പേജുകള്‍
Friday, July 10, 2009
Saturday, July 4, 2009
Monday, June 29, 2009
Wednesday, June 3, 2009
Congrats Salin and Geethanjali for completing 3 years

Completing 3 year in semi is very good
Completing 3 year in Techno Park is very very good
Completing 3 year in same organization is very very very good
You are very lucky and you can enjoy life like me
Now remembering those days at wins on your birth no four...
And I miss those times with the great training batch 2006
Now you can decide who need to give party to whom …
Salin and Geethanjali this is your time to give party to us
Four medals for u in this Olympics and are not bronze... It’s gold and it’s your life
We the Bronze medalist salutes you and wishing you all success for your birth no 4 @ wins infotek
Please plan the treat as early as possible…
What I can do is hardly wait for the treat…
Wishing early for planning the party and for making it a joyful day …
Don’t wish me back but you can treat me back for remembering the days
Wednesday, April 29, 2009
Tuesday, January 6, 2009
മലയാള സിനിമ 2008

കലയുടെയും കച്ചവടത്തിന്റെയും സമര്‍ത്‌ഥമായ സംയോജനം ഒരു 'വെറുതെ ഒരു ഭാര്യ'യിലൊഴിച്ച് മറ്റൊരു സിനിമയിലും ദര്‍ശിക്കാനായില്ല. കഥാഘടനയെ മലയാളിയുടെ ജീവിതമണ്‌ഡലത്തില്‍ തളച്ചിടുകയും സ്‌ക്രീനില്‍ അനുനിമിഷം മായുന്ന രംഗങ്ങള്‍ അവന്റെ നിറകണ്‍ചിരിയുടെ ധാരാളിത്തംകൊണ്ട് വിലോഭനീയമാകുകയും ചെയ്യുമ്പോഴാണ് നല്ല സിനിമകള്‍ പിറക്കുന്നത്. എന്നാല്‍ പോയവര്‍ഷത്തെ സിനിമാപ്രവര്‍ത്തകര്‍ സിനിമയിലെ കലാംശത്തെ കൈയൊഴിഞ്ഞ്, അതിനെ വെറുമൊരു തൊഴില്‍മേഖല മാത്രമാക്കി, അവിടെ താന്താങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ വാക്കുകള്‍കൊണ്ടും വിലക്കുകള്‍കൊണ്ടും പിടിവിട്ട കളിയിലേര്‍പ്പെടുകയായിരുന്നു.
ദിലീപും തുളസീദാസും വിനയനും പട്ടണം റഷീദും സിദ്ദിഖും തിലകനും നെടുമുടി വേണുവുമൊക്കെ വാക്കാലും പ്രവൃത്തിയാലും നടത്തിയ സംഘര്‍ഷങ്ങള്‍ സ്വതവേ ദുര്‍ബലമായ നമ്മുടെ സിനിമയെ അടിക്കടി അവിഹിതഗര്‍ഭത്തിന് പ്രേരിപ്പിക്കുകയായിരുന്നു. അങ്ങനെ പെറ്റുവീണ ചാപിള്ളകളായിരുന്നു പോയവര്‍ഷത്തെ മിക്ക സിനിമകളും. വിലക്കുകളില്‍നിന്നും പോര്‍വിളികളില്‍നിന്നും ഒഴിഞ്ഞുനില്‌ക്കുന്ന നേരത്ത് നേരമ്പോക്ക്‌പോലെ ചെയ്‌ത പ്രസ്‌തുത സിനിമകളൊക്കെ ജനപ്രിയ ചിത്രങ്ങള്‍ക്ക് പിതാമഹര്‍കുറിച്ച സൂത്രവാക്യങ്ങളില്‍നിന്ന് തെല്ലിടപോലും വ്യതിചലിക്കാത്തവയായിരുന്നു.
ഗതകാലങ്ങളില്‍, സിനിമയില്‍നിന്ന് ടെലിവിഷന്‍ കടംവാങ്ങിയ കാലഹരണപ്പെട്ട പ്രമേയങ്ങള്‍ പോയവര്‍ഷം സിനിമയിലേക്കുതന്നെ തിരിച്ചെത്തി. സൗഹൃദവും പ്രണയവും ദാമ്പത്യവും വേര്‍പിരിയലുകളുമൊക്കെ തന്നെ ഹൈടെക് യുഗത്തിലും നമ്മുടെ വെള്ളിത്തിരയ്‌ക്ക് പഥ്യം. ബോളിവുഡ്-കോളിവുഡ് വിസ്‌മയങ്ങളുടെ ശ്രേണിയില്‍ തുടങ്ങുന്ന മിക്ക സിനിമകളും പുറത്തിറങ്ങുമ്പോള്‍ കൊടിയ ദാരിദ്ര്യത്തിന്റെ (പ്രമേയ പ്രതിഭകളുടെ) ശോഷിച്ച പതിപ്പുകള്‍ മാത്രമാവുന്നു. പരുത്തിവീരനും മൃഗവും സുബ്രഹ്‌മണ്യപുരവുമൊക്കെ വിരുന്നിനെത്തുമ്പോള്‍ മാത്രം ആര്‍ത്തി തീരുന്നവരായി മാറിക്കഴിഞ്ഞിരിക്കുന്നു മലയാളിപ്രേക്ഷകര്‍. എങ്കിലും വിശപ്പ് അക്രമാസക്‌തമാവുന്ന നിമിഷങ്ങളില്‍ തുപ്പല്‍കോളാമ്പിയിലാണ് വിളമ്പിയതെങ്കിലും പുഴുവരിച്ച കഞ്ഞി അവന്‍ കോരിക്കുടിച്ചുകൊണ്ട് മഹത്തരമെന്ന് വിളിച്ചുകൂവുന്നു.
മാടമ്പിമാര്‍ക്കും അണ്ണന്‍തമ്പിമാര്‍ക്കും കിങ്കരന്‍മാര്‍ക്കുമൊക്കെ കൊട്ടിഘോഷിക്കാനും പ്രതിഫലം കൂട്ടാനും വേറെന്ത് വേണം? കോടികള്‍ മുടക്കിയെടുക്കുന്ന ചലച്ചിത്രത്തിന്റെ വിജയത്തിനുവേണ്ടി ലക്ഷങ്ങള്‍പോലും വേണ്ടാത്ത പബ്ലിസിറ്റിവര്‍ക്കുകള്‍ ചെയ്യില്ലെന്ന് ശഠിക്കുന്ന നിര്‍മാതാക്കള്‍, നാട്ടിന്‍പുറത്തെ നായകനും നായികയും അസ്‌തമയം കാണുന്നത് ഇംഗ്ലീഷ് ചാനലിന്റെ തീരത്തോ കരീബിയന്‍ കടല്‍പ്പുറത്തോ മതിയെന്ന് ശഠിക്കുന്ന സംവിധായകര്‍, രണ്ടക്ഷരമെഴുതി ക്ലിക്കായാല്‍ സംവിധായക മോഹംകൊണ്ട് കിക്കാവുന്ന തിരക്കഥാകൃത്തുക്കള്‍, ഓരോ പടം കഴിയുംതോറും പ്രതിഫലത്തുകയുടെ വലതുഭാഗത്ത് പൂജ്യങ്ങളുടെ എണ്ണം കൂട്ടുന്ന താരങ്ങള്‍ എന്നിങ്ങനെ ഒരു പറ്റം ഹൃദയശൂന്യരും സര്‍വോപരി മഠയന്‍മാരുമായ ഒരു കൂട്ടമാളുകളുമായി നിരന്തര വേഴ്‌ചകളിലേര്‍പ്പെട്ട് നമ്മുടെ 'സിനിമാ പെണ്‍കൊടി' ലൈംഗികരോഗം ബാധിച്ചവളെപ്പോലെ ക്ഷീണിതയും ശയ്യാവലംബിയുമായിരിക്കുന്നു.
2008 ലും അവളുടെ രോഗം മൂര്‍ച്‌ഛിച്ചതല്ലാതെ താത്‌ക്കാലികമായിപ്പോലും ശമിച്ചിട്ടില്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. എങ്കിലും ഒരു സമാശ്വാസംപോലെ പ്രതിഭയുടെ ചില മിന്നലാട്ടങ്ങള്‍ പോയ വര്‍ഷവും ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. അത്തരം ചിത്രങ്ങളിലൂടെ....
ബെസ്‌റ്റ് 10
സ്വര്‍ണം, ലാപ്‌ടോപ്പ്, വെറുതേ ഒരു ഭാര്യ, അടയാളങ്ങള്‍, തിരക്കഥ, രാത്രിമഴ, പകല്‍ നക്ഷത്രങ്ങള്‍, മിഴികള്‍ സാക്ഷി, സൈക്കിള്‍, മാടമ്പി എന്നീ ചിത്രങ്ങള്‍ വിജയക്കുതിപ്പിന്റെയും വിഷയസ്വീകരണത്തിന്റെയും അടിസ്‌ഥാനത്തില്‍ പോയ വര്‍ഷത്തെ മികച്ച പത്ത് ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.
അമ്മ-മകന്‍ ബന്‌ധത്തിലെ വൈജാത്യങ്ങള്‍ വൈകാരികമായൊരു ട്രീന്റ്‌മെന്റില്‍ ഒരുക്കിയ മാടമ്പി പുതുമയാര്‍ന്ന പ്രമേയത്തിനപ്പുറം സത്യസന്‌ധമായതും അച്ചടക്കപൂര്‍ണവുമായ ചിത്രീകരണംകൊണ്ടാണ് വന്‍വിജയം നേടിയത്. ആദ്യന്തം സംഘര്‍ഷമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതെങ്കിലും മികച്ച സംവിധായകന്റെ കൈയൊപ്പ്‌കൊണ്ട് വ്യതിരിക്‌തമായിരുന്നു ചിത്രം.
ക്ലാസ്‌മേറ്റില്‍ പ്രകടമാക്കിയ കഥപറച്ചിലിന്റെ സൂക്ഷ്‌മത സൈക്കിളിലും തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട് നിലനിര്‍ത്തി. മനുഷ്യജീവിതങ്ങള്‍ നിയതമായൊരു പരിവൃത്തിയിലൂടെ നീങ്ങുന്നുവെന്ന് രസകരവും ഉദ്വേഗഭരിതവുമായ കൊച്ചുകഥയിലൂടെ സരളമായി ആഖ്യാനം ചെയ്യാന്‍ ജോണി ആന്റണിയുടെ സംവിധായകപ്രതിഭയ്‌ക്ക് എളുപ്പം സാധിച്ചു. അനാവശ്യ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും സൃഷ്‌ടിക്കുന്ന ദുര്‍മേദസില്‍നിന്നും പൂര്‍ണമായും ഒഴിഞ്ഞുനിന്ന ചിത്രം പോയ വര്‍ഷത്തെ ആദ്യവിജയമായിരുന്നു. ഗായകന്‍ വിനീത് ശ്രീനിവാസന്റെ നായകസാന്നിദ്ധ്യമായിരുന്നു സൈക്കിളിന്റെ മറ്റൊരു ആകര്‍ഷണം.
അതേ സമയം കാലികവും നൂതനവുമായൊരു പ്രമേയം എങ്ങനെ സ്വീകരിക്കപ്പെടുമെന്നതിന്റെ ഉത്തമ ദൃഷ്‌ടാന്തമായിരുന്നു 'വെറുതേ ഒരു ഭാര്യ' നേടിയ വന്‍വിജയം.
രൂപേഷ്‌പോള്‍ സുഭാഷ്‌ചന്ദ്രന്റെ പറുദീസാ നഷ്‌ടത്തിന് 'ലാപ്‌ടോപ്പ്' എന്ന പേരില്‍ നല്‍കിയ ചലച്ചിത്രഭാഷ്യം 'ഈഡിപ്പസ് കോംപ്ലക്‌സ് എന്ന അവസ്‌ഥയുടെ സിനിമാറ്റിക് ആയ അവതരണമായിരുന്നു. സംഭാഷണങ്ങള്‍ കുറച്ചുകൊണ്ട് 'ഇമേജു'കള്‍ക്ക് പ്രാമുഖ്യം നല്‍കിയ ലാപ്‌ടോപ്പില്‍ ചീനവലയോളം ഏകാന്തത അനുഭവിക്കുന്ന വാര്‍ധക്യങ്ങള്‍ യഥാതഥമായി ആവിഷ്‌കരിച്ചിരുന്നു. ചിത്രീകരണം തുടങ്ങുമ്പോള്‍തന്നെ 'ആര്‍ട്ട്' എന്ന് മുദ്രകുത്തപ്പെട്ട ഈ സിനിമ രണ്ടു ദിനങ്ങള്‍കൊണ്ട് തീയേറ്റര്‍ജീവിതത്തിന് വിരാമമിട്ടു. ശ്വേതാമേനോനും സുരേഷ്‌ഗോപിയും മികച്ച പ്രകടനം നല്‍കിയ ലാപ്‌ടോപ്പിന്റെ തിരക്കഥ സംവിധായകപത്‌നി ഇന്ദുമേനോന്‍ ആയിരുന്നു. അസാധാരണമെന്ന് തോന്നത്തക്കവിധത്തിലുള്ള 'ഇഴച്ചില്‍' ആണ് പ്രേക്ഷകരെ ഈ മനോഹരസൃഷ്‌ടിയില്‍നിന്ന് അകറ്റിയത് എന്നു തോന്നുന്നു.
സംസ്‌ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ എം.ജി. ശശി സംവിധാനം ചെയ്‌ത അടയാളങ്ങള്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ പ്രേക്ഷകപ്രതീക്ഷകള്‍ അല്‌പമൊക്കെ അണഞ്ഞുപോയെങ്കിലും നന്തനാര്‍ എന്ന മഹാസാഹിത്യകാരന്റെ ജീവിതാവിഷ്‌കാരത്തിലൂടെ ആയിരത്തിത്തൊള്ളായിരത്തി നാല്‌പതുകളിലെ രാഷ്‌ട്രീയ സാമൂഹികാവസ്‌ഥകളുടെ സത്യസന്‌ധമായൊരു രേഖാചിത്രം വരച്ചിടാന്‍ സംവിധായകന് സാധിച്ചു. പോപ്പുലര്‍ സിനിമ പടിയടച്ച് പിണ്‌ഡംവച്ച 'ദാരിദ്ര്യം' എന്ന അവസ്‌ഥ അടയാളങ്ങളില്‍ അതിതീവ്രമായി കോറിയിടാനും ശശി മറന്നില്ല. സാഹിത്യകാരനായ നന്തനാരല്ല മറിച്ച് കൗമാരക്കരനായ നന്തനാരായിരുന്നു ചിത്രത്തിന്റെ ആഖ്യാനബിന്ദു.
പരിമിതമായ ബജറ്റിനുള്ളില്‍ ഒതുങ്ങിനിന്ന് ഭീകരവാദത്തിനെതിരെ കാലോചിതമായ ചില ചോദ്യങ്ങളുന്നയിച്ച മിഴികള്‍ സാക്ഷി, ഹരികൃഷ്‌ണനും മീരയും തമ്മിലുള്ള പ്രണയത്തിനും പ്രണയഭംഗങ്ങള്‍ക്കും ശില്‌പഭദ്രമായ ആഖ്യാനംനല്‍കിയ രാത്രിമഴ എന്നീ ചിത്രങ്ങളും വിജയകഥകള്‍ പറഞ്ഞില്ലെങ്കിലും പ്രേക്ഷകര്‍ക്ക് നയനസുഖം പകരുന്നതില്‍ നല്ല പങ്ക് വഹിച്ചു.
ശീരുവാണിപ്പുഴയിലെ സ്വര്‍ണനിക്ഷേപം കണ്ടെത്താന്‍ പ്രയത്‌നിക്കുന്ന ദിവാകരന്റെ കഥ പറഞ്ഞ സ്വര്‍ണം കഥയുടെ വൈവിധ്യവും ഉള്‍ക്കരുത്തുംകൊണ്ട് പൂര്‍ണമായും വിജയം അര്‍ഹതപ്പെട്ട ചിത്രമായിരുന്നു. ഒരു കണ്ണീര്‍ക്കഥയെ കലാംശം ചോര്‍ന്നുപോകാതെ പ്രേക്ഷകരുടെ നെഞ്ചുരുക്കുംവിധം അവതരിപ്പിക്കാന്‍ സംവിധായകന്‍ വേണുഗോപനും തിരക്കഥാകൃത്ത് സുരേഷ്‌ബാബുവിനും സാധിച്ചു. മണി, പ്രവീണ, ജഗതി എന്നിവരോടൊപ്പം ബേബി നയന്‍താരയും അമ്പരപ്പിക്കുന്ന പ്രകടനം സ്വര്‍ണത്തില്‍ കാഴ്‌ചവച്ചു. സമീപ കാലങ്ങളിലെ മണിസിനിമകള്‍ നേരിട്ട പ്രേക്ഷകദൗര്‍ലഭ്യം ഈ വ്യത്യസ്‌ത സംരംഭത്തിനും വിനയാകുകയായിരുന്നു.
രാജീവ്‌നാഥ് സംവിധാനം ചെയ്‌ത 'പകല്‍ നക്ഷത്രങ്ങളു'ടെ തിളക്കം കുറയ്‌ക്കുന്ന ഏക ഘടകം കുറഞ്ഞ മുതല്‍മുടക്ക് മാത്രമായിരുന്നു. എങ്കിലും അനൂപ്‌മേനോന്റെ തിരക്കഥയിലെ കവിതതുളുമ്പുന്ന ഭാഷണങ്ങളും അതിന് മോഹന്‍ലാല്‍ നല്‍കിയ ഭാവഗരിമയും ഒരു പരിധിവരെയെങ്കിലും മേല്‍പ്പറഞ്ഞ ഘടകത്തെ ഇല്ലായ്‌മ ചെയ്‌തെന്ന് പറയാം. 'എക്‌സിന്‍ട്രിക്' ആയ ഡയറക്‌ടര്‍ സിദ്ധാര്‍ത്‌ഥനായി ലാല്‍ പോയവര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനമാണ് പകല്‍ നക്ഷത്രങ്ങളില്‍ നല്‍കിയത്. രഞ്‌ജിത് ഒരുക്കിയ തിരക്കഥ എണ്‍പതുകളിലെ സിനിമാലോകത്തേക്കുള്ള നൊസ്‌റ്റള്‍ജിക് ആയ തിരിച്ചുപോക്കായിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ പോയവര്‍ഷം പ്രേക്ഷകകാമനകള്‍ സ്വാര്‍ത്‌ഥകമാക്കുന്ന വിധം അങ്ങിങ്ങായി ചില വെട്ടങ്ങള്‍ കാണാമെങ്കിലും 'ദി ബെസ്‌റ്റ്' എന്ന് എല്ലാ അര്‍ത്‌ഥത്തിലും ചൂണ്ടിക്കാണിക്കാനൊരു ചലച്ചിത്രകാവ്യം പോയവര്‍ഷം പിറന്നുവീണിട്ടില്ലെന്നുതന്നെ പറയാം. ചുരുക്കത്തില്‍ 2008-ല്‍ മലയാളസിനിമ സീറോ ബാലന്‍സില്‍ ഒരു അക്കൗണ്ട് തുറക്കുകയായിരുന്നു. മികവുറ്റ സൃഷ്‌ടികള്‍കൊണ്ട് വരുംവര്‍ഷത്തിലെങ്കിലും നമ്മുടെ സിനിമയുടെ അക്കൗണ്ട് നിറയുമെന്ന് പ്രത്യാശിക്കാം.
മോഹന്‍ലാല്‍
പിന്നിട്ട അഭിനയ സപര്യയില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ചില കഥാപാത്രങ്ങളുണ്ട്. തിരിച്ചും മറിച്ചും ഏങ്കോണിച്ചും നില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങളുടെ കൃഷിയിടങ്ങളില്‍ അത്തരം കഥാപാത്രങ്ങള്‍ വീണ്ടും വീണ്ടും വിളയുന്നത് കാണാം. പുതിയ പേരുകളുമായി അങ്ങനെ കുറച്ചു പേര്‍ 2008 ലും വെള്ളിത്തിരയിലുണ്ടായിരുന്നു. കോളജ്‌കുമാരന്‍, മാടമ്പി, കുരുക്ഷേത്ര, ചിന്താവിഷയം, ട്വന്റി 20 തുടങ്ങിയ ചിത്രങ്ങളില്‍. ഹൃദയാലുവും ധീരോദാത്തനുമായ കുമാരന്‍ കോളജില്‍ കാന്റീന്‍ നടത്തുമ്പോള്‍ അറുപിശുക്കനും പലിശക്കാരനുമായ ഗോപാലകൃഷ്‌ണപിള്ള വീടും നാടും ഒരു മാടമ്പിയെപ്പോലെ ഭരിക്കുകയാണ്. ഇരുവരും പലരാലും തെറ്റിദ്ധരിക്കപ്പെടുകയും ഒടുവില്‍ സത്യം മറനീക്കി പുറത്തുവരികയും ചെയ്യുന്നു. വെറുത്തവരൊക്കെ പിന്നെ നായകനോട് മാപ്പിരക്കുന്നു. ഒരേ കഥയാണ് മാടമ്പിയും കോളജ്‌കുമാരനും പറഞ്ഞതെങ്കിലും കുമാരന്‍ പരാജയപ്പെടുകയും മാടമ്പി വിജയിക്കുകയും ചെയ്‌തു.
ട്വന്റി 20-യിലെ ദേവരാജവര്‍മ അടി, ഇടി, സഹോദരസ്‌നേഹം, പക എന്നിങ്ങനെ 'ഫാന്‍സ്' ഈ നടനില്‍നിന്ന് പ്രതീക്ഷിക്കുന്ന സ്‌ഥിരം ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയ വിഭവം ആയിരുന്നു. പോസ്‌റ്ററില്‍ പ്രാമുഖ്യമില്ലെന്ന് പറഞ്ഞ് മനംനൊന്ത ലാലേട്ടന്റെ ആരാധകര്‍ക്ക് ചിത്രം പുറത്തിറങ്ങിയപ്പോള്‍ വര്‍മയുടെ ആസുരഭാവങ്ങള്‍ നന്നായി സുഖിച്ചു.
ചിന്താവിഷയത്തിലെ ജി.കെ.യ്‌ക്ക് ചിത്രത്തില്‍ ഒരു ധര്‍മംമാത്രം. പിണങ്ങിപ്പിരിഞ്ഞുനില്‍ക്കുന്ന മൂന്ന് പെണ്ണുങ്ങളെ കെട്ട്യോന്റെ വീട്ടിലേക്ക് തിരിച്ചയക്കുക. പ്രസ്‌തുത ലക്ഷ്യത്തിനുവേണ്ടി എടുത്താല്‍ പൊങ്ങാത്ത ശരീരവും പേറി മീരാജാസ്‌മിനോടൊപ്പം പൈങ്കിളി പാട്ടുകള്‍പാടി ചിത്രത്തില്‍ ആദ്യാവസാനം മലയാളത്തിന്റെ മഹാനടന്‍ പാടുപെടുമ്പോള്‍ സത്യന്റെ ഗ്രാമീണോല്‌പന്നം ബഹിഷ്‌കരിച്ചുകൊണ്ട് പ്രേക്ഷകര്‍ തീയേറ്ററില്‍നിന്ന് രായ്‌ക്ക്‌രാമാനും രക്ഷപ്പെടുകയായിരുന്നു.
കീര്‍ത്തിചക്രയുടെ തുടര്‍ച്ചയായി എത്തിയ കുരുക്ഷേത്ര ആദ്യവാരങ്ങളില്‍ നല്ല കളക്‌ഷന്‍ നേടിയെങ്കിലും തുടര്‍ന്ന് കാലിടറുകയായിരുന്നു. തോക്കുകള്‍ കഥ പറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കേണല്‍ മഹാദേവന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
കെ.പി. കുമാരന്റെ ആകാശഗോപുരത്തിലെ ആല്‍ബര്‍ട്ട് സാംസണ്‍ മോഹന്‍ലാലിന്റെ മികച്ച കഥാപാത്രമാവാതിരുന്നതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം സംവിധായകന് തന്നെയാണ്. വൈദേശിക പശ്‌ചാത്തലമുള്ള നാടകരൂപത്തിന് സിനിമയുടെ തനിമ പകരാന്‍ സംവിധായകന് കഴിയാതിരുന്നപ്പോള്‍ കോടികളുടെ മുതല്‍മുടക്കുള്ള ആകാശഗോപുരം സിനിമയുമല്ല നാടകവുമല്ല എന്ന അവസ്‌ഥയിലായി. ചിത്രത്തിലെ കഥാപാത്രങ്ങള്‍ ശക്‌തമായിരുന്നെങ്കിലും നാടകഭാഷയിലുള്ള സംഭാഷണങ്ങള്‍ അവരുടെ ഓജസ് കെടുത്തി.
ഷാജി കൈലാസ്- എ.കെ. സാജന്‍ ടീമിന്റെ റെഡ്‌ചില്ലീസ്, രാജീവ്‌നാഥിന്റെ പകല്‍ നക്ഷത്രങ്ങള്‍ എന്നീ ചിത്രങ്ങള്‍ ലാലിന്റെ നടനമികവിനുള്ള സാക്ഷ്യപത്രങ്ങളാകുമെന്ന് പ്രതീക്ഷിക്കാം.
കടപ്പാട് : ഷിജീഷ് യു.കെ.
http://mangalam.com/index.php?page=detail&nid=111538
Monday, January 5, 2009
വിധി --- 2
പരീക്ഷകളില്‍ പരാജയ പെടുമ്പോള്പരീക്ഷനങ്ങളില് നെടുവീര്‍പെടുമ്പോള്‍
യഥാര്ത്യങ്ങലോട് പൊരുത്ത പെടാതെ
മനസ് പതര് മ്പോള്‍ ഒക്കെയും

പഴിക്കാരുണ്ട് നാം വിധിയെ
പരാജയ ഭാരം ലഘൂകരിക്കാന്‍
സ്വന്തം മനസിനെ ആശ്വസിപ്പിക്കാന്‍
കലോത്സവം: കോഴിക്കോടിന് കിരീടം ഉറപ്പായി
ഏഴു ദിവസങ്ങളിലായി നടന്ന കലോത്സവങ്ങളില്‍ എണ്ണായിരത്തോളം കലാകാരന്മാരാണ് മാറ്റുരച്ചത്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ യേശുദാസ് സമ്മാന വിതരണം നടത്തും.
അടുത്ത കലോത്സവം 2010 ജനുവരി നാലിന് കോഴിക്കോട് നടക്കും.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആദ്യ 3 സ്ഥാനക്കാര്‍
1. കോഴിക്കോട് 360
2. തൃശൂര്‍ 343
3. കണ്ണൂര്‍ 326
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ആദ്യ 3 സ്ഥാനക്കാര്‍
1. കോഴിക്കോട് 422
2. തൃശൂര്‍ 395
3. എറണാകുളം
ആലപ്പുഴ 394
എന്നെ ഞാന്‍ ആക്കിയ എന്റെ വിധി

നേടി എടുത്ത തി ലുള്ള സംതൃപ്തിയെ ക്കാള്‍
നഷ്ടപെട്ട തോര്ത്തുള്ള നിരാശ യും
നേടാന്‍ ആവാത്തതിലുള്ള വിഷാധവും ആണ്
ഓരോ ദിനം കൊഴിയുമ്പോഴും എന്നെ ഭരിക്കുന്നത്
എന്തിനും ഏതിനും വിധിയെ പഴിക്കുന്നവനാണ് ഞാന്‍
വിധി എന്നും എനിക്ക് ഒരു അനുഗ്രഹം ആയിരുന്നു
ഇന്നലെകളുടെ പാളിച്ചകള്‍ ക്ക് വിധിയെ പഴിക്കാം
കഴിവ് കേടുകള്‍ മറക്കാന്‍ വിധിയെ കൂട്ടാം
അതെ വിധി അത് ഒന്നും മാത്രം ആണെന്നെ ഞാന്‍ ആക്കിയത്
വിധി എന്നെ കരുത്തനാക്കി
വിധി എന്നെ ജീവിക്കാന്‍ പ്രാപ്തനാക്കി
കഴിവുകേടിനെ മറികടക്കാന്‍, തെറ്റുകള്‍ തിരുത്താന്‍
എല്ലാം എന്റെ വിധി
എന്നെ ഞാന്‍ ആക്കിയ എന്റെ വിധി
Thursday, January 1, 2009
Wednesday, December 31, 2008
2009 ലെ ആദ്യത്തെ ഹര്‍ത്താല്‍ തുടങ്ങി

µHâV: ÄÜçÖøß È·øØÍÏßÜᢠØÎàÉ ÉFÞÏJáµ{ßÜᢠØßÉß®¢ ¦ÙbÞÈ¢ æºÏíÄ ÙVJÞW Äá¿Bß. èÕµßGí ¦ùáÕæøÏÞÃí ÙVJÞW. ÕÞÙÈBæ{Ïᢠ¥ÕÖcØVÕàØáµæ{Ïᢠ²ÝßÕÞAßÏßGáIí. ºµcJáÎáAßW §KæÜ ØßÉß®¢ dÉÕVJµX æÕçGxá Îøß‚ÄßæÈ Äá¿VKÞÃí ÙVJÞW.
ÄÜÞÏß dÌÞFá µNßxß æØdµGùß ÜçÄ×ÞÃí §KæÜ æÕçGxáÎøß‚Äí. øIá Ìßæ¼ÉßAÞVAᢠ²øá ØßÉß®NáµÞøÈᢠ²øá ¼ÈÄÞÆZ dÉÕVJµÈᢠæÕçGxßGáIí. ÉÞÈâV çÎ~ÜÏᑚ ®GáØíÅÜB{ßW ¥Fá ÆßÕØçJAí ÈßçøÞÇÈÞ¼í¾ dÉ~cÞÉ߂߸ßAáµÏÞÃí. ÉÞÈâV, æºÞÐß, æµÞ{ÕÜïâV, µÄßøâV, µHÕ¢, µâJáÉùOí, ÇVο¢, ÄÜçÖøß ®KßÕß¿B{ßÜÞÃí ÈßçøÞÇÈÞ¼í¾.
Tuesday, December 30, 2008
പേറ്റുനോവ് 70th വയസ്സില്‍

70_Þ¢ ÕÏØßW ØídÄàAí ¼XÎØÞËÜc¢. ¥ÕV ²øá æÉYµáGßÏáæ¿ ¥NÏÞÏß. ÙøßÏÞÈÏßÜÞÃí §Äí. ¥NÏíAí çÎÞÙBZ §ÈßÏᢠÌÞAß. ²øá ¦YµáGß µâæ¿ çÕÃæÎKí.
ÆàV¸ µÞÜæJ µÞJßøßMßæÈÞ¿áÕßÜÞÃí øÞæ¼Þ ®K 70 µÞøß µÝßE ÎÞØ¢ 28Èí ØßçØùßÏÈßÜâæ¿ ²øá æÉYµáEßÈí ¼àÕX ÈWµßÏÄí. µáEí ÉâVà ¦çøÞ·cÕÄßÏÞÃí. Äæa ɵáÄß dÉÞÏÎáU ØídÄàµæ{AÞZ ¦çøÞ·cÕÄßÏÞÃí ÄÞæÈKí øÞæ¼Þ ¥ÕµÞÖæM¿áKá.
ÍVJÞÕí ÌÜùÞÎßÈí 17 ÕÏØá¢ øÞæ¼ÞÏíAí 15 ÕÏØáÎáUçMÞÝÞÃí §øáÕøá¢ ÕßÕÞÙßÄøÞµáKÄí. §çMÞZ ÌÜùÞÎßÈí 72 ÕÏØáIí. ²øá µáEßAÞÜá µÞÃÞX ³çøÞ ÕV×ÕᢠµÞJßøáKá. µÞJßøßMá æÕùáæÄÏÞæÃKí çÄÞKßJá¿BßÏßGí µáæùAÞÜÎÞÏß. ³çøÞ ÕV×¢ µÝßÏáçOÞÝᢠ¥ºí»Èᢠ¥NÏᢠ¦µÞÈáU ØÞÇcÄ µáùEá ÕøßµÏÞæÃKí ¥ÕV ÎÈØßÜÞAß.
µáEßAÞÜßÈÞÏáU çÎÞÙ¢ ¥ÇßµÎÞÏçMÞZ dÉÞÏ¢ µÃAÞAÞæÄ §ùBßMáùæM¿áµÏÞÏßøáKá. ÍâÎßÏᢠÕß{µ{ᢠÉÃÏæM¿áJß ²Kø Üf¢ øâÉçÏÞ{¢ Ø¢¸¿ßMß‚í ÕtcÄÞ ºßµßr È¿JßÏÞÃí øÞæ¼Þ ¥NÏÞÏÄí.
dÉÞÏ¢µâ¿ßÏ ØídÄà ¥NÏÞµáK Ø¢ÍÕBZ Õ{æø µáù‚á ÎÞdÄÎÞÃí §ÄáÕæø ùßçMÞVGá æº‡æMGßGáUÄí. ¥ùáÉJßøIÞ¢ ÕÏØßW ÎâÕÞxáÉáÝ ØbçÆÖßÏÞÏ ÍÕÞÈßÏN ®K ØídÄà ÉâVà ¦çøÞ·cÎáU µáEßÈá ¼z¢ ÈWµßÏ Ø¢ÍÕ¢ 2004W çµø{JßW ÈßKá ùßçMÞVGá æºÏíÄßGáIí. çÜÞµJßæÜ ÄæK ÎâKÞÎæJ dÉÞÏçÎùßÏ ·VÍÇÞøÃÕᢠdÉØÕÕáÎÞÃßæÄKÞÏßøáKá ¥Kí ¦ÖáÉdÄß ¥ÇßµãÄV ¥ÕµÞÖæMGÄí.
വിട 2008
ഇനി എത്ര കാലം
ഒരു വര്ഷം കൂടി കടന്നു പോകുന്നു
ഒരാണ്ട് കൂടി അടുക്കുന്നു
അനിവാര്യം ആയ പ്രപന്ഞ സത്യത്തിലേക്ക്
ഇന്നെന്നെ ഭരിക്കുന്നത്
ഇനി ഒരികളും തിരിച്ചു വരാത്ത പൊയ്പോയ
കാലങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആണ്
നാളെയെ കുറിച്ചുള്ള അസങ്കകളാണ്
പളിച്ചകളുടെ കണകെടുപ്പ ആണ്
ആവര്‍ത്തിക്കാതിരിക്കട്ടെ തെറ്റുകള്‍
ഏവര്‍ക്കും ഒരു നല്ല 2009 നേര്‍ന്നുകൊണ്ട്
വാര്‍ത്തയും വ്യക്തിയും

Ïá®Øí ÄßøæE¿áMßW ùßM†ßAX ÉÞVGß èÕØí dÉØßÁaí Øí@ÞÈÞV@ßÏÞÏßøáK ØÞùÞ çÉÏíÜßX ÎáJÛßÏÞÏß. çÉÏíÜßæa ÉÄßæÈGáµÞøßÏÞÏ ÎµZ dÌߨíçxÞZ ²øá ¦YµáEßÈí ¼z¢ ÈWµßÏÄÞÏß ÉàMßZ ÎÞ·ØßX ùßçMÞVGí æºÏíÄá. ¥NÏᢠµáEᢠØá~ÎÞÏß §øßAáKáæÕKí µá¿á¢Ì ÕãJBZ ¥ùßÏß‚á.
çÉÏíÜßæa ¥ÕßÕÞÙßÄÏÞÏ ÎµZ ·VÍßÃßÏÞæÃK ÕÞVJ ÄßøæE¿áMí dÉºÞøÃJßÈßæ¿ ùßM†ßAX ÉÞVGßÏíAí ÕX ÄÜçÕÆÈÏÞÏßøáKá. ·Vͺí»ßdÆæJ ®ÄßVAáK æÉÏíÜßÈÞµæG ÕßÕÞÆ¢ ÄÃáMßAÞÈÞÏß ÕÞVJ ÖøßÕÏíAáµÏᢠµÞÎáµÈÞÏ çÙÞAß ÄÞø¢ æÜÕß ¥Õæ{ ÕßÕÞÙ¢ µÝßAÞX çÉÞÕáµÏÞæÃKá ÕcµíÄÎÞAáµÏᢠæºÏíÄßøáKá.
Monday, December 29, 2008
ടെക്നോപാര്‍ക് - Technopark
ജോലി ചെയ്യുന്ന സ്ഥലം.ഇവിടെ ജോലി ചെയ്യുന്നവരില്‍ അധികവും യുവ തലമുറയില്‍ പെട്ടവരാണ്.
എല്ലാവരും ടെക്കീസ്...
ഇവിടുത്തെ യുവ തലമുറയുടെ വിശേഷങ്ങള് അറിയണ്ടേ?

for more details with technopark go to www.technopark.org
Post by VIPIN
Sunday, December 28, 2008
Tuesday, December 23, 2008
Monday, December 22, 2008
ക്രിസ്തുമസ് : ആഘോഷവും ആചാരങ്ങളും

ക്രിസ്തുമസിലെ വിവിധ ആചാരങ്ങളെ പറ്റി അന്വേഷിച്ചപ്പോള്‍ കിട്ടിയത്.ഇഷ്ടപെട്ടതുകൊണ്ട് ഇവിടെ ചേര്ക്കുന്നു
****************************************************************************
ക്രിസ്തുദേവന്റെ ജനനം അവിചാരിതമായിരുന്നില്ല. എന്നാല്‍ ക്രിസ്മസിനോടനുബന്ധിച്ച് നിലവിലുള്ള പല ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും തുടക്കം കുറിച്ചതു യാദ്ൃഛികമായാണ്. അവയെല്ലാം ക്രിസ്മസ് പരിപാടികളില്‍ പ്രാധാന്യം അര്‍ഹിക്കുന്നവയുമാണ്.
പ്രധാനമായും ക്രിസ്മസ് ക്രിബ് (പുല്‍ക്കൂട്), ക്രിസ്മസ് കരോള്‍, ക്രിസ്മസ ്ട്രീ, ക്രിസ്മസ് ഫാദര്‍, ക്രിസ്മസ് കാര്‍ഡ് എന്നിവയാണ് കാലത്തിനൊത്തു മാറുകയും വിപുലമാകുകയും ചെയ്യുന്ന തിരുപ്പിറവി ആചാരങ്ങള്‍. മനുഷ്യരാശിയുടെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ആ ചരിത്രസംഭവം കഴിഞ്ഞിട്ട് ഇരുപതു നൂറ്റാണ്ടുകള്‍ കഴിഞ്ഞു.
ക്രിസ്മസ് ക്രിബ് (പുല്‍ക്കൂട്)
ആദ്യത്തെ ക്രിസ്മസ് രാത്രിയില്‍ ബത്ലഹേമിലെ പുല്‍ക്കൂട്ടില്‍ ക്രിസ്തുദേവന്‍ ജനിച്ചശേഷം അവിടെ കണ്ട കാഴ്ചയാണല്ലോ പുല്‍ക്കൂട്ടില്‍ ചിത്രീകരിക്കുന്നത്. പരസ്യമായ ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങിയതിനുശേഷം പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിന്റെ രൂപം ഉണ്ടാക്കി അതിനുചുറ്റും വൃത്താകൃതിയില്‍ നിന്ന് പാട്ടുകള്‍പാടുന്ന പതിവ് ഉണ്ടായിരുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ് ഓഫ് അസീസിയാണ് പുല്‍ക്കൂടിന് ശരിയായ രൂപം നല്‍കിയത്. 1223 ല്‍ അദ്ദേഹം തന്റെ താമസസ്ഥലത്തിനടുത്ത് ഒരു താഴ്വരയില്‍ കുറെ ആട്ടിടയന്മാര്‍ വിശ്രമിക്കുന്ന കാഴ്ചകണ്ട് ക്രിസ്തുദേവന്റെ ജനനത്തെപ്പറ്റിയും ആദ്യത്തെ ക്രിസ്മസ് രാത്രിയെപ്പറ്റിയും ഓര്‍ക്കാനിടയായി.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബേത്ലഹേം പുല്‍ക്കൂട്ടില്‍ ആദ്യ ക്രിസ്മസ് രാത്രിയിലുണ്ടായിരുന്നപോലെയുള്ള കാഴ്ചകള്‍ക്ക് രൂപം നല്‍കി. ഒരു പുല്‍ക്കൂട് ഉണ്ടാക്കി, പിന്നെ മെഴുകുകൊണ്ട് ഉണ്ണിയേശുവിന്റെ രൂപം ഉണ്ടാക്കി പുല്‍ക്കൂട്ടില്‍ വച്ചു. തന്റെ ആശ്രമത്തിലുണ്ടായിരുന്ന മറ്റ് ആളുകളെയും പശു, ആട്, കഴുത എന്നിവയെയും കൂട്ടി, ആദ്യ ക്രിസ്മസ് രാത്രിയിലെ കാഴ്ച പൂര്‍ണമാക്കി. ആഘോഷ പരിപാടി വളരെ ഭംഗിയായിരുന്നു. അദ്ദേഹം അതിനടുത്തുനിന്ന് ആനന്ദംകൊണ്ട് കണ്ണീര്‍പൊഴിച്ചു.
ഭക്തജനങ്ങള്‍ക്ക് ഈ കാഴ്ച നന്നായി ഇഷ്ടപ്പെട്ടു. തുടര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു പരിപാടിയായി പല സ്ഥലങ്ങളിലും പുല്‍ക്കൂടുകള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുന്നത് പതിവായിത്തീര്‍ന്നു.
ക്രിസ്മസ് കരോള്‍
ഉണ്ണിയേശുവിന്റെ രൂപത്തിന് ചുറ്റും നിന്ന് പാട്ടുകള്‍ പാടുന്ന രീതി നാലാം നൂറ്റാണ്ടുമുതല്‍ നിലവിലുണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ 'ഫ്രാന്‍സിസ് ഓഫ് അസീസി' തന്നെയാണ് ഇതിന് പ്രാധാന്യം നല്‍കിയത്. വീടുകള്‍ തോറും കയറി പാട്ടുകള്‍ പാടി ക്രിസ്തുദേവന്റെ ജനനത്തെ വിളിച്ചറിയിക്കുന്ന രീതി പതിനഞ്ചാം നൂറ്റാണ്ടില്‍ നിലവില്‍ വന്നു.
സൈലന്റ്നൈറ്റ്-ഹോളിനൈറ്റ്' എന്ന പ്രസിദ്ധമായ പാട്ട് 1818 ല്‍ ഓസ്ട്രിയന്‍ പാതിരിയായ 'ഫാദര്‍ ജോസഫ് മോഹര്‍' ആണ് രചിച്ചത്. ആ വര്‍ഷം ക്രിസ്മസിന്റെ തലേരാത്രി തന്റെ പള്ളിയിലെ ഓര്‍ഗന്‍ എലി കരണ്ട് നശിപ്പിച്ചതിലുള്ള ദുഖവുമായി നടന്ന ഫാ.മോഹര്‍ ക്രിസ്മസ് ചടങ്ങുകളില്‍ പാട്ടുകള്‍ക്ക് താളം പകരുവാന്‍ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങി.
രാത്രിയില്‍ പുറത്തേക്ക് നടക്കാനിറങ്ങിയ അദ്ദേഹം അവിചാരിതമായി ഒരു കുന്നിന്‍മുകളില്‍ നില്‍ക്കുകയും നക്ഷത്രങ്ങള്‍ തിളങ്ങിനിന്ന ശാന്തമായ ആ രാത്രിയില്‍ പെട്ടെന്ന് ബേത്ലഹേമിലെ ആദ്യ ക്രിസ്മസ് രാത്രിയെപ്പറ്റി ഓര്‍ക്കുകയും അദ്ദേഹത്തിന്റെ നാവില്‍ നിന്നും നാലുവാക്കുകള്‍ പുറത്തുവരികയും ചെയ്തു-'സൈലന്റ് നൈറ്റ്-ഹോളി നൈറ്റ്'.
ഉടനെതന്നെ അദ്ദേഹം പള്ളിയിലേക്ക് തിരിച്ചുപോയി കുറെ വരികള്‍ കൂടി എഴുതി ആ പാട്ടുകള്‍ പൂര്‍ത്തിയാക്കി.
രാവിലെ ഫാ.മോഹറിന്റെ സ്നേഹിതനും ക്വയര്‍ മാസ്റ്ററുമായ 'ഫ്രാന്‍സ് ഗ്രബര്‍' അതിന് ഈണം നല്‍കി മെച്ചപ്പെടുത്തുകയും ചെയ്തു.
ക്രിസ്മസ് രാത്രിയില്‍ ഈ പാട്ട് ഓര്‍ഗന്‍ ഇല്ലാതെ വെറും ഒരു ഗിറ്റാര്‍ മാത്രം ഉപയോഗിച്ച് വളരെ ഭംഗിയായി പാടാന്‍ സാധിച്ചു. പള്ളിയിലെ ചടങ്ങുകള്‍ക്ക്ശേഷം കൊയര്‍ മാസ്റ്ററുടെ ഭാര്യ പറഞ്ഞ വാക്കുകള്‍ ഇന്ന് സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്. 'നാമെല്ലാം മരിച്ചുപോകും, എന്നാല്‍ സൈലന്റ് നൈറ്റ്-ഹോളി നൈറ്റ്' എന്ന പാട്ട് എന്നെന്നും ജീവിച്ചിരിക്കും.
ക്രിസ്മസ് ട്രീ
പതിനാറാം നൂറ്റാണ്ടില്‍ ജര്‍മനിയിലെ മാര്‍ട്ടിന്‍ ലൂതറാണ് ക്രിസ്മസ് ട്രീയുടെ ഉദ്ഭവത്തിന് കാരണഭൂതനെന്നാണ് ഇന്ന് പരക്കെ അറിയപ്പെടുന്നത്. ക്രിസ്മസിനു തലേ രാത്രി പൈന്‍ മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന സ്ഥലത്തുകൂടി നടന്നുപോയ മാര്‍ട്ടിന്‍ ലൂതര്‍ക്ക് മരങ്ങള്‍ക്കിടയില്‍ കൂടി നക്ഷത്രങ്ങള്‍ തിളങ്ങിനില്‍ക്കുന്ന കാഴ്ചകണ്ട് സന്തോഷം തോന്നി.
അദ്ദേഹം ഒരു ചെറിയ മരം വെട്ടി വീട്ടില്‍ കൊണ്ടുപോയി ക്രിസ്മസ് രാത്രിയില്‍ നക്ഷത്രങ്ങള്‍ക്കു പകരമായി മെഴുകുതിരികള്‍ അതില്‍ കത്തിച്ചുവച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയതായി പറയപ്പെടുന്നു. അതിനുശേഷം ഈ രീതി ക്രമേണ പ്രചാരത്തില്‍ വന്നു.
ക്രിസ്മസ് ഫാദര്‍ (സാന്താക്ളോസ്)
'സെന്റ് നിക്കോളാസ്" അഥവാ 'സിന്റര്‍ ക്ളോസ്' എന്ന പേരില്‍ നിന്നുമാണ് 'സാന്താക്ളോസ്' എന്ന പേരിന്റെ ഉദ്ഭവം എന്നാണ് നിലവിലുള്ള വിശ്വാസം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന ആര്‍ച്ച് ബിഷപ്പിനെ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ഡച്ചുവംശക്കാര്‍ അവരുടെ കാവല്‍ പിതാവായി കരുതിയിരുന്നു.
സിന്റര്‍ ക്ളോസാണ് അമേരിക്കയില്‍ സാന്താക്ളോസ് ആയി മാറിയത്. സെന്റ് നിക്കോളാസ് വെള്ളക്കുതിരപ്പുറത്തു വീടുകളുടെ മുകളില്‍ കൂടി വന്ന് ചിമ്മിനിയില്‍ കൂടി താഴെ തീകായുന്ന സ്ഥലത്ത് വച്ചിട്ടുള്ള തടികൊണ്ടുള്ള ഷൂസുകളില്‍ സമ്മാനങ്ങള്‍ നിക്ഷേപിക്കുമെന്ന വിശ്വാസം ഡച്ചുവംശജര്‍ നിലനിര്‍ത്തിയിരുന്നു.
ഇന്ന് നാം അറിയപ്പെടുന്ന രൂപത്തില്‍ പൂര്‍ണമായ ഒരു രൂപം സാന്താക്ളോസിന് ലഭിച്ചത് 1822 ല്‍ ആണ്. വേദശാസ്ത്രപണ്ഡിതനായിരുന്ന ഡോക്ടര്‍ 'ക്ളെമന്റ് ക്ളാര്‍ക്ക് മൂര്‍', ക്രിസ്മസിന് തലേദിവസം രാത്രിയില്‍ തന്റെ കൂട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാനായി ഒരു വണ്ടിയില്‍ പോകുമ്പോള്‍ രചിച്ച കവിതയില്‍ സാന്താക്ളോസിനെ വിവരിച്ചിട്ടുണ്ട്.
തടിച്ച കുടവയറും, വെളുത്തനീണ്ട തൊപ്പിയും, ചുവന്ന കുപ്പായവും അണിഞ്ഞ്, സമ്മാനങ്ങള്‍ ഒരു സഞ്ചിയില്‍ പുറത്ത് തൂക്കിയിട്ട് സുസ്മേരവദനനായി എത്തുന്ന വൃദ്ധനായ സാന്താക്ളോസ് സുപരിചിതനായി തീര്‍ന്നിട്ടുണ്ട്.
ക്രിസ്മസ് കാര്‍ഡ്
കാര്‍ഡുകള്‍വഴി മംഗളങ്ങള്‍ നേരുന്ന രീതിക്ക് 1842 ലാണ് തുടക്കമിട്ടത്. ഇംഗ്ളണ്ടില്‍ 'വില്യം ഈഗ്ളി' തന്റെ ഒരു സ്നേഹിതന്‍ ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുവാന്‍ വേണ്ടിയാണ് ഇത് തുടങ്ങിയത്. ക്രിസ്മസ് കാലമായിരുന്നതുകൊണ്ട് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു ചിത്രീകരണം കാര്‍ഡ് ബോര്‍ഡില്‍ വരച്ച് അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.
'വില്യം ഈഗ്ളിയുടെ കൂട്ടുകാര്‍ക്ക് സന്തോഷകരമായ ക്രിസ്മസ്'. ഈ കാര്‍ഡ് ഇന്നു നിലവിലുള്ള കാര്‍ഡുകളെക്കാള്‍ വലിപ്പമുള്ളതായിരുന്നു. ഈ കാര്യം ആരോ വിക്ടോറിയ രാജ്ഞിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രാജ്ഞി, 'ഡബ്ള്യു.ഇ.ഡോബ്സണ്‍' എന്ന ആര്‍ട്ടിസ്റ്റിനെക്കൊണ്ട് രാജുകുടുംബത്തിനുവേണ്ടി കാര്‍ഡുകള്‍ ഉണ്ടാക്കുകയും ചെയ്തു.
1843 ല്‍ 'സര്‍ ഹെന്റി കോള്‍' തന്റെ സുഹൃത്തായിരുന്ന 'ജോണ്‍ കാല്‍കോട്ട് ഹോഴ്സിലി' രൂപകല്പന ചെയ്ത ക്രിസ്മസ് കാര്‍ഡ് പ്രിന്റ്ചെയ്യിക്കുകയും ചെയ്തു. ക്രമേണ ക്രിസ്മസ് കാര്‍ഡുകള്‍ അയയ്ക്കുന്ന രീതി പ്രചാരത്തിലാകുകയും ചെയ്തു.
ഇറ്റലിയിലെ ക്രിബും, ജര്‍മ്മനിയിലെ ക്രിസ്മസ് ട്രീയും, ഓസ്ട്രിയയിലെ "സൈലന്റ് നൈറ്റ് എന്ന 'കരോളും', അമേരിക്കയിലെ സാന്താക്ളോസും, ഇംഗ്ളണ്ടിലെ ക്രിസ്മസ് കാര്‍ഡും എല്ലാം ഇന്ന് ആഗോളവ്യാപകമായി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വര്‍ണപ്പൊലിമയേകുന്നു. ഈ ആചാരങ്ങള്‍ക്കെല്ലാം ഒരു ശരിയായ രൂപം വന്നത് പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷമാണ്.
ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ പലകാരണങ്ങള്‍കൊണ്ടും നടന്നുകാണുകയില്ല.
പരസ്യമായ ക്ര്ിമസ് ആഘോഷങ്ങള്‍ പ്രയാസമായിരുന്നിരിക്കണം. കൂടാതെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ക്രിസ്തീയ വിശ്വാസികളുടെ തന്നെ പ്രോത്സാഹനം ലഭിച്ചിരുന്നുമില്ല. അന്നു നിലവിലുണ്ടായിരുന്ന പീഡനമനുസരിച്ച് പരിശുദ്ധന്മാരുടെ ജന്മദിനം ആഘോഷിച്ചിരുന്നില്ല. 'കോണ്‍സ്റ്റന്‍ റ്റൈന്‍' ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം നാലാം നൂറ്റാണ്ടില്‍ ഈ രീതിക്കെല്ലാം മാററം വന്നു.
ക്രിസ്തുദേവന്റെ ജനനത്തിനു മുന്‍പുതന്നെ ഡിസംബര്‍ 25 ഒരു പ്രത്യേക വിശേഷദിനമായി ആഘോഷിച്ചുവന്നിരുന്നതിനാല്‍ ആ ദിവസം തന്നെ ക്രിസ്തുദേവന്റെ ജന്മദിനമായി ആഘോഷിക്കുവാനുള്ള തീരുമാനം നാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ ഉണ്ടായതായും കാണാം.ഒറിജിനല്‍ പോസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Thursday, December 18, 2008
ക്രിസ്മസ് ആശംകളുമായി
ആദ്യത്തെ ക്രിസ്മസ്
ബൂലോകത്തിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി നേര്‍ന്നുകൊണ്ട്
മഷിതണ്ടിന്റെ 2007 ലെ ക്രിസ്മസ് സന്ദ്തെശം ഞാന്‍ പ്രിയ വായനക്കാര്‍ക്കായി ഇവിടെ പുനഃ പ്രസീധീകരിക്കുന്നു
*******************************************************
ഡിസംബര്‍ 25, വീണ്ടും ഒരു ക്രിസ്മസ് വന്നെത്തിയിരിക്കുന്നു. ക്രിസ്മസ് നക്ഷത്രങ്ങളും പുല്‍ക്കൂടും, അതില്‍ പുഞ്ചിരിതൂകിക്കൊണ്ടു കിടക്കുന്ന ഉണ്ണിയേശുവും ഒക്കെ നമുക്ക് സുപരിചിതമാണ്. തിന്മയുടെ ഇരുട്ടില്‍ ആണ്ടുപോയ ലോകത്തെ വെളിച്ചത്തിലേക്കു നയിക്കാന്‍ മനുഷ്യനായി അവതാരം ചെയ്ത ദൈവമായിരുന്നു ഉണ്ണിയേശു എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. അങ്ങനെ, ദൈവം ഒരു മനുഷ്യനായി ഈ ലോകത്തിലേക്ക് വന്നതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണ് ക്രിസ്മസ്. എങ്ങനെയായിരുന്നു അധികമാരും അറിയാതെപോയ ആ ജനനം? ആ കഥ കേള്‍ക്കേണ്ടേ? ഇതാ ബൈബിളില്‍ പറഞ്ഞിരിക്കുന്ന ക്രിസ്മസ് കഥ.
********* ************ *************
സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തില്‍നിന്നും മറഞ്ഞിട്ട് നേരം കുറെയായിരിക്കുന്നു. എങ്ങും ഇരുട്ടുപരക്കാന്‍ തുടങ്ങിക്കഴിഞ്ഞു, ഒപ്പം വീശിയടിക്കുന്ന തണുത്ത കോടക്കാറ്റും. ബേത്‌ലഹേം പട്ടണത്തില്‍ അന്ന് പതിവില്ലാത്ത തിരക്കായിരുന്നു. റോമാചക്രവര്‍ത്തിയായ അഗസ്റ്റസ് സീസര്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഒരു കല്‍പ്പന വിളംബരം ചെയ്തിരുന്നു. റോമാ സാമ്രാജ്യത്തില്‍ താമസിക്കുന്ന ഓരോ യഹൂദപൗരനും അവരവരുടെ ജന്മദേശത്തു നേരിട്ട് ഹാജരായി അവരുടെ പേരും നിലവിലുള്ള മേല്‍വിലാസവും രേഖകളില്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു ആ കല്‍പ്പന. അതിനാല്‍ ബേത്‌ലെഹേമില്‍നിന്നും ദൂരെ ദേശങ്ങളില്‍പോയി ജോലിചെയ്തു ജീവിക്കുന്ന എല്ലാവരും പട്ടണത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. വീടുകളിലെല്ലാം വിരുന്നുകാരുടെ തിരക്ക്. വഴിയമ്പലങ്ങളെല്ലാം നിറഞ്ഞിരിക്കുന്നു. ഒരിടത്തും സ്ഥലമില്ല.
വീശിയടിക്കുന്ന കാറ്റിനെ വകവയ്ക്കാതെ ഒരു കുടുംബം ആ തെരുവിലൂടെ നടക്കുകയാണ് - ചെറുപ്പക്കാരനായ ഒരു മനുഷ്യനും, അയാളോടൊപ്പം ഒരു കഴുതപ്പുറത്ത് ഗര്‍ഭിണിയായ ഭാര്യയും. നീണ്ട യാത്രയാല്‍ അവര്‍ വല്ലാതെ ക്ഷീണിച്ചിരിക്കുകയാണെന്നു മുഖം കണ്ടാല്‍ അറിയാം. ആ സ്ത്രീ വേദനയാല്‍ നിലവിക്കുന്നുണ്ട്. അവള്‍ക്ക് പ്രസവവേദന ആരംഭിച്ചിരിക്കുന്നു. അവളുടെ ഭര്‍ത്താവ് പ്രതീക്ഷയോടെ ഓരോ സത്രങ്ങളുടെവാതിലിലും മുട്ടുകയാണ്, ഒരല്‍പ്പം ഇടംതരാനുണ്ടോ എന്ന അന്വേഷണത്തോടെ. ഒരിടത്തും പ്രതീക്ഷയ്കു വകയില്ല. സമയം കടന്നുപോകുന്നു. എന്തുചെയ്യണമെന്നറിയാതെ അവര്‍ ആകെ വിഷമിച്ചു.
താഴെയിരുന്ന് വല്ലാതെ വിമ്മിഷ്ടപ്പെടുന്ന ആ സാധുസ്ത്രീയോട് സഹതാപം തോന്നിയ ആരോ അവരെ ഒരു സത്രത്തിനു പിന്നിലുള്ള കാലിത്തൊഴുത്തിലിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു കോണില്‍ ഒഴിഞ്ഞസ്ഥലത്ത് ഇരുത്തി. ആശ്വാസം, അത്രയെങ്കിലും സ്ഥലം ലഭിച്ചുവല്ലോ. താമസിയാതെ അവിടെ അവള്‍ ഒരു ഓമനക്കുഞ്ഞിനെ പ്രസവിച്ചു. വൈക്കോല്‍ വിരിപ്പില്‍ ഒരു തുണിയിട്ട് മെത്തയൊരുക്കി, കീറത്തുണികളില്‍ പൊതിഞ്ഞ്, ആ പുല്‍ക്കൂടിന്റെ ഒരു കോണില്‍ ആ കുഞ്ഞിനെ അവള്‍ കിടത്തി. ഒപ്പം ക്ഷീണിതയായ ആ അമ്മയും. തൊഴുത്തില്‍ മുനിഞ്ഞുകത്തുന്ന വിളക്കിന്റെ അരണ്ട പ്രകാശത്തില്‍, ശാന്തമായി ഉറങ്ങുന്ന ആ ശിശുവിന്റെ മുഖംകണ്ട് അവര്‍ വേദനയെല്ലാം മറന്ന് സന്തോഷക്കണ്ണീര്‍ പൊഴിച്ചു.
പുല്‍ക്കൂട്ടില്‍ ഉറങ്ങുന്ന ആ കുഞ്ഞ് ആരാണെന്ന് മനസ്സിലായോ - മനുഷ്യനായി അവതരിച്ച ഉണ്ണിയേശുവായിരുന്നു ആ കുഞ്ഞ്! യേശുവിന്റെ അമ്മയായ മറിയവും, വളര്‍ത്തച്ഛനായ ജോസഫും ആയിരുന്നു ആ ദമ്പതികള്‍. നക്ഷത്രങ്ങളുടെയും മാലാഖമാരുടെയും നാട്ടില്‍ വാഴുന്ന സര്‍വ്വശക്തനായ ദൈവം ഒരു മനുഷ്യശിശുവായി ആ പുല്‍ക്കൂട്ടില്‍ കിടക്കുന്ന വിസ്മയകരമായ കാഴ്ചകണ്ട് മാലാഖമാര്‍ അത്ഭുതത്തോടെ അദൃശ്യരായി ആ കാലിത്തൊഴുത്തിനുള്ളില്‍ നിന്നു! മേലെ ആകാശത്ത് ആയിരമായിരം നക്ഷത്രങ്ങള്‍ കണ്ണുചിമ്മി. അവയ്ക്കിടയില്‍ പുതിയൊരു നക്ഷത്രം ഉദിച്ചുയര്‍ന്നു.
********* ************ *************
നഗരത്തിനുവെളിയിലുള്ള ഒരു മലഞ്ചെരുവില്‍, തങ്ങളുടെ ആട്ടിന്‍കൂട്ടത്തിനു കാവലായി, അടുത്തുതന്നെ തീയും കൂട്ടി തണുപ്പകറ്റുന്ന ഇടയന്മാര്‍. പെട്ടന്ന് ഒരു വലിയ പ്രകാശം അവരുടെ ചുറ്റും മിന്നി. പാതിരാവില്‍ സൂര്യനുദിച്ചുവോ? അതോ ഇടിമിന്നലോ? പേടിച്ചുപോയ അവര്‍ പ്രകാശത്തിന്റെ ഉറവിടമന്വേഷിച്ച് മുകളിലേക്ക് നോക്കി. അവിടെയതാ ഉജ്വലമായ ഒരു പ്രകാശധാരയില്‍ തൂവെള്ളവസ്ത്രങ്ങള്‍ ധരിച്ച ഒരു മാലാഖനില്‍ക്കുന്നു. മാലാഖ അവരോട് ഇങ്ങനെ പറഞ്ഞു: "ഇടയന്മാരേ, നിങ്ങള്‍ ഭയപ്പെടേണ്ടാ. നല്ലൊരു സന്തോഷവാര്‍ത്ത നിങ്ങളെ അറിയിക്കുവാനാണ് ഞാന്‍ വന്നിരിക്കുന്നത്. യേശുക്രിസ്തു എന്നൊരു രക്ഷകന്‍ നിങ്ങള്‍ക്കായി ഇന്ന് ബേത്‌ലെഹേമില്‍ ജനിച്ചിരിക്കുന്നു. ആ ദിവ്യശിശുവിനെ കണ്ടെത്താനുള്ള അടയാളം എന്താണെന്നറിയാമോ, കീറ്റുതുണികളില്‍ പൊതിഞ്ഞ് പുല്‍ക്കൂട്ടില്‍ കിടത്തിയിരിക്കുന്ന ഒരു കുഞ്ഞിനെ നിങ്ങള്‍ക്കു കാണാം."
പെട്ടന്ന് മാലാഖമാരുടെ ഒരു വലിയസംഘം ആകാശത്തില്‍ അണിനിരന്ന് ഇങ്ങനെ പാടി
"അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം..
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം".
മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയതിനുശേഷം, ഇടയന്മാര്‍ ആ ദിവ്യശിശുവിനെ കാണുവാനായി പുറപ്പെട്ടു. ഓരോ സത്രങ്ങളിലും അവര്‍ അന്വേഷിച്ചു. അവസാനം ഒരു കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ അവര്‍ മാലാഖമാര്‍ പറഞ്ഞ കുഞ്ഞിനെ കണ്ടെത്തുകതന്നെ ചെയ്തു. അത്യന്തം സന്തോഷത്തോടെ കുഞ്ഞിനെ കണ്ടുവണങ്ങി അവര്‍ തിരികെപ്പോയി.
********* ************ *************
ബേത്‌ലഹേം സ്ഥിതിചെയ്തിരുന്ന യൂദിയ രാജ്യത്തില്‍നിന്നും വളരെ ദൂരെ കിഴക്കുദിക്കിലുള്ള മൂന്നു രാജ്യങ്ങളില്‍ വാനശാസ്ത്രവിദ്ഗ്ധരായ മൂന്നു ജ്ഞാനികള്‍ ഉണ്ടായിരുന്നു. നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും അവയെപ്പറ്റി പഠിക്കുകയുമായിരുന്നു അവരുടെ ജോലിയും വിനോദവും. അങ്ങു പടിഞ്ഞാറേ ചക്രവാളത്തില്‍ പുതുതായി ഉദിച്ചുയര്‍ന്ന പ്രകാശമേറിയ ഒരു നക്ഷത്രം അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ആ താരകത്തിന്റെ നിലയും, അത് ഉദിച്ചുയര്‍ന്ന സമയവും ഗണിച്ച് ഒരു തീരുമാനത്തിലെത്തി. പടിഞ്ഞാറുദിക്കിലെവിടെയോ ഒരു ദിവ്യശിശു ജനിച്ചിരിക്കുന്നു. ആ കുഞ്ഞിനെ കണ്ട് കാഴ്ചകള്‍ വച്ചു വണങ്ങണം. ചിലപ്പോള്‍ മാസങ്ങള്‍ തന്നെ നീളുന്ന യാത്രയാവാമിത്. പക്ഷേ ഒരു മനുഷ്യായുസ്സില്‍ എപ്പോഴും ലഭിക്കാത്ത ഭാഗ്യമാണിത്. കഷ്ടപ്പാടുകള്‍ സാരമില്ല, പുറപ്പെടുകതന്നെ.
കാഴ്ചവയ്ക്കാനുള്ള സമ്മാനങ്ങളുമായി, മൂന്ന് ഒട്ടകങ്ങളുടെ മേലേറി ആ ജ്ഞാനികള്‍ നക്ഷത്രം കണ്ട ദിക്കിലേക്ക് പുറപ്പെട്ടു. വഴിയില്‍ വച്ച് അവര്‍ പരസ്പരം കണ്ടുമുട്ടി. നക്ഷത്രം അവര്‍ക്കു പോകാനുള്ള വഴികാട്ടിയായി. (ഈ നക്ഷത്രത്തിന്റെ ഓര്‍മ്മയ്കായാണ് ക്രിസ്മസ് കാലത്ത് വീടുകളില്‍ നക്ഷത്രവിളക്കുകള്‍ തൂക്കുന്നത്). വളരെ കഷ്ടപ്പാടുകള്‍നിറഞ്ഞ നീണ്ട ആ യാത്രയ്ക്കൊടുവില്‍ അവര്‍ ബേത്‌ലെഹേമില്‍ എത്തുകയും ഉണ്ണിയേശുവിനെ കണ്ടെത്തി, പൊന്നും മീറയും, കുന്തിരിക്കവും കാഴ്ചകളായി നല്‍കുകയും ചെയ്തു.
********* ************ *************
ക്രിസ്മസ് നല്‍കുന്ന സന്ദേശം എന്താണെന്നു കൂട്ടുകാര്‍ക്കറിയാമോ? ദൈവം സ്നേഹവാനാണ്. ദൈവത്തിനു നമ്മോട് സ്നേഹമുള്ളതുപോലെ നമ്മളും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും അന്യോന്യം സഹായിക്കുകയും ചെയ്യുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടം. ധനവും, പ്രതാപവും, അഹങ്കാരവും ഉള്ളിടത്തല്ല, സ്നേഹം ഉള്ളതെവിടെയോ അവിടെയാണ് ദൈവം ഇരിക്കുന്നത്. അതാണ് ക്രിസ്മസിന്റെ സന്ദേശം.
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍!!
ഒറിജിനല്‍ പോസ്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക






