Thursday, March 7, 2013

മാര്‍ച്ച്‌ 8 ലോക വനിതാ ദിനം

ലോകമെങ്ങും മാര്‍ച്ച്‌ 8 വനിതാ ദിനമായി കൊണ്ടാടുന്നു. 1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍, കുറഞ്ഞ ശമ്പളത്തിനും ദീര്‍ഘസമയ തൊഴിലിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ഉയര്‍ത്തിയ ശബ്ദം അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയായിരുന്നു.

ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്നി ലോകമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലം കാത്തിരിക്കേണ്ടിവന്നില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി. യു.എസ്സില്‍ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന്, 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയും സ്വിറ്റ്സര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. ജര്‍മ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി വനിതാ വിഭാഗം അദ്ധ്യക്ഷ ക്ലാര-സെട്കിനിന്‍റെ നേതൃത്വത്തിലായിരുന്നു ഇത്. അന്ന് 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. തൊട്ടടുത്ത വര്‍ഷം, ഇന്നേക്ക് നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ്,1911 മാര്‍ച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തില്‍ ഈ ദിനം ആചരിച്ചു. 1917 മാര്‍ച്ച്‌ എട്ടിന് റഷ്യയില്‍ നടത്തിയ വനിതാ ദിന പ്രകടനം, റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. 1975ല്‍, ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു.

വിദ്യാഭ്യാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും കാര്യത്തില്‍ ഏറെ ഉന്നതരാണെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എക്കാലത്തേക്കാളും ഉയര്‍ന്ന നിരക്കിലാണിന്ന്. കഴിഞ്ഞ വനിതാ ദിനത്തില്‍ സൌമ്യയായിരുന്നു നമുക്കു മുന്നിലെ വേദന, ഇന്ന് തിരൂരില്‍ ഒരു പിഞ്ചു നാടോടി ബാലിക..

സ്വന്തം മാനം കാക്കാന്‍ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീ ഇന്ന് അനുഭവിക്കുന്ന യാതനകള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലോകരാഷ്ട്രങ്ങള്ക്കുറ മുന്നില്‍ ഇന്ത്യ നാണംകെട്ടുകൊണ്ടിരിക്കുന്നു. ലൈംഗികാതിക്രമങ്ങളുടെ അവസാനിക്കാത്ത കഥകളുമായാണ് ഓരോ പ്രഭാതവും നമ്മെ വരവേല്ക്കു ന്നത്.

''ഇയം പരിശുദ്ധ സമാചാരാ, അപാപാ പരിദേവതാ'' എന്ന് വല്മീകി മഹര്ഷിക പ്രകീര്ത്തിംച്ച സീതയുടെ വ്യക്തിത്വമാണ് രാമായണത്തിന്റെ അന്തഃസത്ത. കന്യാമറിയത്തിന്റെ മടിത്തട്ടിലാണ് ക്രൈസ്തവതയുടെ ആത്മാവ് കുടികൊള്ളുന്നത്. സത്യപ്രബോധനം കാരണമായ കൊടിയമര്ദയനങ്ങള്‍ സഹിക്കാന്‍ നിര്ബകന്ധിതരായ ശിഷ്യരില്‍ ഒരാള്‍ എന്നാണ് ഇതിനൊരറുതിയുണ്ടാവുക എന്ന് ചോദിച്ചപ്പോള്‍ പ്രവാചകതിരുമേനിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: 'എല്ലാ അന്യായങ്ങളും അവസാനിക്കും. ഒറ്റയ്‌ക്കൊരു പെണ്ണ് ഈ വഴിയെ സഞ്ചരിക്കും'.മനുഷ്യസംസ്‌കാരത്തിന്റെ ആദിമധ്യാന്തങ്ങള്‍ സ്ത്രീത്വത്തിന്റെ സുരക്ഷയിലും സ്വാതന്ത്ര്യത്തിലും മാന്യതയിലും മാഹാത്മ്യത്തിലുമാണെന്ന പ്രാപഞ്ചിക യാഥാര്ഥ്യംറ പൂര്ണ്മായി പുലരുന്ന പ്രഭാതംവരെ നമുക്ക് ഉറക്കമിളച്ചു കാത്തിരിക്കാന്‍ കഴിയേണ്ടതുണ്ട്. സമത്വം വെറും വാക്കിലൊതുക്കാത്ത കാലത്തുമാത്രമേ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് നമുക്കൊരു വനിതാദിനം ആഘോഷിക്കാന്‍ കഴിയൂ.അങ്ങനെയാവട്ടെ എന്ന പ്രത്യാശയോടെ....