Monday, December 21, 2009

Xmas and New Year Wishes!!!

Wishing you all a Blessed Merry Christmas and
Hope the New Year will bring peace, health and success

Friday, December 11, 2009

United States of Andhra(USA)


അടുത്ത വര്ഷം പിള്ളാര്‍ക്ക് പഠിക്കാന്‍ ഉള്ള ആന്ധ്രയുടെ ഭൂപടം ഞാന്‍ മുന്‍കയ്യെടുത്തു ഇവിടെ പ്രസിദ്ധീകരിക്കുന്നു

Wednesday, December 9, 2009

ഇന്നലെകള്‍

ഓര്‍ക്കാറില്ല നാം പലപ്പോഴും
ഇന്നിന്റെ ദാതാവാം ഇന്നലെകളെ
തിരിച്ചറിയാറില്ല നാം പലപ്പോഴും
ഇന്നിനേക്കാള്‍ ശക്തി ഉള്ള ഇന്നലെകളെ
പിഴച്ചു പോയ ചുവടുകള്‍
നേടിയെടുത്ത അനുഭവങ്ങള്‍
മറക്കാന്‍ ആഗ്രഹിക്കുന്ന പാളിച്ചകള്‍
നേട്ടങ്ങളെക്കാള്‍ കറുത്ത് പകരുന്ന ഇന്നലെകള്‍
നാളെയെ കരുപിടിപ്പിക്കുവാന്‍
സ്വപ്‌നങ്ങള്‍ക്ക് കരുത്തെകുവാന്‍
മറന്നു പോകരുതോരിക്കലും
കടന്നു വന്ന വഴികളും, ഇന്നലെകളും !!!

ഹിന്ദി ഹമാരി രാഷ്ട്ര ഭാഷാ ഹേ ഹോ ഹാം


ഹിന്ദി ഇമ്മിണി ബെല്യ സംഭവം തന്നെയാണ്‌., ഏതായാലും പ്ലസ്‌ ടു എത്തിയപ്പോ ഞാൻ മലയാളം രണ്ടാം ഭാഷയായി എടുക്കാൻ കൂടുതൽ ആലോചിച്ചില്ല, കാരണം ഹിന്ദിയിൽ ഞാൻ "കിടു" അല്ല "കിക്കിടു" ആരുന്നു എന്നതുതന്നെ,പിന്നെ ആ ഹിന്ദി പഠിപ്പിക്കുന്ന സോമനാഥ കുറുപ്പ് സാറിനെ കണ്ണെടുത്താൽ കണ്ടു കൂടാ. സ്റ്റാഫ്‌ റൂമിൽ ഇരുന്നു പുക വലിക്കുന്ന പഹയൻ, ക്ലാസ്സിലെ ജനലിൽ ചുമ്മാ ഒന്നിരുന്നാൽ പാപം, സ്റ്റാഫ്‌ റൂമിൽ ഇരുന്നു പുക വലിക്കാം, അങ്ങനെ സഹികെട്ട് ഞാൻ രഹസ്യമായി ഒരു ഒപ്പരെഷൻ നടത്തി,സ്റ്റാഫ്‌ റൂമിൻറെ മുന്നിൽ "പുകവലി പാടില്ല" എന്ന ബോർഡ് വന്നു. ജനൽ തുറന്നു റൂമിനുള്ളിൽ കയറി അകത്തും എഴുതി. അല്ലാ പിന്നെ അതിൽ പിന്നെ പുള്ളീടെ ധൂപ പ്രാർത്ഥന സ്കൂളിൽ കണ്ടിട്ടില്ല. ഇവിടെ നമ്മൾ പറഞ്ഞു വന്നെ ഹമാരി രാഷ്ട്ര ഭാഷാ ഹേ അല്ലെ?

കാണാതെ പഠിച്ച്‌ ജയിച്ചിരുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌. അല്പം കടുപ്പം ആരുന്നു ഈ മുടിഞ്ഞ ഹിന്ദി. പിന്നെ കാണാതെ പഠിച്ചാലും തരക്കേടില്ലാത്ത മാര്‍ക്ക്‌ വാങ്ങിയിരുന്നതിനാലാവണം സ്കൂളില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന ഹമീദാമ്മ ടീച്ചര്‍ക്കു എന്നെ വല്യ കാര്യമായിരുന്നു. ക്ളാസില്‍ എന്താണോ പഠിപ്പിച്ചത്‌ അത്‌ അങ്ങനെ തന്നെ പേപ്പറില്‍ കാണും. കാണാതെ പഠിക്കുകയല്ലേ...ഉദാ: ബം ഫട്നേ കീ ആവാസ്‌ സുന്‍കര്‍ ലോഗ്‌ കാപ്‌ ഉഠേ, ഗുരു ഗോവിന്ദ്‌ ദോവൂം ഖടേ കാകേ ലാഗും പായ്‌ ബലിഹാരി ഗുരു അപ്നേ ജിന്‍ ഗോവിന്ദ്‌ ദിയോ ബതായ്‌...
(കാണാതെ പഠിച്ച്‌ ജയിച്ച പലരും ഇപ്പോ അഭിമാനം കൊള്ളുന്നുണ്ടാകും. അല്ലേ ?)

ഇപ്പൊ വന്നു വന്നു നമ്മുടെ കടമ്മനിട്ട ഭാഗത്തേക്കൂടെ ഒരു റൌണ്ട്‌ കറങ്ങിയാല്‍ എല്ലാ അഭിമാനവും പമ്പ കടന്നോളും. ഇവിടെ ഒരു കൂട്ടം പുതിയ അവതാരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്‌. അന്യ സംസ്ഥാനതൊഴിലാളികള്‍!
പണ്ട്‌ തമിഴ്‌ നാട്ടുകാരായ തൊഴിലാളികള്‍ ധാരാളമായി നമ്മുടെ നാട്ടില്‍ വരികയും ജോലി ചെയ്യുകയും ചെയ്തിരുന്നു. അത്യാവശ്യം മലയാളവും തമിഴും തമ്മില്‍ ഒരു സാമ്യമുണ്ടായിരുന്നതു കൊണ്ട്‌ ഒരു വെടിയ്ക്കുള്ള തമിഴ്‌ നമ്മളും മലയാളം അവരും പഠിച്ചിരുന്നു. മിക്കവാറും എല്ലാ വാക്കുകളുടെയും കൂടെ "അത്‌"" "" എന്നു ചേര്‍ത്തിരുന്നുള്ള ട്രിക്ക്.(ഉദാ : പറ്റില്ലത്‌, സാരല്ലത്‌, പറവല്ലത്‌" )

ഈയിടെ നാട്ടിൽ വീട് പണി തുടങ്ങിയതോടെ പണ്ടാരം പണി പാളി, എല്ലാം ബംഗാളികൾ, വീട്ടിൽ വരുന്നോരോട് അച്ഛൻ "മോനു അങ്ങു ബംഗ്ലൂരിൽ വൻ ജോലിയാ " "അവനു ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പുല്ലു പോലാ " എന്നൊക്കെ പറഞ്ഞതോടെ എട്ടിന്റെ പണി കിട്ടി. ഇനി കുറുപ്പ്‌ സാറിൻറെ "പുക ശാപം" വല്ലോം ആണോന്നു പോലും ചിന്തിച്ചു. ഗഫൂര്‍ക്കാ ദോസ്ത്‌, മുഝേ മാലും നഹിം.. അറിയാവുന്ന ഹിന്ദി വാക്കുകൾ ഇതൊക്കെയാ, കുഴി എടുക്കാൻ മേയ്ക്കാട് ഭായിയെ വിളിച്ച്‌ പറഞ്ഞു കൊടുക്കാന്‍ സാധിക്കാതെ നട്ടം തിരിഞ്ഞു. "ആവോ ഭായി...യഹാം ഏക്‌ തോഡ്‌ ബനാവോ, ഏക്‌ കുഴി ബനാവോ...എന്നും മറ്റും പറഞ്ഞു ഞാൻ എൻറെ കഴിവ് തെളിയിച്ചു, (നാണമില്ലാതെ എവിടേം പിടിച്ചു നിന്നോളുമെന്നു, അല്ല പിന്നെ)

ഇങ്ങനെയിരിക്കുന്നതായ അവസരത്തിങ്കല്‍ ഒരു ദിവസംഞാൻ രാത്രിയിൽ മുണ്ടക്കയം 26 മത് മൈൽ ബസ്‌ സ്റ്റോപ്പിൽ വന്നിറങ്ങാനിടയായി. കൂട്ടുകാരൻ അൽപം മാറി നിൽപ്പുള്ളതു കൊണ്ട്, വാഹനത്തിന്റെ സമീപത്തേക്ക്‌ നടന്നു കൊണ്ടിരിക്കുന്ന എന്റെ പുറകേ ഒരു നിഴല്‍....., രാത്രിയല്ലേ...ആരെയും വിശ്വസിക്കാനാകാത്ത കാലം. പോരാത്തതിന്‌ ഇപ്പോൾ നാട്ടിൽ നിറയെ മറുഭാഷക്കാരും.
"മോനേ പരിചയമില്ലാത്ത ആളുകളുമായൊന്നും മിണ്ടരുത്‌., ആരും തരുന്നതൊന്നും വാങ്ങിക്കഴിക്കരുത്‌..." """"" അമ്മയുടെ ഉപദേശവും.

ഞാന്‍ നടത്തത്തിന്റെ സ്പീഡ്‌ കൂട്ടി. അപ്പോഴതാ നിഴലും സ്പീഡു കൂട്ടുന്നു. "ശൂ ശൂ"...എന്നുള്ള വിളിയും കേള്‍ക്കുന്നുണ്ട്‌... ഒന്നു രണ്ട്‌ ആളുകളെ കണ്ടതോടെ ഞാന്‍ നിന്നു. പുറകിലെ നിഴല്‍ പതുക്കെ അടുത്തെത്തി. വെളുത്ത ഒരു പയ്യന്‍. ഒരു മുഷിഞ്ഞ ബാഗും കൈയിലുണ്ട്‌. അടുത്തെത്തി അവന്‍ വിളിച്ചു.
"ഭായ്‌....""

ഹിന്ദിക്കാരന്‍ തന്നെ. അവന്‍ തുടര്‍ന്നു.
"ഭായി...യേ ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാണ്റ്റ്‌..." പിന്നെ കൈ കൊണ്ട്‌ എവിടെ എന്ന ആംഗ്യവും.
ഹമീദാമ്മ ടീച്ചറും, കുറുപ്പ് സാറും, പിന്നെ നേ കോ സേ കാ കേ കി മേം പര്‍ ഒക്കെ എന്റെ മനസ്സിലേക്കെത്തി.
ഞാന്‍ കൈ സ്റ്റാണ്റ്റിന്റെ സൈഡിലേക്ക്‌ ചൂണ്ടി. പറഞ്ഞു. "ഗോ"
ഉടനെ അവന്‍.. "കിത്നാ ദൂര്‍ ഹേ ഭായ്‌"
കൊഴഞ്ഞു. ഇനി ഈ മറുതായോട്‌ എന്തു പറയും....
"ഏക്‌ കിലോമീറ്റര്‍"
"സിര്‍ഫ്‌ ഏക്‌ കിലോമീറ്റര്‍?"
എന്താടാ ദൂരം കൂട്ടണോ എന്നാണു ചോദിക്കാന്‍ തോന്നിയതെങ്കിലും സംയമനം പാലിച്ച്‌ ഞാന്‍ പറഞ്ഞു. "ഹാം"
അടുത്തതായി എവിടെ പോകാനാ എന്നു ചോദിക്കണമെങ്കില്‍ തും ചേര്‍ക്കണ്ടേ...തും കര്‍ത്താവായി വരുമ്പോള്‍ ഹോ ചേര്‍ക്കണം. തും കഹാം ജാ രഹേ ഹോ? ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. ആദ്യമായി കാണുന്നയാളായതുകൊണ്ടും പയ്യനായതു കൊണ്ടും രാത്രിയായതു കൊണ്ടും ആപ്‌ വേണ്ട.
ആപ്‌ ആണെങ്കില്‍ ഹേ മതി. ഞാന്‍ മനസാ ഹമീദാമ്മ ടീച്ചര്‍ക്കു നന്ദി പറഞ്ഞു.
"ശുക്രിയാ സാബ്‌, കുഛ്‌ ലോഗ്‌ മുഝേ ഗലത്‌....ഗലത്‌.... """വഴി ബതായാ.... "

"വ....വഴിയോ.....തു മലയാളം ബോല്‍താ ഹേ? " ഞെട്ടലോടെ ഞാന്‍ ചോദിച്ചു.
"അതെ. ചേട്ടന്‍ മലയാളിയാണോ?"
ഭായിയതാ നല്ല കലക്കന്‍ മലയാളം പറയുന്നു.
"പന്ന *%++*(*)*+%* മോനേ ...." നട്ടപ്പാതിരായ്ക്ക്‌ കാണാതെ പഠിച്ച ഹിന്ദി ഓര്‍ത്തെടുത്ത്‌ പറയേണ്ടി വന്ന ദേഷ്യത്തോടെ ഞാന്‍ അലറി. "എന്നിട്ടാണോടാ മറുഭാഷേ ചോദിച്ചെ? "
പേടിച്ച്‌ ചുരുണ്ട മലയാളി ഭായി ഒരു പൊട്ടലോടെ കരച്ചിലാരംഭിച്ചു.
"ചേട്ടാ....എട്ടു മണിയ്ക്കു വന്നിറങ്ങിയതാ....കണ്ടവരും ചോദിച്ചവരുമൊക്കെ ഹിന്ദിക്കാരായിരുന്നു...കോട്ടയം പോകാനാ....വഴി ചോദിച്ചപ്പോ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കാണിച്ചു. വെളിച്ചം കണ്ട വഴിയേ പോയി...അഞ്ചു പത്തു കിലോമീറ്റര്‍ നടന്നു. ഹിന്ദി അറിയാന്‍ മേലാ...പണ്ട്‌ എങ്ങനെയാണ്ട്‌ ജയിച്ചതാ.... "
എങ്ങനെയാണ്ട് ജയിച്ചതാ എന്ന വാക്ക് എന്റെ ഹൃദയത്തിലെവിടെയോ തറച്ചു കയറി.
"സാരമില്ല പോട്ടെ...നേരെ പോയാ മതി. സ്റ്റാന്‍ഡിലെത്തും.... "
ഹിന്ദി അറിയാന്‍ മേലാത്ത ഒരുത്തനോടു ക്ഷമിച്ചില്ലെങ്കില്‍ പിന്നെ ആരോടാ ക്ഷമിക്കുക?

Monday, December 7, 2009

Is XMAS on Dec 25?

A. Roman pagans first introduced the holiday of Saturnalia, a week long period of lawlessness celebrated between December 17-25. During this period, Roman courts were closed, and Roman law dictated that no one could be punished for damaging property or injuring people during the weeklong celebration. The festival began when Roman authorities chose “an enemy of the Roman people” to represent the “Lord of Misrule.” Each Roman community selected a victim whom they forced to indulge in food and other physical pleasures throughout the week. At the festival’s conclusion, December 25th, Roman authorities believed they were destroying the forces of darkness by brutally murdering this innocent man or woman.
B. The ancient Greek writer poet and historian Lucian (in his dialogue entitled Saturnalia) describes the festival’s observance in his time. In addition to human sacrifice, he mentions these customs: widespread intoxication; going from house to house while singing naked; rape and other sexual license; and consuming human-shaped biscuits (still produced in some English and most German bakeries during the Christmas season).
C. In the 4th century CE, Christianity imported the Saturnalia festival hoping to take the pagan masses in with it. Christian leaders succeeded in converting to Christianity large numbers of pagans by promising them that they could continue to celebrate the Saturnalia as Christians
D. The problem was that there was nothing intrinsically Christian about Saturnalia. To remedy this, these Christian leaders named Saturnalia’s concluding day, December 25th, to be Jesus’ birthday.
E. Christians had little success, however, refining the practices of Saturnalia. As Stephen Nissenbaum, professor history at the University of Massachussetts, Amherst, writes, “In return for ensuring massive observance of the anniversary of the Savior’s birth by assigning it to this resonant date, the Church for its part tacitly agreed to allow the holiday to be celebrated more or less the way it had always been.” The earliest Christmas holidays were celebrated by drinking, sexual indulgence, singing naked in the streets (a precursor of modern caroling), etc.
F. The Reverend Increase Mather of Boston observed in 1687 that “the early Christians who first observed the Nativity on December 25 did not do so thinking that Christ was born in that Month, but because the Heathens’ Saturnalia was at that time kept in Rome, and they were willing to have those Pagan Holidays metamorphosed into Christian ones Because of its known pagan origin, Christmas was banned by the Puritans and its observance was illegal in Massachusetts between 1659 and 1681However, Christmas was and still is celebrated by most Christians.
G. Some of the most depraved customs of the Saturnalia carnival were intentionally revived by the Catholic Church in 1466 when Pope Paul II, for the amusement of his Roman citizens, forced Jews to race naked through the streets of the city. An eyewitness account reports, “Before they were to run, the Jews were richly fed, so as to make the race more difficult for them and at the same time more amusing for spectators. They ran… amid Rome’s taunting shrieks and peals of laughter, while the Holy Father stood upon a richly ornamented balcony and laughed heartily
H. As part of the Saturnalia carnival throughout the 18th and 19th centuries CE, rabbis of the ghetto in Rome were forced to wear clownish outfits and march through the city streets to the jeers of the crowd, pelted by a variety of missiles. When the Jewish community of Rome sent a petition in1836 to Pope Gregory XVI begging him to stop the annual Saturnalia abuse of the Jewish community, he responded, “It is not opportune to make any innovation On December 25, 1881, Christian leaders whipped the Polish masses into Antisemitic frenzies that led to riots across the country. In Warsaw 12 Jews were brutally murdered, huge numbers maimed, and many Jewish women were raped. Two million rubles worth of property was destroyed.

Friday, November 27, 2009

4 young talented guys









Hi All,
For the kind attention of the readers reading this blog
we are doing our B.Tech in Electronics and Instrumentation from a reputed engineering college in Kerala.
We have 5th Semester Exam starting on Dec 2nd, 2009 and not at all prepared anything for the exams.
We know we know we will fail if writing the exam this time.
But you can help us a simple way.
Let me explain how it is:
M.G university announced an offer for us to send an email to all of the friends.
For each forward we will get 1 Mark each.
What you can do is please forward this as an email to your friends help us to get more marks for there exam.

Please forward this as an email and help them...

Hope you can meet us in news paper as rank holders....
Thanks and Regards
4 Young Talented Students from Kerala

Wednesday, November 25, 2009

പടരാതിരിക്കട്ടെ ഈ തീ ഇനിയും




അഭിമാനം കത്തിയെരിഞ്ഞ നിമിഷം

Tuesday, November 10, 2009

Thursday, September 3, 2009

ദു:ഖം അണപൊട്ടി; ഹൃദയംപൊട്ടി മരിച്ചത് 67 പേര്‍ !!!




Great loss to our nation and Congress Party
May your soul rest in peace...

ദു:ഖം അണപൊട്ടി; ഹൃദയംപൊട്ടി മരിച്ചത് 67 പേര്‍

മുഖ്യമന്ത്രി വൈ. എസ്. രാജശേഖരറെഡ്ഡിയുടെ മരണത്തിന്റെ ഞെട്ടല്‍ ആന്ധ്രപ്രദേശുകാര്‍ക്ക് താങ്ങാവുന്നതിലുമെറെയാണ്. സംസ്ഥാനത്ത് പ്രിയനേതാവിന്റെ അപകടമരണം കവര്‍ന്നത് 67 ജീവനുകളാണെന്ന് പ്രാദേശിക ടി.വി. ചാനലുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 60 പേര്‍ ഹൃദയം പൊട്ടിമരിച്ചപ്പോള്‍ ഏഴ് പേര്‍ ദു:ഖം സഹിക്കാനാവാതെ സ്വയം ജീവനെടുക്കുകയായിരുന്നു.

മരിച്ചവരില്‍ യുവാക്കളും മുഖ്യമന്ത്രിയുടെ സഹായപദ്ധതികളുടെ ആനുകൂല്യം ലഭിച്ചവരുമുണ്ട്. സംസ്ഥാനത്തെ 23 ജില്ലകളില്‍ 19 ജില്ലകളില്‍ നിന്നും ഇത്തരത്തിലുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ഗോദാവരി ജില്ലയില്‍ മാത്രം ആറു പേര്‍ ഹൃദയാഘാതം വന്ന് മരിക്കുകയും നാലുപേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.

വൈ.എസ്.ആര്‍. തന്റെ ജീവിതം ജനങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞുവച്ചു. ഞാന്‍ എന്റെ ജീവന്‍ അദ്ദേഹത്തിനുവേണ്ടി സമര്‍പ്പിക്കുന്നു എന്നെഴുതിവച്ചാണ് ഒരു യുവാവ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്.

ഹൈദരാബാദ് സ്വദേശിയായ യാദ്ഗിരി (49), എം. ശ്രീനിവാസ് (30) എന്നിവര്‍ ടി.വി.യില്‍ മുഖ്യമന്ത്രിയുടെ മരണവാര്‍ത്ത കണ്ടുകൊണ്ടിരിക്കെയാണ് ഹൃദയാഘാതം വന്ന് മരിച്ചത്.

മുഖ്യമന്ത്രിയുടെ ക്ഷേമപദ്ധതിപ്രകാരം പ്രതിമാസ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്ന വികലാംഗ ദമ്പതികള്‍ ഗോദാവരി നദിയില്‍ ചാടി മരിക്കാന്‍ ശ്രമിച്ചെങ്കിലും മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു.

ആന്ധ്രയിലെ ഏറ്റവും ജനപ്രിയ നേതാവെന്ന് കരുതപ്പെട്ടിരുന്ന ചലച്ചിത്രതാരവും മുന്‍മുഖ്യമന്ത്രിയുമായ എന്‍.ടി.രാമറാവുവിന് ലഭിച്ചതിനേക്കാള്‍ വലിയ ആദരമാണ് ഇപ്പോള്‍ രാജശേഖരറെഡ്ഡിക്ക് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

Monday, August 31, 2009

Onam wishes to all ....


Saturday, August 29, 2009

Friday, July 10, 2009

B'day wishes to T.K san

Saturday, July 4, 2009

inganeyum oru lokam

Monday, June 29, 2009

Lavalin paksham....












Wednesday, June 3, 2009

Congrats Salin and Geethanjali for completing 3 years




Completing 3 year is good
Completing 3 year in semi is very good
Completing 3 year in Techno Park is very very good
Completing 3 year in same organization is very very very good

You are very lucky and you can enjoy life like me
Now remembering those days at wins on your birth no four...
And I miss those times with the great training batch 2006

Now you can decide who need to give party to whom …
Salin and Geethanjali this is your time to give party to us
Four medals for u in this Olympics and are not bronze... It’s gold and it’s your life
We the Bronze medalist salutes you and wishing you all success for your birth no 4 @ wins infotek

Please plan the treat as early as possible…
What I can do is hardly wait for the treat…

Wishing early for planning the party and for making it a joyful day …
Don’t wish me back but you can treat me back for remembering the days

Wednesday, April 29, 2009

welcome back :)

e-Pandithan is coming back ..............

Regards
John Samuel

Tuesday, January 6, 2009

മലയാള സിനിമ 2008










മലയാള സിനിമയുടെ സമഗ്രചരിത്രത്തിലേക്ക്‌ നഷ്‌ടങ്ങളുടെയും നാണക്കേടുകളുടെയും ചളിപുരണ്ട ഒരധ്യായംകൂടി സമ്മാനിച്ചുകൊണ്ട്‌ 2008 ഉം വിടപറഞ്ഞു. പിന്നിട്ട വര്‍ഷം പ്രദര്‍ശനത്തിനെത്തിയത്‌ 60 ചിത്രങ്ങള്‍. ഇരുപത്തഞ്ചോളം ഡബ്ബിംഗ്‌ സിനിമകളും വെള്ളിത്തിരയില്‍ മാദകത്വത്തിന്റെ കുളിരും സംഘട്ടനത്തിന്റെ ചൂടും പകര്‍ന്നുനല്‍കാന്‍ അണിനിരന്നു. ഇങ്ങനെ പ്രദര്‍ശനത്തിനെത്തിയ പടങ്ങളുടെ എണ്ണം നൂറിനടുത്ത്‌ വരുമെങ്കിലും പുതുമ, സ്വകീയത, ലാഭം, ഗ്രാമ്യവിശുദ്ധി എന്നിങ്ങനെ ഒരു ചരടില്‍ കോര്‍ത്തെടുക്കാവുന്ന ഘടകങ്ങളുടെ മിശ്രണംകൊണ്ട്‌ സമ്പന്നമായ സൃഷ്‌ടികളൊന്നും ചലച്ചിത്രഭൂമികയില്‍ അധികം വിളഞ്ഞില്ല.

കലയുടെയും കച്ചവടത്തിന്റെയും സമര്‍ത്‌ഥമായ സംയോജനം ഒരു 'വെറുതെ ഒരു ഭാര്യ'യിലൊഴിച്ച്‌ മറ്റൊരു സിനിമയിലും ദര്‍ശിക്കാനായില്ല. കഥാഘടനയെ മലയാളിയുടെ ജീവിതമണ്‌ഡലത്തില്‍ തളച്ചിടുകയും സ്‌ക്രീനില്‍ അനുനിമിഷം മായുന്ന രംഗങ്ങള്‍ അവന്റെ നിറകണ്‍ചിരിയുടെ ധാരാളിത്തംകൊണ്ട്‌ വിലോഭനീയമാകുകയും ചെയ്യുമ്പോഴാണ്‌ നല്ല സിനിമകള്‍ പിറക്കുന്നത്‌. എന്നാല്‍ പോയവര്‍ഷത്തെ സിനിമാപ്രവര്‍ത്തകര്‍ സിനിമയിലെ കലാംശത്തെ കൈയൊഴിഞ്ഞ്‌, അതിനെ വെറുമൊരു തൊഴില്‍മേഖല മാത്രമാക്കി, അവിടെ താന്താങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ വാക്കുകള്‍കൊണ്ടും വിലക്കുകള്‍കൊണ്ടും പിടിവിട്ട കളിയിലേര്‍പ്പെടുകയായിരുന്നു.

ദിലീപും തുളസീദാസും വിനയനും പട്ടണം റഷീദും സിദ്ദിഖും തിലകനും നെടുമുടി വേണുവുമൊക്കെ വാക്കാലും പ്രവൃത്തിയാലും നടത്തിയ സംഘര്‍ഷങ്ങള്‍ സ്വതവേ ദുര്‍ബലമായ നമ്മുടെ സിനിമയെ അടിക്കടി അവിഹിതഗര്‍ഭത്തിന്‌ പ്രേരിപ്പിക്കുകയായിരുന്നു. അങ്ങനെ പെറ്റുവീണ ചാപിള്ളകളായിരുന്നു പോയവര്‍ഷത്തെ മിക്ക സിനിമകളും. വിലക്കുകളില്‍നിന്നും പോര്‍വിളികളില്‍നിന്നും ഒഴിഞ്ഞുനില്‌ക്കുന്ന നേരത്ത്‌ നേരമ്പോക്ക്‌പോലെ ചെയ്‌ത പ്രസ്‌തുത സിനിമകളൊക്കെ ജനപ്രിയ ചിത്രങ്ങള്‍ക്ക്‌ പിതാമഹര്‍കുറിച്ച സൂത്രവാക്യങ്ങളില്‍നിന്ന്‌ തെല്ലിടപോലും വ്യതിചലിക്കാത്തവയായിരുന്നു.

ഗതകാലങ്ങളില്‍, സിനിമയില്‍നിന്ന്‌ ടെലിവിഷന്‍ കടംവാങ്ങിയ കാലഹരണപ്പെട്ട പ്രമേയങ്ങള്‍ പോയവര്‍ഷം സിനിമയിലേക്കുതന്നെ തിരിച്ചെത്തി. സൗഹൃദവും പ്രണയവും ദാമ്പത്യവും വേര്‍പിരിയലുകളുമൊക്കെ തന്നെ ഹൈടെക്‌ യുഗത്തിലും നമ്മുടെ വെള്ളിത്തിരയ്‌ക്ക്‌ പഥ്യം. ബോളിവുഡ്‌-കോളിവുഡ്‌ വിസ്‌മയങ്ങളുടെ ശ്രേണിയില്‍ തുടങ്ങുന്ന മിക്ക സിനിമകളും പുറത്തിറങ്ങുമ്പോള്‍ കൊടിയ ദാരിദ്ര്യത്തിന്റെ (പ്രമേയ പ്രതിഭകളുടെ) ശോഷിച്ച പതിപ്പുകള്‍ മാത്രമാവുന്നു. പരുത്തിവീരനും മൃഗവും സുബ്രഹ്‌മണ്യപുരവുമൊക്കെ വിരുന്നിനെത്തുമ്പോള്‍ മാത്രം ആര്‍ത്തി തീരുന്നവരായി മാറിക്കഴിഞ്ഞിരിക്കുന്നു മലയാളിപ്രേക്ഷകര്‍. എങ്കിലും വിശപ്പ്‌ അക്രമാസക്‌തമാവുന്ന നിമിഷങ്ങളില്‍ തുപ്പല്‍കോളാമ്പിയിലാണ്‌ വിളമ്പിയതെങ്കിലും പുഴുവരിച്ച കഞ്ഞി അവന്‍ കോരിക്കുടിച്ചുകൊണ്ട്‌ മഹത്തരമെന്ന്‌ വിളിച്ചുകൂവുന്നു.

മാടമ്പിമാര്‍ക്കും അണ്ണന്‍തമ്പിമാര്‍ക്കും കിങ്കരന്‍മാര്‍ക്കുമൊക്കെ കൊട്ടിഘോഷിക്കാനും പ്രതിഫലം കൂട്ടാനും വേറെന്ത്‌ വേണം? കോടികള്‍ മുടക്കിയെടുക്കുന്ന ചലച്ചിത്രത്തിന്റെ വിജയത്തിനുവേണ്ടി ലക്ഷങ്ങള്‍പോലും വേണ്ടാത്ത പബ്ലിസിറ്റിവര്‍ക്കുകള്‍ ചെയ്യില്ലെന്ന്‌ ശഠിക്കുന്ന നിര്‍മാതാക്കള്‍, നാട്ടിന്‍പുറത്തെ നായകനും നായികയും അസ്‌തമയം കാണുന്നത്‌ ഇംഗ്ലീഷ്‌ ചാനലിന്റെ തീരത്തോ കരീബിയന്‍ കടല്‍പ്പുറത്തോ മതിയെന്ന്‌ ശഠിക്കുന്ന സംവിധായകര്‍, രണ്ടക്ഷരമെഴുതി ക്ലിക്കായാല്‍ സംവിധായക മോഹംകൊണ്ട്‌ കിക്കാവുന്ന തിരക്കഥാകൃത്തുക്കള്‍, ഓരോ പടം കഴിയുംതോറും പ്രതിഫലത്തുകയുടെ വലതുഭാഗത്ത്‌ പൂജ്യങ്ങളുടെ എണ്ണം കൂട്ടുന്ന താരങ്ങള്‍ എന്നിങ്ങനെ ഒരു പറ്റം ഹൃദയശൂന്യരും സര്‍വോപരി മഠയന്‍മാരുമായ ഒരു കൂട്ടമാളുകളുമായി നിരന്തര വേഴ്‌ചകളിലേര്‍പ്പെട്ട്‌ നമ്മുടെ 'സിനിമാ പെണ്‍കൊടി' ലൈംഗികരോഗം ബാധിച്ചവളെപ്പോലെ ക്ഷീണിതയും ശയ്യാവലംബിയുമായിരിക്കുന്നു.

2008 ലും അവളുടെ രോഗം മൂര്‍ച്‌ഛിച്ചതല്ലാതെ താത്‌ക്കാലികമായിപ്പോലും ശമിച്ചിട്ടില്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. എങ്കിലും ഒരു സമാശ്വാസംപോലെ പ്രതിഭയുടെ ചില മിന്നലാട്ടങ്ങള്‍ പോയ വര്‍ഷവും ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. അത്തരം ചിത്രങ്ങളിലൂടെ....

ബെസ്‌റ്റ്‌ 10

സ്വര്‍ണം, ലാപ്‌ടോപ്പ്‌, വെറുതേ ഒരു ഭാര്യ, അടയാളങ്ങള്‍, തിരക്കഥ, രാത്രിമഴ, പകല്‍ നക്ഷത്രങ്ങള്‍, മിഴികള്‍ സാക്ഷി, സൈക്കിള്‍, മാടമ്പി എന്നീ ചിത്രങ്ങള്‍ വിജയക്കുതിപ്പിന്റെയും വിഷയസ്വീകരണത്തിന്റെയും അടിസ്‌ഥാനത്തില്‍ പോയ വര്‍ഷത്തെ മികച്ച പത്ത്‌ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

അമ്മ-മകന്‍ ബന്‌ധത്തിലെ വൈജാത്യങ്ങള്‍ വൈകാരികമായൊരു ട്രീന്റ്‌മെന്റില്‍ ഒരുക്കിയ മാടമ്പി പുതുമയാര്‍ന്ന പ്രമേയത്തിനപ്പുറം സത്യസന്‌ധമായതും അച്ചടക്കപൂര്‍ണവുമായ ചിത്രീകരണംകൊണ്ടാണ്‌ വന്‍വിജയം നേടിയത്‌. ആദ്യന്തം സംഘര്‍ഷമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതെങ്കിലും മികച്ച സംവിധായകന്റെ കൈയൊപ്പ്‌കൊണ്ട്‌ വ്യതിരിക്‌തമായിരുന്നു ചിത്രം.

ക്ലാസ്‌മേറ്റില്‍ പ്രകടമാക്കിയ കഥപറച്ചിലിന്റെ സൂക്ഷ്‌മത സൈക്കിളിലും തിരക്കഥാകൃത്ത്‌ ജയിംസ്‌ ആല്‍ബര്‍ട്ട്‌ നിലനിര്‍ത്തി. മനുഷ്യജീവിതങ്ങള്‍ നിയതമായൊരു പരിവൃത്തിയിലൂടെ നീങ്ങുന്നുവെന്ന്‌ രസകരവും ഉദ്വേഗഭരിതവുമായ കൊച്ചുകഥയിലൂടെ സരളമായി ആഖ്യാനം ചെയ്യാന്‍ ജോണി ആന്റണിയുടെ സംവിധായകപ്രതിഭയ്‌ക്ക്‌ എളുപ്പം സാധിച്ചു. അനാവശ്യ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും സൃഷ്‌ടിക്കുന്ന ദുര്‍മേദസില്‍നിന്നും പൂര്‍ണമായും ഒഴിഞ്ഞുനിന്ന ചിത്രം പോയ വര്‍ഷത്തെ ആദ്യവിജയമായിരുന്നു. ഗായകന്‍ വിനീത്‌ ശ്രീനിവാസന്റെ നായകസാന്നിദ്ധ്യമായിരുന്നു സൈക്കിളിന്റെ മറ്റൊരു ആകര്‍ഷണം.

അതേ സമയം കാലികവും നൂതനവുമായൊരു പ്രമേയം എങ്ങനെ സ്വീകരിക്കപ്പെടുമെന്നതിന്റെ ഉത്തമ ദൃഷ്‌ടാന്തമായിരുന്നു 'വെറുതേ ഒരു ഭാര്യ' നേടിയ വന്‍വിജയം.

രൂപേഷ്‌പോള്‍ സുഭാഷ്‌ചന്ദ്രന്റെ പറുദീസാ നഷ്‌ടത്തിന്‌ 'ലാപ്‌ടോപ്പ്‌' എന്ന പേരില്‍ നല്‍കിയ ചലച്ചിത്രഭാഷ്യം 'ഈഡിപ്പസ്‌ കോംപ്ലക്‌സ്‌ എന്ന അവസ്‌ഥയുടെ സിനിമാറ്റിക്‌ ആയ അവതരണമായിരുന്നു. സംഭാഷണങ്ങള്‍ കുറച്ചുകൊണ്ട്‌ 'ഇമേജു'കള്‍ക്ക്‌ പ്രാമുഖ്യം നല്‍കിയ ലാപ്‌ടോപ്പില്‍ ചീനവലയോളം ഏകാന്തത അനുഭവിക്കുന്ന വാര്‍ധക്യങ്ങള്‍ യഥാതഥമായി ആവിഷ്‌കരിച്ചിരുന്നു. ചിത്രീകരണം തുടങ്ങുമ്പോള്‍തന്നെ 'ആര്‍ട്ട്‌' എന്ന്‌ മുദ്രകുത്തപ്പെട്ട ഈ സിനിമ രണ്ടു ദിനങ്ങള്‍കൊണ്ട്‌ തീയേറ്റര്‍ജീവിതത്തിന്‌ വിരാമമിട്ടു. ശ്വേതാമേനോനും സുരേഷ്‌ഗോപിയും മികച്ച പ്രകടനം നല്‍കിയ ലാപ്‌ടോപ്പിന്റെ തിരക്കഥ സംവിധായകപത്‌നി ഇന്ദുമേനോന്‍ ആയിരുന്നു. അസാധാരണമെന്ന്‌ തോന്നത്തക്കവിധത്തിലുള്ള 'ഇഴച്ചില്‍' ആണ്‌ പ്രേക്ഷകരെ ഈ മനോഹരസൃഷ്‌ടിയില്‍നിന്ന്‌ അകറ്റിയത്‌ എന്നു തോന്നുന്നു.

സംസ്‌ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ എം.ജി. ശശി സംവിധാനം ചെയ്‌ത അടയാളങ്ങള്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ പ്രേക്ഷകപ്രതീക്ഷകള്‍ അല്‌പമൊക്കെ അണഞ്ഞുപോയെങ്കിലും നന്തനാര്‍ എന്ന മഹാസാഹിത്യകാരന്റെ ജീവിതാവിഷ്‌കാരത്തിലൂടെ ആയിരത്തിത്തൊള്ളായിരത്തി നാല്‌പതുകളിലെ രാഷ്‌ട്രീയ സാമൂഹികാവസ്‌ഥകളുടെ സത്യസന്‌ധമായൊരു രേഖാചിത്രം വരച്ചിടാന്‍ സംവിധായകന്‌ സാധിച്ചു. പോപ്പുലര്‍ സിനിമ പടിയടച്ച്‌ പിണ്‌ഡംവച്ച 'ദാരിദ്ര്യം' എന്ന അവസ്‌ഥ അടയാളങ്ങളില്‍ അതിതീവ്രമായി കോറിയിടാനും ശശി മറന്നില്ല. സാഹിത്യകാരനായ നന്തനാരല്ല മറിച്ച്‌ കൗമാരക്കരനായ നന്തനാരായിരുന്നു ചിത്രത്തിന്റെ ആഖ്യാനബിന്ദു.

പരിമിതമായ ബജറ്റിനുള്ളില്‍ ഒതുങ്ങിനിന്ന്‌ ഭീകരവാദത്തിനെതിരെ കാലോചിതമായ ചില ചോദ്യങ്ങളുന്നയിച്ച മിഴികള്‍ സാക്ഷി, ഹരികൃഷ്‌ണനും മീരയും തമ്മിലുള്ള പ്രണയത്തിനും പ്രണയഭംഗങ്ങള്‍ക്കും ശില്‌പഭദ്രമായ ആഖ്യാനംനല്‍കിയ രാത്രിമഴ എന്നീ ചിത്രങ്ങളും വിജയകഥകള്‍ പറഞ്ഞില്ലെങ്കിലും പ്രേക്ഷകര്‍ക്ക്‌ നയനസുഖം പകരുന്നതില്‍ നല്ല പങ്ക്‌ വഹിച്ചു.

ശീരുവാണിപ്പുഴയിലെ സ്വര്‍ണനിക്ഷേപം കണ്ടെത്താന്‍ പ്രയത്‌നിക്കുന്ന ദിവാകരന്റെ കഥ പറഞ്ഞ സ്വര്‍ണം കഥയുടെ വൈവിധ്യവും ഉള്‍ക്കരുത്തുംകൊണ്ട്‌ പൂര്‍ണമായും വിജയം അര്‍ഹതപ്പെട്ട ചിത്രമായിരുന്നു. ഒരു കണ്ണീര്‍ക്കഥയെ കലാംശം ചോര്‍ന്നുപോകാതെ പ്രേക്ഷകരുടെ നെഞ്ചുരുക്കുംവിധം അവതരിപ്പിക്കാന്‍ സംവിധായകന്‍ വേണുഗോപനും തിരക്കഥാകൃത്ത്‌ സുരേഷ്‌ബാബുവിനും സാധിച്ചു. മണി, പ്രവീണ, ജഗതി എന്നിവരോടൊപ്പം ബേബി നയന്‍താരയും അമ്പരപ്പിക്കുന്ന പ്രകടനം സ്വര്‍ണത്തില്‍ കാഴ്‌ചവച്ചു. സമീപ കാലങ്ങളിലെ മണിസിനിമകള്‍ നേരിട്ട പ്രേക്ഷകദൗര്‍ലഭ്യം ഈ വ്യത്യസ്‌ത സംരംഭത്തിനും വിനയാകുകയായിരുന്നു.

രാജീവ്‌നാഥ്‌ സംവിധാനം ചെയ്‌ത 'പകല്‍ നക്ഷത്രങ്ങളു'ടെ തിളക്കം കുറയ്‌ക്കുന്ന ഏക ഘടകം കുറഞ്ഞ മുതല്‍മുടക്ക്‌ മാത്രമായിരുന്നു. എങ്കിലും അനൂപ്‌മേനോന്റെ തിരക്കഥയിലെ കവിതതുളുമ്പുന്ന ഭാഷണങ്ങളും അതിന്‌ മോഹന്‍ലാല്‍ നല്‍കിയ ഭാവഗരിമയും ഒരു പരിധിവരെയെങ്കിലും മേല്‍പ്പറഞ്ഞ ഘടകത്തെ ഇല്ലായ്‌മ ചെയ്‌തെന്ന്‌ പറയാം. 'എക്‌സിന്‍ട്രിക്‌' ആയ ഡയറക്‌ടര്‍ സിദ്ധാര്‍ത്‌ഥനായി ലാല്‍ പോയവര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനമാണ്‌ പകല്‍ നക്ഷത്രങ്ങളില്‍ നല്‍കിയത്‌. രഞ്‌ജിത്‌ ഒരുക്കിയ തിരക്കഥ എണ്‍പതുകളിലെ സിനിമാലോകത്തേക്കുള്ള നൊസ്‌റ്റള്‍ജിക്‌ ആയ തിരിച്ചുപോക്കായിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ പോയവര്‍ഷം പ്രേക്ഷകകാമനകള്‍ സ്വാര്‍ത്‌ഥകമാക്കുന്ന വിധം അങ്ങിങ്ങായി ചില വെട്ടങ്ങള്‍ കാണാമെങ്കിലും 'ദി ബെസ്‌റ്റ്‌' എന്ന്‌ എല്ലാ അര്‍ത്‌ഥത്തിലും ചൂണ്ടിക്കാണിക്കാനൊരു ചലച്ചിത്രകാവ്യം പോയവര്‍ഷം പിറന്നുവീണിട്ടില്ലെന്നുതന്നെ പറയാം. ചുരുക്കത്തില്‍ 2008-ല്‍ മലയാളസിനിമ സീറോ ബാലന്‍സില്‍ ഒരു അക്കൗണ്ട്‌ തുറക്കുകയായിരുന്നു. മികവുറ്റ സൃഷ്‌ടികള്‍കൊണ്ട്‌ വരുംവര്‍ഷത്തിലെങ്കിലും നമ്മുടെ സിനിമയുടെ അക്കൗണ്ട്‌ നിറയുമെന്ന്‌ പ്രത്യാശിക്കാം.

മോഹന്‍ലാല്‍

പിന്നിട്ട അഭിനയ സപര്യയില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ചില കഥാപാത്രങ്ങളുണ്ട്‌. തിരിച്ചും മറിച്ചും ഏങ്കോണിച്ചും നില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങളുടെ കൃഷിയിടങ്ങളില്‍ അത്തരം കഥാപാത്രങ്ങള്‍ വീണ്ടും വീണ്ടും വിളയുന്നത്‌ കാണാം. പുതിയ പേരുകളുമായി അങ്ങനെ കുറച്ചു പേര്‍ 2008 ലും വെള്ളിത്തിരയിലുണ്ടായിരുന്നു. കോളജ്‌കുമാരന്‍, മാടമ്പി, കുരുക്ഷേത്ര, ചിന്താവിഷയം, ട്വന്റി 20 തുടങ്ങിയ ചിത്രങ്ങളില്‍. ഹൃദയാലുവും ധീരോദാത്തനുമായ കുമാരന്‍ കോളജില്‍ കാന്റീന്‍ നടത്തുമ്പോള്‍ അറുപിശുക്കനും പലിശക്കാരനുമായ ഗോപാലകൃഷ്‌ണപിള്ള വീടും നാടും ഒരു മാടമ്പിയെപ്പോലെ ഭരിക്കുകയാണ്‌. ഇരുവരും പലരാലും തെറ്റിദ്ധരിക്കപ്പെടുകയും ഒടുവില്‍ സത്യം മറനീക്കി പുറത്തുവരികയും ചെയ്യുന്നു. വെറുത്തവരൊക്കെ പിന്നെ നായകനോട്‌ മാപ്പിരക്കുന്നു. ഒരേ കഥയാണ്‌ മാടമ്പിയും കോളജ്‌കുമാരനും പറഞ്ഞതെങ്കിലും കുമാരന്‍ പരാജയപ്പെടുകയും മാടമ്പി വിജയിക്കുകയും ചെയ്‌തു.

ട്വന്റി 20-യിലെ ദേവരാജവര്‍മ അടി, ഇടി, സഹോദരസ്‌നേഹം, പക എന്നിങ്ങനെ 'ഫാന്‍സ്‌' ഈ നടനില്‍നിന്ന്‌ പ്രതീക്ഷിക്കുന്ന സ്‌ഥിരം ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയ വിഭവം ആയിരുന്നു. പോസ്‌റ്ററില്‍ പ്രാമുഖ്യമില്ലെന്ന്‌ പറഞ്ഞ്‌ മനംനൊന്ത ലാലേട്ടന്റെ ആരാധകര്‍ക്ക്‌ ചിത്രം പുറത്തിറങ്ങിയപ്പോള്‍ വര്‍മയുടെ ആസുരഭാവങ്ങള്‍ നന്നായി സുഖിച്ചു.

ചിന്താവിഷയത്തിലെ ജി.കെ.യ്‌ക്ക്‌ ചിത്രത്തില്‍ ഒരു ധര്‍മംമാത്രം. പിണങ്ങിപ്പിരിഞ്ഞുനില്‍ക്കുന്ന മൂന്ന്‌ പെണ്ണുങ്ങളെ കെട്ട്യോന്റെ വീട്ടിലേക്ക്‌ തിരിച്ചയക്കുക. പ്രസ്‌തുത ലക്ഷ്യത്തിനുവേണ്ടി എടുത്താല്‍ പൊങ്ങാത്ത ശരീരവും പേറി മീരാജാസ്‌മിനോടൊപ്പം പൈങ്കിളി പാട്ടുകള്‍പാടി ചിത്രത്തില്‍ ആദ്യാവസാനം മലയാളത്തിന്റെ മഹാനടന്‍ പാടുപെടുമ്പോള്‍ സത്യന്റെ ഗ്രാമീണോല്‌പന്നം ബഹിഷ്‌കരിച്ചുകൊണ്ട്‌ പ്രേക്ഷകര്‍ തീയേറ്ററില്‍നിന്ന്‌ രായ്‌ക്ക്‌രാമാനും രക്ഷപ്പെടുകയായിരുന്നു.

കീര്‍ത്തിചക്രയുടെ തുടര്‍ച്ചയായി എത്തിയ കുരുക്ഷേത്ര ആദ്യവാരങ്ങളില്‍ നല്ല കളക്‌ഷന്‍ നേടിയെങ്കിലും തുടര്‍ന്ന്‌ കാലിടറുകയായിരുന്നു. തോക്കുകള്‍ കഥ പറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കേണല്‍ മഹാദേവന്‌ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

കെ.പി. കുമാരന്റെ ആകാശഗോപുരത്തിലെ ആല്‍ബര്‍ട്ട്‌ സാംസണ്‍ മോഹന്‍ലാലിന്റെ മികച്ച കഥാപാത്രമാവാതിരുന്നതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം സംവിധായകന്‌ തന്നെയാണ്‌. വൈദേശിക പശ്‌ചാത്തലമുള്ള നാടകരൂപത്തിന്‌ സിനിമയുടെ തനിമ പകരാന്‍ സംവിധായകന്‌ കഴിയാതിരുന്നപ്പോള്‍ കോടികളുടെ മുതല്‍മുടക്കുള്ള ആകാശഗോപുരം സിനിമയുമല്ല നാടകവുമല്ല എന്ന അവസ്‌ഥയിലായി. ചിത്രത്തിലെ കഥാപാത്രങ്ങള്‍ ശക്‌തമായിരുന്നെങ്കിലും നാടകഭാഷയിലുള്ള സംഭാഷണങ്ങള്‍ അവരുടെ ഓജസ്‌ കെടുത്തി.

ഷാജി കൈലാസ്‌- എ.കെ. സാജന്‍ ടീമിന്റെ റെഡ്‌ചില്ലീസ്‌, രാജീവ്‌നാഥിന്റെ പകല്‍ നക്ഷത്രങ്ങള്‍ എന്നീ ചിത്രങ്ങള്‍ ലാലിന്റെ നടനമികവിനുള്ള സാക്ഷ്യപത്രങ്ങളാകുമെന്ന്‌ പ്രതീക്ഷിക്കാം.

കടപ്പാട് : ഷിജീഷ്‌ യു.കെ.
http://mangalam.com/index.php?page=detail&nid=111538

Monday, January 5, 2009

വിധി --- 2

പരീക്ഷകളില്‍ പരാജയ പെടുമ്പോള്‍
പരീക്ഷനങ്ങളില്‍ നെടുവീര്‍പെടുമ്പോള്‍
യഥാര്ത്യങ്ങലോട് പൊരുത്ത പെടാതെ
മനസ് പതര് മ്പോള്‍ ഒക്കെയും




പഴിക്കാരുണ്ട് നാം വിധിയെ
പരാജയ ഭാരം ലഘൂകരിക്കാന്‍
സ്വന്തം മനസിനെ ആശ്വസിപ്പിക്കാന്‍

കലോത്സവം: കോഴിക്കോടിന് കിരീടം‍‍‍‍ ഉറപ്പായി

49-ാമത്‌ സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 782 ​േ​പായിന്റുമായി കോഴിക്കോട് ജില്ല കലാകിരീടം നിലനിര്‍ത്തി. സ്കൂള്‍ കലോത്സവത്തില്‍ ​േ​കാഴിക്കോടിന്റെ ഹാട്രിക് വിജയമാണിത്. രണ്ടു മത്സരങ്ങളിലെ ഫലംകൂടി പുറത്തുവരാനിരിക്കേ ഹൈസ്കൂള്‍-ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി തൃശൂര്‍ 737 പോയിന്റുമായി രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. മിമിക്രി, മോണോ ആക്ട് എന്നിവയുടെ ഫലമാണ് ഇനി അറിയാനുള്ളത്. പത്താം തവണയാണ് കോഴിക്കോടിന് കിരീടം ലഭിക്കുന്നത്.

ഏഴു ദിവസങ്ങളിലായി നടന്ന കലോത്സവങ്ങളില്‍ എണ്ണായിരത്തോളം കലാകാരന്മാരാണ് മാറ്റുരച്ചത്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ യേശുദാസ് സമ്മാന വിതരണം നടത്തും.
അടുത്ത കലോത്സവം 2010 ജനുവരി നാലിന് കോഴിക്കോട് നടക്കും.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആദ്യ 3 സ്ഥാനക്കാര്‍
1. കോഴിക്കോട്‌ 360
2. തൃശൂര്‍ 343
3. കണ്ണൂര്‍ 326
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ആദ്യ 3 സ്ഥാനക്കാര്‍
1. കോഴിക്കോട്‌ 422
2. തൃശൂര്‍ 395
3. എറണാകുളം
ആലപ്പുഴ 394

എന്നെ ഞാന്‍ ആക്കിയ എന്റെ വിധി





















നേടി എടുത്ത തി ലുള്ള സംതൃപ്തിയെ ക്കാള്‍
നഷ്ടപെട്ട തോര്ത്തുള്ള നിരാശ യും
നേടാന്‍ ആവാത്തതിലുള്ള വിഷാധവും ആണ്
ഓരോ ദിനം കൊഴിയുമ്പോഴും എന്നെ ഭരിക്കുന്നത്‌

എന്തിനും ഏതിനും വിധിയെ പഴിക്കുന്നവനാണ് ഞാന്‍
വിധി എന്നും എനിക്ക് ഒരു അനുഗ്രഹം ആയിരുന്നു
ഇന്നലെകളുടെ പാളിച്ചകള്‍ ക്ക് വിധിയെ പഴിക്കാം
കഴിവ് കേടുകള്‍ മറക്കാന്‍ വിധിയെ കൂട്ടാം

അതെ വിധി അത് ഒന്നും മാത്രം ആണെന്നെ ഞാന്‍ ആക്കിയത്
വിധി എന്നെ കരുത്തനാക്കി
വിധി എന്നെ ജീവിക്കാന്‍ പ്രാപ്തനാക്കി
കഴിവുകേടിനെ മറികടക്കാന്‍, തെറ്റുകള്‍ തിരുത്താന്‍

എല്ലാം എന്റെ വിധി
എന്നെ ഞാന്‍ ആക്കിയ എന്റെ വിധി

Thursday, January 1, 2009

വിട.....

ടെക് നോ പാര്‍ക്കിനോട് വിട പറഞ്ഞ പണ്ഡിത സുഹൃത്ത് വിപിന്‍ താഴിശേരിക്ക് യാത്ര മംഗളങ്ങള്‍