Wednesday, December 31, 2008

2009 ലെ ആദ്യത്തെ ഹര്‍ത്താല്‍ തുടങ്ങി




µHâV: ÄÜçÖøß È·øØÍÏßÜᢠØÎàÉ ÉFÞÏJáµ{ßÜᢠØßÉß®¢ ¦ÙbÞÈ¢ æºÏíÄ ÙVJÞW Äá¿Bß. èÕµßGí ¦ùáÕæøÏÞÃí ÙVJÞW. ÕÞÙÈBæ{Ïᢠ¥ÕÖcØVÕàØáµæ{Ïᢠ²ÝßÕÞAßÏßGáIí. ºµcJáÎáAßW §KæÜ ØßÉß®¢ dÉÕVJµX æÕçGxá Îøß‚ÄßæÈ Äá¿VKÞÃí ÙVJÞW.

ÄÜÞÏß dÌÞFá µNßxß æØdµGùß ÜçÄ×ÞÃí §KæÜ æÕçGxáÎøß‚Äí. øIá Ìßæ¼ÉßAÞVAᢠ²øá ØßÉß®NáµÞøÈᢠ²øá ¼ÈÄÞÆZ dÉÕVJµÈᢠæÕçGxßGáIí. ÉÞÈâV çÎ~ÜÏßæÜ ®GáØíÅÜB{ßW ¥Fá ÆßÕØçJAí ÈßçøÞÇÈÞ¼í¾ dÉ~cÞÉß‚ßøßAáµÏÞÃí. ÉÞÈâV, æºÞÐß, æµÞ{ÕÜïâV, µÄßøâV, µHÕ¢, µâJáÉùOí, ÇVο¢, ÄÜçÖøß ®KßÕß¿B{ßÜÞÃí ÈßçøÞÇÈÞ¼í¾.

സ്വാഗതം 2009






Tuesday, December 30, 2008

പേറ്റുനോവ്‌ 70th വയസ്സില്‍


70_Þ¢ ÕÏØßW ØídÄàAí ¼XÎØÞËÜc¢. ¥ÕV ²øá æÉYµáGßÏáæ¿ ¥NÏÞÏß. ÙøßÏÞÈÏßÜÞÃí §Äí. ¥NÏíAí çÎÞÙBZ §ÈßÏᢠÌÞAß. ²øá ¦YµáGß µâæ¿ çÕÃæÎKí.

ÆàV¸ µÞÜæJ µÞJßøßMßæÈÞ¿áÕßÜÞÃí øÞæ¼Þ ®K 70 µÞøß µÝßE ÎÞØ¢ 28Èí ØßçØùßÏÈßÜâæ¿ ²øá æÉYµáEßÈí ¼àÕX ÈWµßÏÄí. µáEí ÉâVà ¦çøÞ·cÕÄßÏÞÃí. Äæa ɵáÄß dÉÞÏÎáU ØídÄàµæ{AÞZ ¦çøÞ·cÕÄßÏÞÃí ÄÞæÈKí øÞæ¼Þ ¥ÕµÞÖæM¿áKá.

ÍVJÞÕí ÌÜùÞÎßÈí 17 ÕÏØᢠøÞæ¼ÞÏíAí 15 ÕÏØáÎáUçMÞÝÞÃí §øáÕøᢠÕßÕÞÙßÄøÞµáKÄí. §çMÞZ ÌÜùÞÎßÈí 72 ÕÏØáIí. ²øá µáEßAÞÜá µÞÃÞX ³çøÞ ÕV×ÕᢠµÞJßøáKá. µÞJßøßMá æÕùáæÄÏÞæÃKí çÄÞKßJá¿BßÏßGí µáæùAÞÜÎÞÏß. ³çøÞ ÕV×¢ µÝßÏáçOÞÝᢠ¥ºí»Èᢠ¥NÏᢠ¦µÞÈáU ØÞÇcÄ µáùEá ÕøßµÏÞæÃKí ¥ÕV ÎÈØßÜÞAß.

µáEßAÞÜßÈÞÏáU çÎÞÙ¢ ¥ÇßµÎÞÏçMÞZ dÉÞÏ¢ µÃAÞAÞæÄ §ùBßMáùæM¿áµÏÞÏßøáKá. ÍâÎßÏᢠÕß{µ{ᢠÉÃÏæM¿áJß ²Kø Üf¢ øâÉçÏÞ{¢ Ø¢¸¿ßMß‚í ÕtcÄÞ ºßµßr È¿JßÏÞÃí øÞæ¼Þ ¥NÏÞÏÄí.

dÉÞÏ¢µâ¿ßÏ ØídÄà ¥NÏÞµáK Ø¢ÍÕBZ Õ{æø µáù‚á ÎÞdÄÎÞÃí §ÄáÕæø ùßçMÞVGá 溇æMGßGáUÄí. ¥ùáÉJßøIÞ¢ ÕÏØßW ÎâÕÞxáÉáÝ ØbçÆÖßÏÞÏ ÍÕÞÈßÏN ®K ØídÄà ÉâVà ¦çøÞ·cÎáU µáEßÈá ¼z¢ ÈWµßÏ Ø¢ÍÕ¢ 2004W çµø{JßW ÈßKá ùßçMÞVGá æºÏíÄßGáIí. çÜÞµJßæÜ ÄæK ÎâKÞÎæJ dÉÞÏçÎùßÏ ·VÍÇÞøÃÕᢠdÉØÕÕáÎÞÃßæÄKÞÏßøáKá ¥Kí ¦ÖáÉdÄß ¥ÇßµãÄV ¥ÕµÞÖæMGÄí.

വിട 2008
















ഇനി എത്ര കാലം
ഒരു വര്ഷം കൂടി കടന്നു പോകുന്നു
ഒരാണ്ട് കൂടി അടുക്കുന്നു
അനിവാര്യം ആയ പ്രപന്ഞ സത്യത്തിലേക്ക്

ഇന്നെന്നെ ഭരിക്കുന്നത്‌
ഇനി ഒരികളും തിരിച്ചു വരാത്ത പൊയ്പോയ
കാലങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആണ്
നാളെയെ കുറിച്ചുള്ള അസങ്കകളാണ്
പളിച്ചകളുടെ കണകെടുപ്പ ആണ്

ആവര്‍ത്തിക്കാതിരിക്കട്ടെ തെറ്റുകള്‍

ഏവര്‍ക്കും ഒരു നല്ല 2009 നേര്‍ന്നുകൊണ്ട്

വാര്‍ത്തയും വ്യക്തിയും
















Ïá®Øí ÄßøæE¿áMßW ùßM†ßAX ÉÞVGß èÕØí dÉØßÁaí Øí@ÞÈÞV@ßÏÞÏßøáK ØÞùÞ çÉÏíÜßX ÎáJÛßÏÞÏß. çÉÏíÜßæa ÉÄßæÈGáµÞøßÏÞÏ ÎµZ dÌßØíçxÞZ ²øá ¦YµáEßÈí ¼z¢ ÈWµßÏÄÞÏß ÉàMßZ ÎÞ·ØßX ùßçMÞVGí æºÏíÄá. ¥NÏᢠµáEᢠØá~ÎÞÏß §øßAáKáæÕKí µá¿á¢Ì ÕãJBZ ¥ùßÏß‚á.

çÉÏíÜßæa ¥ÕßÕÞÙßÄÏÞÏ ÎµZ ·VÍßÃßÏÞæÃK ÕÞVJ ÄßøæE¿áMí dɺÞøÃJßÈßæ¿ ùßM†ßAX ÉÞVGßÏíAí ÕX ÄÜçÕÆÈÏÞÏßøáKá. ·Vͺí»ßdÆæJ ®ÄßVAáK æÉÏíÜßÈÞµæG ÕßÕÞÆ¢ ÄÃáMßAÞÈÞÏß ÕÞVJ ÖøßÕÏíAáµÏᢠµÞÎáµÈÞÏ çÙÞAß ÄÞø¢ æÜÕß ¥Õæ{ ÕßÕÞÙ¢ µÝßAÞX çÉÞÕáµÏÞæÃKá ÕcµíÄÎÞAáµÏᢠæºÏíÄßøáKá.

Monday, December 29, 2008

ടെക്നോപാര്‍ക് - Technopark

ടെക്നോപാര്ക്ക് - തിരുവനന്തപുരത്ത് കഴക്കുട്ടം എന്ന സ്ഥലത്തു ഏകദേശം 20000 ആളുകള്‍
ജോലി ചെയ്യുന്ന സ്ഥലം.ഇവിടെ ജോലി ചെയ്യുന്നവരില്‍ അധികവും യുവ തലമുറയില്‍ പെട്ടവരാണ്.
എല്ലാവരും ടെക്കീസ്...
ഇവിടുത്തെ യുവ തലമുറയുടെ വിശേഷങ്ങള് അറിയണ്ടേ?






















































for more details with technopark go to www.technopark.org
Post by VIPIN

Tuesday, December 23, 2008

Monday, December 22, 2008

ക്രിസ്തുമസ് : ആഘോഷവും ആചാരങ്ങളും




ക്രിസ്തുമസിലെ വിവിധ ആചാരങ്ങളെ പറ്റി അന്വേഷിച്ചപ്പോള്‍ കിട്ടിയത്.ഇഷ്ടപെട്ടതുകൊണ്ട് ഇവിടെ ചേര്ക്കുന്നു

****************************************************************************
ക്രിസ്തുദേവന്റെ ജനനം അവിചാരിതമായിരുന്നില്ല. എന്നാല്‍ ക്രിസ്മസിനോടനുബന്ധിച്ച് നിലവിലുള്ള പല ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും തുടക്കം കുറിച്ചതു യാദ്ൃഛികമായാണ്. അവയെല്ലാം ക്രിസ്മസ് പരിപാടികളില്‍ പ്രാധാന്യം അര്‍ഹിക്കുന്നവയുമാണ്.

പ്രധാനമായും ക്രിസ്മസ് ക്രിബ് (പുല്‍ക്കൂട്), ക്രിസ്മസ് കരോള്‍, ക്രിസ്മസ ്ട്രീ, ക്രിസ്മസ് ഫാദര്‍, ക്രിസ്മസ് കാര്‍ഡ് എന്നിവയാണ് കാലത്തിനൊത്തു മാറുകയും വിപുലമാകുകയും ചെയ്യുന്ന തിരുപ്പിറവി ആചാരങ്ങള്‍. മനുഷ്യരാശിയുടെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ആ ചരിത്രസംഭവം കഴിഞ്ഞിട്ട് ഇരുപതു നൂറ്റാണ്ടുകള്‍ കഴിഞ്ഞു.

ക്രിസ്മസ് ക്രിബ് (പുല്‍ക്കൂട്)

ആദ്യത്തെ ക്രിസ്മസ് രാത്രിയില്‍ ബത്ലഹേമിലെ പുല്‍ക്കൂട്ടില്‍ ക്രിസ്തുദേവന്‍ ജനിച്ചശേഷം അവിടെ കണ്ട കാഴ്ചയാണല്ലോ പുല്‍ക്കൂട്ടില്‍ ചിത്രീകരിക്കുന്നത്. പരസ്യമായ ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങിയതിനുശേഷം പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിന്റെ രൂപം ഉണ്ടാക്കി അതിനുചുറ്റും വൃത്താകൃതിയില്‍ നിന്ന് പാട്ടുകള്‍പാടുന്ന പതിവ് ഉണ്ടായിരുന്നു.

പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ് ഓഫ് അസീസിയാണ് പുല്‍ക്കൂടിന് ശരിയായ രൂപം നല്‍കിയത്. 1223 ല്‍ അദ്ദേഹം തന്റെ താമസസ്ഥലത്തിനടുത്ത് ഒരു താഴ്വരയില്‍ കുറെ ആട്ടിടയന്മാര്‍ വിശ്രമിക്കുന്ന കാഴ്ചകണ്ട് ക്രിസ്തുദേവന്റെ ജനനത്തെപ്പറ്റിയും ആദ്യത്തെ ക്രിസ്മസ് രാത്രിയെപ്പറ്റിയും ഓര്‍ക്കാനിടയായി.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബേത്ലഹേം പുല്‍ക്കൂട്ടില്‍ ആദ്യ ക്രിസ്മസ് രാത്രിയിലുണ്ടായിരുന്നപോലെയുള്ള കാഴ്ചകള്‍ക്ക് രൂപം നല്‍കി. ഒരു പുല്‍ക്കൂട് ഉണ്ടാക്കി, പിന്നെ മെഴുകുകൊണ്ട് ഉണ്ണിയേശുവിന്റെ രൂപം ഉണ്ടാക്കി പുല്‍ക്കൂട്ടില്‍ വച്ചു. തന്റെ ആശ്രമത്തിലുണ്ടായിരുന്ന മറ്റ് ആളുകളെയും പശു, ആട്, കഴുത എന്നിവയെയും കൂട്ടി, ആദ്യ ക്രിസ്മസ് രാത്രിയിലെ കാഴ്ച പൂര്‍ണമാക്കി. ആഘോഷ പരിപാടി വളരെ ഭംഗിയായിരുന്നു. അദ്ദേഹം അതിനടുത്തുനിന്ന് ആനന്ദംകൊണ്ട് കണ്ണീര്‍പൊഴിച്ചു.

ഭക്തജനങ്ങള്‍ക്ക് ഈ കാഴ്ച നന്നായി ഇഷ്ടപ്പെട്ടു. തുടര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു പരിപാടിയായി പല സ്ഥലങ്ങളിലും പുല്‍ക്കൂടുകള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുന്നത് പതിവായിത്തീര്‍ന്നു.

ക്രിസ്മസ് കരോള്‍

ഉണ്ണിയേശുവിന്റെ രൂപത്തിന് ചുറ്റും നിന്ന് പാട്ടുകള്‍ പാടുന്ന രീതി നാലാം നൂറ്റാണ്ടുമുതല്‍ നിലവിലുണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ 'ഫ്രാന്‍സിസ് ഓഫ് അസീസി' തന്നെയാണ് ഇതിന് പ്രാധാന്യം നല്‍കിയത്. വീടുകള്‍ തോറും കയറി പാട്ടുകള്‍ പാടി ക്രിസ്തുദേവന്റെ ജനനത്തെ വിളിച്ചറിയിക്കുന്ന രീതി പതിനഞ്ചാം നൂറ്റാണ്ടില്‍ നിലവില്‍ വന്നു.

സൈലന്റ്നൈറ്റ്-ഹോളിനൈറ്റ്' എന്ന പ്രസിദ്ധമായ പാട്ട് 1818 ല്‍ ഓസ്ട്രിയന്‍ പാതിരിയായ 'ഫാദര്‍ ജോസഫ് മോഹര്‍' ആണ് രചിച്ചത്. ആ വര്‍ഷം ക്രിസ്മസിന്റെ തലേരാത്രി തന്റെ പള്ളിയിലെ ഓര്‍ഗന്‍ എലി കരണ്ട് നശിപ്പിച്ചതിലുള്ള ദുഖവുമായി നടന്ന ഫാ.മോഹര്‍ ക്രിസ്മസ് ചടങ്ങുകളില്‍ പാട്ടുകള്‍ക്ക് താളം പകരുവാന്‍ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങി.

രാത്രിയില്‍ പുറത്തേക്ക് നടക്കാനിറങ്ങിയ അദ്ദേഹം അവിചാരിതമായി ഒരു കുന്നിന്‍മുകളില്‍ നില്‍ക്കുകയും നക്ഷത്രങ്ങള്‍ തിളങ്ങിനിന്ന ശാന്തമായ ആ രാത്രിയില്‍ പെട്ടെന്ന് ബേത്ലഹേമിലെ ആദ്യ ക്രിസ്മസ് രാത്രിയെപ്പറ്റി ഓര്‍ക്കുകയും അദ്ദേഹത്തിന്റെ നാവില്‍ നിന്നും നാലുവാക്കുകള്‍ പുറത്തുവരികയും ചെയ്തു-'സൈലന്റ് നൈറ്റ്-ഹോളി നൈറ്റ്'.

ഉടനെതന്നെ അദ്ദേഹം പള്ളിയിലേക്ക് തിരിച്ചുപോയി കുറെ വരികള്‍ കൂടി എഴുതി ആ പാട്ടുകള്‍ പൂര്‍ത്തിയാക്കി.

രാവിലെ ഫാ.മോഹറിന്റെ സ്നേഹിതനും ക്വയര്‍ മാസ്റ്ററുമായ 'ഫ്രാന്‍സ് ഗ്രബര്‍' അതിന് ഈണം നല്‍കി മെച്ചപ്പെടുത്തുകയും ചെയ്തു.

ക്രിസ്മസ് രാത്രിയില്‍ ഈ പാട്ട് ഓര്‍ഗന്‍ ഇല്ലാതെ വെറും ഒരു ഗിറ്റാര്‍ മാത്രം ഉപയോഗിച്ച് വളരെ ഭംഗിയായി പാടാന്‍ സാധിച്ചു. പള്ളിയിലെ ചടങ്ങുകള്‍ക്ക്ശേഷം കൊയര്‍ മാസ്റ്ററുടെ ഭാര്യ പറഞ്ഞ വാക്കുകള്‍ ഇന്ന് സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്. 'നാമെല്ലാം മരിച്ചുപോകും, എന്നാല്‍ സൈലന്റ് നൈറ്റ്-ഹോളി നൈറ്റ്' എന്ന പാട്ട് എന്നെന്നും ജീവിച്ചിരിക്കും.

ക്രിസ്മസ് ട്രീ

പതിനാറാം നൂറ്റാണ്ടില്‍ ജര്‍മനിയിലെ മാര്‍ട്ടിന്‍ ലൂതറാണ് ക്രിസ്മസ് ട്രീയുടെ ഉദ്ഭവത്തിന് കാരണഭൂതനെന്നാണ് ഇന്ന് പരക്കെ അറിയപ്പെടുന്നത്. ക്രിസ്മസിനു തലേ രാത്രി പൈന്‍ മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന സ്ഥലത്തുകൂടി നടന്നുപോയ മാര്‍ട്ടിന്‍ ലൂതര്‍ക്ക് മരങ്ങള്‍ക്കിടയില്‍ കൂടി നക്ഷത്രങ്ങള്‍ തിളങ്ങിനില്‍ക്കുന്ന കാഴ്ചകണ്ട് സന്തോഷം തോന്നി.

അദ്ദേഹം ഒരു ചെറിയ മരം വെട്ടി വീട്ടില്‍ കൊണ്ടുപോയി ക്രിസ്മസ് രാത്രിയില്‍ നക്ഷത്രങ്ങള്‍ക്കു പകരമായി മെഴുകുതിരികള്‍ അതില്‍ കത്തിച്ചുവച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയതായി പറയപ്പെടുന്നു. അതിനുശേഷം ഈ രീതി ക്രമേണ പ്രചാരത്തില്‍ വന്നു.

ക്രിസ്മസ് ഫാദര്‍ (സാന്താക്ളോസ്)

'സെന്റ് നിക്കോളാസ്" അഥവാ 'സിന്റര്‍ ക്ളോസ്' എന്ന പേരില്‍ നിന്നുമാണ് 'സാന്താക്ളോസ്' എന്ന പേരിന്റെ ഉദ്ഭവം എന്നാണ് നിലവിലുള്ള വിശ്വാസം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന ആര്‍ച്ച് ബിഷപ്പിനെ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ഡച്ചുവംശക്കാര്‍ അവരുടെ കാവല്‍ പിതാവായി കരുതിയിരുന്നു.

സിന്റര്‍ ക്ളോസാണ് അമേരിക്കയില്‍ സാന്താക്ളോസ് ആയി മാറിയത്. സെന്റ് നിക്കോളാസ് വെള്ളക്കുതിരപ്പുറത്തു വീടുകളുടെ മുകളില്‍ കൂടി വന്ന് ചിമ്മിനിയില്‍ കൂടി താഴെ തീകായുന്ന സ്ഥലത്ത് വച്ചിട്ടുള്ള തടികൊണ്ടുള്ള ഷൂസുകളില്‍ സമ്മാനങ്ങള്‍ നിക്ഷേപിക്കുമെന്ന വിശ്വാസം ഡച്ചുവംശജര്‍ നിലനിര്‍ത്തിയിരുന്നു.

ഇന്ന് നാം അറിയപ്പെടുന്ന രൂപത്തില്‍ പൂര്‍ണമായ ഒരു രൂപം സാന്താക്ളോസിന് ലഭിച്ചത് 1822 ല്‍ ആണ്. വേദശാസ്ത്രപണ്ഡിതനായിരുന്ന ഡോക്ടര്‍ 'ക്ളെമന്റ് ക്ളാര്‍ക്ക് മൂര്‍', ക്രിസ്മസിന് തലേദിവസം രാത്രിയില്‍ തന്റെ കൂട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാനായി ഒരു വണ്ടിയില്‍ പോകുമ്പോള്‍ രചിച്ച കവിതയില്‍ സാന്താക്ളോസിനെ വിവരിച്ചിട്ടുണ്ട്.

തടിച്ച കുടവയറും, വെളുത്തനീണ്ട തൊപ്പിയും, ചുവന്ന കുപ്പായവും അണിഞ്ഞ്, സമ്മാനങ്ങള്‍ ഒരു സഞ്ചിയില്‍ പുറത്ത് തൂക്കിയിട്ട് സുസ്മേരവദനനായി എത്തുന്ന വൃദ്ധനായ സാന്താക്ളോസ് സുപരിചിതനായി തീര്‍ന്നിട്ടുണ്ട്.

ക്രിസ്മസ് കാര്‍ഡ്

കാര്‍ഡുകള്‍വഴി മംഗളങ്ങള്‍ നേരുന്ന രീതിക്ക് 1842 ലാണ് തുടക്കമിട്ടത്. ഇംഗ്ളണ്ടില്‍ 'വില്യം ഈഗ്ളി' തന്റെ ഒരു സ്നേഹിതന്‍ ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുവാന്‍ വേണ്ടിയാണ് ഇത് തുടങ്ങിയത്. ക്രിസ്മസ് കാലമായിരുന്നതുകൊണ്ട് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു ചിത്രീകരണം കാര്‍ഡ് ബോര്‍ഡില്‍ വരച്ച് അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.

'വില്യം ഈഗ്ളിയുടെ കൂട്ടുകാര്‍ക്ക് സന്തോഷകരമായ ക്രിസ്മസ്'. ഈ കാര്‍ഡ് ഇന്നു നിലവിലുള്ള കാര്‍ഡുകളെക്കാള്‍ വലിപ്പമുള്ളതായിരുന്നു. ഈ കാര്യം ആരോ വിക്ടോറിയ രാജ്ഞിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രാജ്ഞി, 'ഡബ്ള്യു.ഇ.ഡോബ്സണ്‍' എന്ന ആര്‍ട്ടിസ്റ്റിനെക്കൊണ്ട് രാജുകുടുംബത്തിനുവേണ്ടി കാര്‍ഡുകള്‍ ഉണ്ടാക്കുകയും ചെയ്തു.

1843 ല്‍ 'സര്‍ ഹെന്റി കോള്‍' തന്റെ സുഹൃത്തായിരുന്ന 'ജോണ്‍ കാല്‍കോട്ട് ഹോഴ്സിലി' രൂപകല്പന ചെയ്ത ക്രിസ്മസ് കാര്‍ഡ് പ്രിന്റ്ചെയ്യിക്കുകയും ചെയ്തു. ക്രമേണ ക്രിസ്മസ് കാര്‍ഡുകള്‍ അയയ്ക്കുന്ന രീതി പ്രചാരത്തിലാകുകയും ചെയ്തു.

ഇറ്റലിയിലെ ക്രിബും, ജര്‍മ്മനിയിലെ ക്രിസ്മസ് ട്രീയും, ഓസ്ട്രിയയിലെ "സൈലന്റ് നൈറ്റ് എന്ന 'കരോളും', അമേരിക്കയിലെ സാന്താക്ളോസും, ഇംഗ്ളണ്ടിലെ ക്രിസ്മസ് കാര്‍ഡും എല്ലാം ഇന്ന് ആഗോളവ്യാപകമായി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വര്‍ണപ്പൊലിമയേകുന്നു. ഈ ആചാരങ്ങള്‍ക്കെല്ലാം ഒരു ശരിയായ രൂപം വന്നത് പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷമാണ്.

ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ പലകാരണങ്ങള്‍കൊണ്ടും നടന്നുകാണുകയില്ല.

പരസ്യമായ ക്ര്ിമസ് ആഘോഷങ്ങള്‍ പ്രയാസമായിരുന്നിരിക്കണം. കൂടാതെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ക്രിസ്തീയ വിശ്വാസികളുടെ തന്നെ പ്രോത്സാഹനം ലഭിച്ചിരുന്നുമില്ല. അന്നു നിലവിലുണ്ടായിരുന്ന പീഡനമനുസരിച്ച് പരിശുദ്ധന്മാരുടെ ജന്മദിനം ആഘോഷിച്ചിരുന്നില്ല. 'കോണ്‍സ്റ്റന്‍ റ്റൈന്‍' ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം നാലാം നൂറ്റാണ്ടില്‍ ഈ രീതിക്കെല്ലാം മാററം വന്നു.

ക്രിസ്തുദേവന്റെ ജനനത്തിനു മുന്‍പുതന്നെ ഡിസംബര്‍ 25 ഒരു പ്രത്യേക വിശേഷദിനമായി ആഘോഷിച്ചുവന്നിരുന്നതിനാല്‍ ആ ദിവസം തന്നെ ക്രിസ്തുദേവന്റെ ജന്മദിനമായി ആഘോഷിക്കുവാനുള്ള തീരുമാനം നാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ ഉണ്ടായതായും കാണാം.

ഒറിജിനല്‍ പോസ്റ്റിനായി
ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, December 18, 2008

ക്രിസ്മസ് ആശംകളുമായി


ആദ്യത്തെ ക്രിസ്മസ്

ബൂലോകത്തിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി നേര്‍ന്നുകൊണ്ട്
മഷിതണ്ടിന്റെ 2007 ലെ ക്രിസ്മസ് സന്ദ്തെശം ഞാന്‍ പ്രിയ വായനക്കാര്‍ക്കായി ഇവിടെ പുനഃ പ്രസീധീകരിക്കുന്നു

*******************************************************

ഡിസംബര്‍ 25, വീണ്ടും ഒരു ക്രിസ്മസ്‌ വന്നെത്തിയിരിക്കുന്നു. ക്രിസ്മസ്‌ നക്ഷത്രങ്ങളും പുല്‍ക്കൂടും, അതില്‍ പുഞ്ചിരിതൂകിക്കൊണ്ടു കിടക്കുന്ന ഉണ്ണിയേശുവും ഒക്കെ നമുക്ക്‌ സുപരിചിതമാണ്‌. തിന്മയുടെ ഇരുട്ടില്‍ ആണ്ടുപോയ ലോകത്തെ വെളിച്ചത്തിലേക്കു നയിക്കാന്‍ മനുഷ്യനായി അവതാരം ചെയ്ത ദൈവമായിരുന്നു ഉണ്ണിയേശു എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. അങ്ങനെ, ദൈവം ഒരു മനുഷ്യനായി ഈ ലോകത്തിലേക്ക് വന്നതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണ് ക്രിസ്മസ്. എങ്ങനെയായിരുന്നു അധികമാരും അറിയാതെപോയ ആ ജനനം? ആ കഥ കേള്‍ക്കേണ്ടേ? ഇതാ ബൈബിളില്‍ പറഞ്ഞിരിക്കുന്ന ക്രിസ്മസ്‌ കഥ.

********* ************ *************

സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തില്‍നിന്നും മറഞ്ഞിട്ട്‌ നേരം കുറെയായിരിക്കുന്നു. എങ്ങും ഇരുട്ടുപരക്കാന്‍ തുടങ്ങിക്കഴിഞ്ഞു, ഒപ്പം വീശിയടിക്കുന്ന തണുത്ത കോടക്കാറ്റും. ബേത്‌ലഹേം പട്ടണത്തില്‍ അന്ന് പതിവില്ലാത്ത തിരക്കായിരുന്നു. റോമാചക്രവര്‍ത്തിയായ അഗസ്റ്റസ്‌ സീസര്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്‌ ഒരു കല്‍പ്പന വിളംബരം ചെയ്തിരുന്നു. റോമാ സാമ്രാജ്യത്തില്‍ താമസിക്കുന്ന ഓരോ യഹൂദപൗരനും അവരവരുടെ ജന്മദേശത്തു നേരിട്ട്‌ ഹാജരായി അവരുടെ പേരും നിലവിലുള്ള മേല്‍വിലാസവും രേഖകളില്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു ആ കല്‍പ്പന. അതിനാല്‍ ബേത്‌ലെഹേമില്‍നിന്നും ദൂരെ ദേശങ്ങളില്‍പോയി ജോലിചെയ്തു ജീവിക്കുന്ന എല്ലാവരും പട്ടണത്തിലേക്ക്‌ മടങ്ങി വന്നിരിക്കുകയാണ്‌. വീടുകളിലെല്ലാം വിരുന്നുകാരുടെ തിരക്ക്‌. വഴിയമ്പലങ്ങളെല്ലാം നിറഞ്ഞിരിക്കുന്നു. ഒരിടത്തും സ്ഥലമില്ല.

വീശിയടിക്കുന്ന കാറ്റിനെ വകവയ്ക്കാതെ ഒരു കുടുംബം ആ തെരുവിലൂടെ നടക്കുകയാണ്‌ - ചെറുപ്പക്കാരനായ ഒരു മനുഷ്യനും, അയാളോടൊപ്പം ഒരു കഴുതപ്പുറത്ത്‌ ഗര്‍ഭിണിയായ ഭാര്യയും. നീണ്ട യാത്രയാല്‍ അവര്‍ വല്ലാതെ ക്ഷീണിച്ചിരിക്കുകയാണെന്നു മുഖം കണ്ടാല്‍ അറിയാം. ആ സ്ത്രീ വേദനയാല്‍ നിലവിക്കുന്നുണ്ട്‌. അവള്‍ക്ക്‌ പ്രസവവേദന ആരംഭിച്ചിരിക്കുന്നു. അവളുടെ ഭര്‍ത്താവ്‌ പ്രതീക്ഷയോടെ ഓരോ സത്രങ്ങളുടെവാതിലിലും മുട്ടുകയാണ്‌, ഒരല്‍പ്പം ഇടംതരാനുണ്ടോ എന്ന അന്വേഷണത്തോടെ. ഒരിടത്തും പ്രതീക്ഷയ്കു വകയില്ല. സമയം കടന്നുപോകുന്നു. എന്തുചെയ്യണമെന്നറിയാതെ അവര്‍ ആകെ വിഷമിച്ചു.

താഴെയിരുന്ന് വല്ലാതെ വിമ്മിഷ്ടപ്പെടുന്ന ആ സാധുസ്ത്രീയോട്‌ സഹതാപം തോന്നിയ ആരോ അവരെ ഒരു സത്രത്തിനു പിന്നിലുള്ള കാലിത്തൊഴുത്തിലിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു കോണില്‍ ഒഴിഞ്ഞസ്ഥലത്ത്‌ ഇരുത്തി. ആശ്വാസം, അത്രയെങ്കിലും സ്ഥലം ലഭിച്ചുവല്ലോ. താമസിയാതെ അവിടെ അവള്‍ ഒരു ഓമനക്കുഞ്ഞിനെ പ്രസവിച്ചു. വൈക്കോല്‍ വിരിപ്പില്‍ ഒരു തുണിയിട്ട്‌ മെത്തയൊരുക്കി, കീറത്തുണികളില്‍ പൊതിഞ്ഞ്‌, ആ പുല്‍ക്കൂടിന്റെ ഒരു കോണില്‍ ആ കുഞ്ഞിനെ അവള്‍ കിടത്തി. ഒപ്പം ക്ഷീണിതയായ ആ അമ്മയും. തൊഴുത്തില്‍ മുനിഞ്ഞുകത്തുന്ന വിളക്കിന്റെ അരണ്ട പ്രകാശത്തില്‍, ശാന്തമായി ഉറങ്ങുന്ന ആ ശിശുവിന്റെ മുഖംകണ്ട്‌ അവര്‍ വേദനയെല്ലാം മറന്ന് സന്തോഷക്കണ്ണീര്‍ പൊഴിച്ചു.




പുല്‍ക്കൂട്ടില്‍ ഉറങ്ങുന്ന ആ കുഞ്ഞ്‌ ആരാണെന്ന് മനസ്സിലായോ - മനുഷ്യനായി അവതരിച്ച ഉണ്ണിയേശുവായിരുന്നു ആ കുഞ്ഞ്‌! യേശുവിന്റെ അമ്മയായ മറിയവും, വളര്‍ത്തച്ഛനായ ജോസഫും ആയിരുന്നു ആ ദമ്പതികള്‍. നക്ഷത്രങ്ങളുടെയും മാലാഖമാരുടെയും നാട്ടില്‍ വാഴുന്ന സര്‍വ്വശക്തനായ ദൈവം ഒരു മനുഷ്യശിശുവായി ആ പുല്‍ക്കൂട്ടില്‍ കിടക്കുന്ന വിസ്മയകരമായ കാഴ്ചകണ്ട്‌ മാലാഖമാര്‍ അത്ഭുതത്തോടെ അദൃശ്യരായി ആ കാലിത്തൊഴുത്തിനുള്ളില്‍ നിന്നു! മേലെ ആകാശത്ത്‌ ആയിരമായിരം നക്ഷത്രങ്ങള്‍ കണ്ണുചിമ്മി. അവയ്ക്കിടയില്‍ പുതിയൊരു നക്ഷത്രം ഉദിച്ചുയര്‍ന്നു.


********* ************ *************

നഗരത്തിനുവെളിയിലുള്ള ഒരു മലഞ്ചെരുവില്‍, തങ്ങളുടെ ആട്ടിന്‍കൂട്ടത്തിനു കാവലായി, അടുത്തുതന്നെ തീയും കൂട്ടി തണുപ്പകറ്റുന്ന ഇടയന്മാര്‍. പെട്ടന്ന് ഒരു വലിയ പ്രകാശം അവരുടെ ചുറ്റും മിന്നി. പാതിരാവില്‍ സൂര്യനുദിച്ചുവോ? അതോ ഇടിമിന്നലോ? പേടിച്ചുപോയ അവര്‍ പ്രകാശത്തിന്റെ ഉറവിടമന്വേഷിച്ച്‌ മുകളിലേക്ക്‌ നോക്കി. അവിടെയതാ ഉജ്വലമായ ഒരു പ്രകാശധാരയില്‍ തൂവെള്ളവസ്ത്രങ്ങള്‍ ധരിച്ച ഒരു മാലാഖനില്‍ക്കുന്നു. മാലാഖ അവരോട്‌ ഇങ്ങനെ പറഞ്ഞു: "ഇടയന്മാരേ, നിങ്ങള്‍ ഭയപ്പെടേണ്ടാ. നല്ലൊരു സന്തോഷവാര്‍ത്ത നിങ്ങളെ അറിയിക്കുവാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. യേശുക്രിസ്തു എന്നൊരു രക്ഷകന്‍ നിങ്ങള്‍ക്കായി ഇന്ന് ബേത്‌ലെഹേമില്‍ ജനിച്ചിരിക്കുന്നു. ആ ദിവ്യശിശുവിനെ കണ്ടെത്താനുള്ള അടയാളം എന്താണെന്നറിയാമോ, കീറ്റുതുണികളില്‍ പൊതിഞ്ഞ്‌ പുല്‍ക്കൂട്ടില്‍ കിടത്തിയിരിക്കുന്ന ഒരു കുഞ്ഞിനെ നിങ്ങള്‍ക്കു കാണാം."

പെട്ടന്ന് മാലാഖമാരുടെ ഒരു വലിയസംഘം ആകാശത്തില്‍ അണിനിരന്ന് ഇങ്ങനെ പാടി

"അത്യുന്നതങ്ങളില്‍ ദൈവത്തിന്‌ മഹത്വം..
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം".


മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയതിനുശേഷം, ഇടയന്മാര്‍ ആ ദിവ്യശിശുവിനെ കാണുവാനായി പുറപ്പെട്ടു. ഓരോ സത്രങ്ങളിലും അവര്‍ അന്വേഷിച്ചു. അവസാനം ഒരു കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ അവര്‍ മാലാഖമാര്‍ പറഞ്ഞ കുഞ്ഞിനെ കണ്ടെത്തുകതന്നെ ചെയ്തു. അത്യന്തം സന്തോഷത്തോടെ കുഞ്ഞിനെ കണ്ടുവണങ്ങി അവര്‍ തിരികെപ്പോയി.

********* ************ *************

ബേത്‌ലഹേം സ്ഥിതിചെയ്തിരുന്ന യൂദിയ രാജ്യത്തില്‍നിന്നും വളരെ ദൂരെ കിഴക്കുദിക്കിലുള്ള മൂന്നു രാജ്യങ്ങളില്‍ വാനശാസ്ത്രവിദ്ഗ്ധരായ മൂന്നു ജ്ഞാനികള്‍ ഉണ്ടായിരുന്നു. നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും അവയെപ്പറ്റി പഠിക്കുകയുമായിരുന്നു അവരുടെ ജോലിയും വിനോദവും. അങ്ങു പടിഞ്ഞാറേ ചക്രവാളത്തില്‍ പുതുതായി ഉദിച്ചുയര്‍ന്ന പ്രകാശമേറിയ ഒരു നക്ഷത്രം അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ആ താരകത്തിന്റെ നിലയും, അത്‌ ഉദിച്ചുയര്‍ന്ന സമയവും ഗണിച്ച്‌ ഒരു തീരുമാനത്തിലെത്തി. പടിഞ്ഞാറുദിക്കിലെവിടെയോ ഒരു ദിവ്യശിശു ജനിച്ചിരിക്കുന്നു. ആ കുഞ്ഞിനെ കണ്ട്‌ കാഴ്ചകള്‍ വച്ചു വണങ്ങണം. ചിലപ്പോള്‍ മാസങ്ങള്‍ തന്നെ നീളുന്ന യാത്രയാവാമിത്‌. പക്ഷേ ഒരു മനുഷ്യായുസ്സില്‍ എപ്പോഴും ലഭിക്കാത്ത ഭാഗ്യമാണിത്‌. കഷ്ടപ്പാടുകള്‍ സാരമില്ല, പുറപ്പെടുകതന്നെ.

കാഴ്ചവയ്ക്കാനുള്ള സമ്മാനങ്ങളുമായി, മൂന്ന് ഒട്ടകങ്ങളുടെ മേലേറി ആ ജ്ഞാനികള്‍ നക്ഷത്രം കണ്ട ദിക്കിലേക്ക്‌ പുറപ്പെട്ടു. വഴിയില്‍ വച്ച്‌ അവര്‍ പരസ്പരം കണ്ടുമുട്ടി. നക്ഷത്രം അവര്‍ക്കു പോകാനുള്ള വഴികാട്ടിയായി. (ഈ നക്ഷത്രത്തിന്റെ ഓര്‍മ്മയ്കായാണ്‌ ക്രിസ്മസ്‌ കാലത്ത്‌ വീടുകളില്‍ നക്ഷത്രവിളക്കുകള്‍ തൂക്കുന്നത്‌). വളരെ കഷ്ടപ്പാടുകള്‍നിറഞ്ഞ നീണ്ട ആ യാത്രയ്ക്കൊടുവില്‍ അവര്‍ ബേത്‌ലെഹേമില്‍ എത്തുകയും ഉണ്ണിയേശുവിനെ കണ്ടെത്തി, പൊന്നും മീറയും, കുന്തിരിക്കവും കാഴ്ചകളായി നല്‍കുകയും ചെയ്തു.

********* ************ *************

ക്രിസ്മസ്‌ നല്‍കുന്ന സന്ദേശം എന്താണെന്നു കൂട്ടുകാര്‍ക്കറിയാമോ? ദൈവം സ്നേഹവാനാണ്‌. ദൈവത്തിനു നമ്മോട്‌ സ്നേഹമുള്ളതുപോലെ നമ്മളും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും അന്യോന്യം സഹായിക്കുകയും ചെയ്യുക എന്നതാണ്‌ ദൈവത്തിന്റെ ഇഷ്ടം. ധനവും, പ്രതാ‍പവും, അഹങ്കാരവും ഉള്ളിടത്തല്ല, സ്നേഹം ഉള്ളതെവിടെയോ അവിടെയാണ് ദൈവം ഇരിക്കുന്നത്. അതാണ്‌ ക്രിസ്മസിന്റെ സന്ദേശം.


എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍!!

ഒറിജിനല്പോസ്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, December 17, 2008

Employee Resignation in poetic language

The name is good, the brand is big
But the work I do is that of a pig
The work or the brand; what is my way?
I don’t know if I should stay.

To work, they have set their own way
Nobody will care to hear what I say
My will be NULL, they wont change their way
I don’t know if I should stay.

The project is in a critical stage
But to do good work, this is the age
This dilemma is killing me day by day
I don’t know if I should stay.

The money is good, the place is great
But the development is at a very small rate
Should I go for the work, or wait for pay
I don’t know if I should stay!

The managers don’t know what they talk
The team doesn’t know where they walk
That’s a bad situation, what say?
I don’t know if I should stay.

I can go to any other place
But what if I get the same disgrace
I can’t keep switching day by day
I don’t know if I should stay.

The -ves are more, the +ves are less
Then why have this unnecessary mess
No more will I walk their way,
It’s all done, I won’t stay.

Thanks & Regards
Employee

Manager Response

Reply: What I want to say? (Manager)
The decision is good or decision is bad
Only God knows still I am glad
Keep moving in life that is what I can say

If you feel right go in the same way
May god give you the work, the challenge you want
Anyway there is always a second chance
Chances are there, grab them snatch them
That is what I can say

Keep on jumping companies to get more and more and more….
That will keep you always a fore (Even to me)
From my experience I can tell you
Being in software development is like taking hell out of you
You are frustrated since you have no quality work
And you were frustrated because you had quantity work

It’s always like that previous job was better than the current one
And expects the new job will be much better than this one
But what you get is a frustration level up to sun
Than you will again send the resignation like this one
This is all what I want to say

Have you completed all the formalities?
Filled the form and got it signed from department humanities (HR)
Once done you can take all your cash
But don’t refer others as they will follow you’re ***.
At last I appreciate your contribution to the company
Even though there was not any….

You will keep a copy of this with you for FYI
Don’t feel shy
As I also got it some time back from my old manger say Hi….
That is all what I want to say.

Thanks & Regards
Manager

കടപ്പാട് :- wordpress.com


Tuesday, December 16, 2008

ഇതു പോരല്ലോ മോനേ

ഇന്നത്തെ ചിത്രം

ഇന്നു മലയാള മനോരമ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന ഒരു ചിത്രം
രസകരം എന്ന് എനിക്ക് തോന്നിയത് കൊണ്ടു ഇവിടെ നല്കുന്നു
നല്ല അടിക്കുര്‍പ്പുകള്‍ കമന്റുകളായി പ്രതീക്ഷിച്ചുകൊണ്ട് സമര്‍പ്പിക്കുന്നു






NB :നല്ല അടിക്കുരുപ്പുകള്‍ക്ക് സൌജന്യ റെയില്‍വെ ടിക്കറ്റ് (ലാലുജി വക)
ബമ്പര്‍ സമ്മാനം ഒരു റെയില്‍വെ ജോലി (അതും ലാലുജി വക)

എന്റെ വക സമ്മാനം : സമ്മാനാര്‍ഹം അയ ഉത്തരം ദാ ഇങ്ങനെ പ്രസിധീകരികും





അഭിപ്രായ സര്‍വേ

ഈയിടെ ഒരു പ്രമുഖ മലയാളം പത്രത്തില്‍ വന്ന അഭിപ്രായ സര്‍വെയിലെ ചോദ്യം ശ്രദ്ധിക്കുക







ഇങ്ങനെ ധാരാളം അഭിപ്രായ സര്‍വേകള്‍ ദിവസവും കാണുന്നുണ്ടെങ്കിലും ഇതു കണ്ടപ്പോള്‍ ഒന്നു ബ്ലോഗിപോയി
ഒബാമ സൈന്യത്തെ പിന്‍ വലിക്കുമോ എന്ന് ഇ പാവം മലയാളിയാണോ തീരുമാനിക്കുന്നത്‌?
അത് തീരുമാനികേണ്ടത് ഒബാമയും, അമേരിക്ക കാരും അല്ലെ ?
എന്താ ഈ സര്‍വേയുടെ ഒക്കെ അര്ത്ഥം?

Monday, December 15, 2008

പറയാതെ വയ്യ



ഞാനീ പറയുന്നതു മലയാളത്തിലെ പുത്തന്‍ തലമുറ നടിമാരുടെ വിവാഹത്തെകുറിച്ചാണ് അവരുടെ വിവാഹ കാര്യത്തില്‍ എനിക്കെന്തു കാര്യം എന്ന് ചോദിക്കും നിങ്ങള്‍ എന്നെനിക്കറിയാം എന്നാലും എന്റെ മനസ്സില്‍ വന്നു പോയതല്ലേ ചോദിച്ചോട്ടെ അടുത്തിടെ വിവാഹിതരും, ആകാന്‍ തീരുമാനിച്ചവരും ആയ എല്ലാ നടിമാരും വരനെ തിരഞ്ഞെടുത്തത്‌ അങ്ങ് അമേരിക്കയിലും, അയര്‍ലണ്ടിലും ഒക്കെ ഉള്ളവര്‍ അല്ലെ?
ദിവ്യ ഊണ്ണി മുതല്‍ ഇപ്പോള്‍ ഗോപിക, കാവ്യാ, കാര്‍ത്തിക വരെ!!!!
വിവാഹ ശേഷം പിന്നെ ഇവര്‍ തൊഴില്‍ പോലും നിര്ത്തി അങ്ങ് ചേക്കേറുന്നു
നമ്മുടെ നാട്ടില്‍ നല്ല പയ്യന്മാര്‍ ഇല്ലാത്തതു കൊണ്ടാണോ ഇവര്‍ അങ്ങ് അമേരിക്കായില്‍ പോയി നോക്കുന്നത്?അല്ല നമ്മുടെ നാട്ടില്‍ പുത്തന്‍ സംസ്കാരത്തിന്റെ സൂചന ആണത്..
ഇന്നു കേരളത്തിലെ യുവതികള്‍ ആഗ്രഹികുനത് വരന്മാര്‍ അമേരികായോ, യുറോപോ വേണം എന്നാണ്
ഞാനീ പറയുന്നതു ശരിയല്ല എന്ന് തോന്നുണ്ടോ?പാവം ഐ ടി പണിയെടുക്കുന്നവനെ ആര്‍ക്കു വേണം?എങ്ങനെ എങ്കിലും അമേരിക്കയില്‍ വല്ലോം പോയിട്ട് വേണം ഒരു പെണ്ണാലോചികാന്‍
ലോണ്‍ എടുത്താണെങ്കിലും

Sunday, December 7, 2008

കോണ്‍ഗ്രസ്‌ മുന്നേറ്റം



ബി.ജെ.പിയ്‌ക്ക് ആശ്വസിക്കാന്‍ മധ്യപ്രദേശ്‌ മാത്രം. തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്‌ഥാനങ്ങളില്‍ നാലിലും മുന്നേറ്റം നടത്തിയ കോണ്‍ഗ്രസ്‌ ബി.ജെ.പിയ്‌ക്ക് കനത്ത തിരിച്ചടി നല്‍കുകയാണ്‌. രാജസ്‌ഥാന്‍, മിസോറാം, ഛത്തീസ്‌ഗഡ്‌, ന്യുഡല്‍ഹി സംസ്‌ഥാനങ്ങളില്‍ പാര്‍ട്ടി മുന്നിട്ടു നില്‍ക്കുകയാണ്‌. ഡല്‍ഹിയില്‍ ലീഡറിവായ 69 സീറ്റുകളില്‍ പാര്‍ട്ടി 36 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. 27 സീറ്റുകളുമായി ബി.ജെ.പി. ശക്‌തമായ പോരാട്ടം നടത്തുന്നു. രാജസ്‌ഥാനില്‍ കോണ്‍ഗ്രസ്‌ വ്യക്‌തമായ മുന്‍തൂക്കം ലഭിച്ചു. ലീഡറിവായ 187 സീറ്റില്‍ കോണ്‍ഗ്രസിന്‌ 91 സീറ്റില്‍ ലീഡുണ്ട്‌. ബി.ജെ.പിയ്‌ക്ക് 68 സീറ്റില്‍ ലീഡുണ്ട്‌. ഛത്തിസ്‌ഗഡില്‍ ഒപ്പത്തിനൊപ്പമാണ്‌ ലീഡറിവായ 77 സീറ്റുകളില്‍ ഇരുപാര്‍ട്ടികള്‍ക്കും 38 സീറ്റുണ്ട്‌.മിസോറാമില്‍ കോണ്‍ഗ്രസ്‌ 13 സീറ്റുകളിലും എം.എന്‍.എഫ്‌. രണ്ടു സീറ്റിലും ലീഡ്‌ ചെയ്യുന്നു. മധ്യപ്രദേശില്‍ ലീഡറിവായ 191 സീറ്റുകളില്‍ ബി.ജെ.പിയ്‌ക്ക് മുന്‍തൂക്കമുണ്ട്‌. ബി.ജെ.പി. 112 സീറ്റില്‍ ലീഡ്‌ ചെയ്യുന്നു. കോണ്‍ഗ്രസിന്‌ 59 സീറ്റിലാണ്‌ ലീഡ്‌. ന്യൂഡല്‍ഹി കോണ്‍ഗ്രസും മധ്യപ്രദേശും രാജസ്‌ഥാനും ഛത്തീസ്‌ഖഡും ബി.ജെ.പിയും മിസോറാം എം.എന്‍.എഫുമാണ്‌ ഭരിക്കുന്നത്‌.

Friday, December 5, 2008

Tuesday, December 2, 2008

കാശ്‌മീര്‍: കോണ്‍ഗ്രസിന്‌ 'സഖ്യാന്വേഷണ' പരീക്ഷണം




നാഷണല്‍ കോണ്‍ഫറന്‍സിനോടു ചേര്‍ന്ന്‌ ജമ്മു-കാശ്‌മീരില്‍ ഭരണം പങ്കിടാനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന്‌ കയ്‌പുനീരു കുടിക്കുന്ന അനുഭവം. സംസ്‌ഥാനത്തെ ഏതെങ്കിലും പാര്‍ട്ടിയുമായി ചേര്‍ന്ന്‌ ഭരിക്കുന്നതിനു മുമ്പ്‌ രണ്ടുവട്ടം ആലോചിക്കണമെന്നാണ്‌ കോണ്‍ഗ്രസ്‌ ഇപ്പോള്‍ വിശ്വസിക്കുന്നത്‌. പി.ഡി.പിയുമായി ചേര്‍ന്ന്‌ കഴിഞ്ഞ തവണ ഭരിച്ചതിന്റെ ദുരനുഭവം കോണ്‍ഗ്രസിന്‌ അത്രയേറെ നഷ്‌ടമുണ്ടാക്കിക്കഴിഞ്ഞു. എങ്കിലും വീണുകിട്ടിയ അവസരം പ്രയോജനപ്പെടുത്താന്‍ തന്നെയാണ്‌ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്‌.

മന്ത്രിസഭയുണ്ടാക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സിനു പിന്തുണ നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ കോണ്‍ഗ്രസ്‌ കോര്‍ കമ്മിറ്റി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. സോണിയാ ഗാന്ധി, വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി, പ്രതിരോധ മന്ത്രി എ.കെ ആന്റണി, ജമ്മു-കാശ്‌മീരിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രഥ്വിരാജ്‌ ചവാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പി.ഡി.പിക്കു പിന്തുണ നല്‍കിയ മാതൃകയില്‍ മൂന്നുവര്‍ഷം കോണ്‍ഗ്രസിന്‌ മുഖ്യമന്ത്രി പദം ലഭിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തതായി അറിയുന്നു. കോണ്‍ഗ്രസിന്റെ ഉന്നതതല സംഘം ചര്‍ച്ചകള്‍ക്കായി ഇന്ന്‌ ശ്രീനഗറിലേക്കു പോകും.

2002ല്‍ ഭരണത്തിലേറിയ പി.ഡി.പി-കോണ്‍ഗ്രസ്‌ സഖ്യം ഇണക്കവും പിണക്കവുമായി അഞ്ചര വര്‍ഷം ഭരിച്ചെങ്കിലും അമര്‍നാഥ്‌ പ്രശ്‌നത്തോടു കൂടി കൂട്ടുകെട്ട്‌ തകരുകയായിരുന്നു. ജമ്മു-കാശ്‌മീരിന്റെ പ്രത്യേക ഭരണഘടന മൂലം ഇവിടെ ആറുവര്‍ഷമാണ്‌ സംസ്‌ഥാന അസംബ്ലിയുടെ കാലാവധി.

പി.ഡി.പി. നേതാവ്‌ മുഫ്‌തി മുഹമ്മദ്‌ സയീദ്‌ മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞ ശേഷമാണ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദ്‌ മുഖ്യമന്ത്രിയാകുന്നത്‌. എന്നാല്‍ അമര്‍നാഥ്‌ ക്ഷേത്ര ബോര്‍ഡിന്‌ ഭൂമി അനുവദിച്ച പ്രശ്‌നത്തില്‍ പി.ഡി.പി. പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം നഷ്‌ടപ്പെട്ട ഗുലാം നബി രാജിവയ്‌ക്കുകയായിരുന്നു.

ഗുലാം നബിയും അന്നത്തെ ഗവര്‍ണര്‍ റിട്ട. ലഫ്‌. ജനറല്‍ എസ്‌.കെ സിന്‍ഹയും തമ്മിലുള്ള സൗഹര്‍ദമാണ്‌ അമര്‍നാഥ്‌ ഭൂമിപ്രശ്‌നം വഷളാക്കിയതെന്ന്‌ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആരോപണമുണ്ട്‌. അമര്‍നാഥ്‌ ക്ഷേത്ര ബോര്‍ഡിന്റെ അധ്യക്ഷന്‍ സംസ്‌ഥാന ഗവര്‍ണറാണ്‌. അറിയപ്പെടുന്ന ബി.ജെ.പി സഹയാത്രികനായ സിന്‍ഹ ഇവിടെ ഗവണര്‍ണറായതോടെയാണ്‌ അമര്‍നാഥ്‌ ഭൂമിപ്രശ്‌നം വഷളാകുന്നത്‌.

ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ്‌ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ്‌ നേതൃത്വം പരാജയപ്പെട്ടതാണ്‌ ഇത്തവണ ബി.ജെ.പി, പി.ഡി.പി മുന്നേറ്റമുണ്ടാകാന്‍ കാരണം. അമര്‍നാഥ്‌ ഭൂമി പ്രശ്‌നത്തിനു പിന്നില്‍ യഥാര്‍ഥത്തിലുള്ള ബി.ജെ.പിയും പി.ഡി.പിയും അവസരം മുതലെടുത്തെന്ന്‌ ഗുലാം നബി തന്നെ ഇന്നലെ സമ്മതിക്കുകയും ചെയ്‌തു.

നേരത്തെ എന്‍.ഡി.എ സര്‍ക്കാരില്‍ പങ്കാളിയായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ്‌ ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കുന്ന കാര്യം തള്ളിക്കളഞ്ഞു.

ബി.ജെ.പിയുമായി ചേര്‍ന്ന്‌ ഭരിക്കുന്നതിലും നല്ലത്‌ പ്രതിപക്ഷത്തിരിക്കുകയാണെന്ന്‌ പാര്‍ട്ടി പ്രസിഡന്റ ഒമര്‍ അബ്‌ദുള്ള ഇന്നലെ പറഞ്ഞു. ജൂലൈ 22നു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഒമര്‍ യു.പി.എയ്‌ക്ക് അനുകൂലമായാണ്‌ വോട്ടു ചെയ്‌തത്‌. അന്ന്‌ ബി.ജെ.പിയെ കടന്നാക്രമിച്ചുകൊണ്ട്‌ ഒമര്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ഏറെ പ്രശസ്‌തമാകുകയും ചെയ്‌തു.


Removed:
എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങല്‍