജിദില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 

2007 ഫെബ്രുവരി 19ന്‌ ഇന്ത്യയില്‍ നിന്നു പാകിസ്‌താനിലേക്കുള്ള തീവണ്ടിയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 66 പേര്‍ക്ക്‌ ജീവഹാനിയുണ്ടായി. 

2006 സെപ്‌റ്റംബറില്‍ മലേഗാരവിലെ മസ്‌ജിദില്‍ ഇരട്ട സ്‌ഫോടനം. മരണസംഖ്യ 30. പരുക്കേറ്റവര്‍ 100. 

2006 ജൂലൈയില്‍ മുംബൈ ട്രെയിനുകളില്‍ ഉണ്ടായ ഏഴു സ്‌ഫോടനങ്ങളില്‍ 200 കൊല്ലപ്പെട്ടപ്പോള്‍ 700 പേര്‍ക്ക്‌ പരുക്കേറ്റു. 

2006 മാര്‍ച്ചില്‍ വാരാണസിയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 

2005 ഒക്‌ടോബറില്‍ ന്യൂഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ ഉണ്ടായ മൂന്നു സ്‌ഫോടനങ്ങളില്‍ 62 പേര്‍ കൊല്ലപ്പെട്ടു. 

No comments:

Post a Comment