Tuesday, September 23, 2014

ചൊവ്വയിൽ ചരിത്രം പിറന്നത്‌ ബുധനാഴ്ച












ഓരോ ഭാരതീയനും അഭിമാന നിമിഷങ്ങൾ, അവസാനം ചൊവ്വാദോഷം മാറ്റിയെടുക്കാൻ ഇന്ത്യ വേണ്ടി വന്നു. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യം പരിപൂര്‍ണ വിജയം. മംഗള്‍യാന്‍ ചൊവ്വയുടെ ആകര്‍ഷണ വലയത്തിലുളള നിര്‍ദിഷ്‌ട ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു. ആദ്യ ചൊവ്വാദൗത്യം വിജയിക്കുന്ന ആദ്യ രാജ്യം എന്ന ബഹുമതിയും ഇന്ത്യ നേടിയെടുത്തു. ചൊവ്വദൗത്യം വിജയിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ്‌ ഇന്ത്യ.22 കോടി കിലോമീറ്റര്‍ അകലെ ചൊവ്വായ്ക്കരികില്‍നിന്ന് പേടകം 'മംഗളസൂചകമായി' സന്ദേശമയച്ചു.


'ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു', ബാംഗ്ലൂരില്‍ മംഗള്‍യാന്റെ പഥപ്രവേശനവേളയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇതോടെ, പ്രഥമ ചൊവ്വാദ്യത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും, ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ. ചൊവ്വയില്‍ വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയി ഇന്ത്യ ഈ വിജയത്തോടെ മാറി.

ഇതുവരെയും ഒരു രാജ്യത്തിനും തങ്ങളുടെ ആദ്യ ചൊവ്വാദൗത്യം വിജിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ 'ചൊവ്വാദോഷം' മാറ്റിയിരിക്കുകയാണ് 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' ( Mars Orbiter Mission - MOM ) എന്ന മംഗള്‍യാന്‍.


2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് പിഎസ്എല്‍വി - സി25 റോക്കറ്റില്‍ വിക്ഷേപിച്ച മംഗള്‍യാന്‍ പേടകം, പത്തു മാസവും 19 ദിവസവും സ്‌പേസിലൂടെ യാത്രചെയ്താണ് ഇപ്പോള്‍ ചൊവ്വയിലെത്തിയിരിക്കുന്നത്.

ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു സൗരഭ്രമണപഥത്തില്‍നിന്ന് പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്. അതിനുള്ള വന്‍ തയ്യാറെടുപ്പിലായിരുന്നു ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ( ISRO ) യിലെ ശാസ്ത്രജ്ഞര്‍.

ചൊവ്വായുടെ ഭ്രമണപഥത്തിലെത്തിക്കാന്‍ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 22.1 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററിലേക്ക് കുറയ്‌ക്കേണ്ടിയിരുന്നു. ആ സുപ്രധാന കടമ്പയാണ് രാവിലെ മറികടന്നത്. പേടകത്തെ ദിശതിരിച്ച് റിവേഴ്‌സ് ഗിയറിലിട്ട് വേഗംകുറച്ച് നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതായി ഐ.എസ്.ആര്‍.ഒ.അധികൃതര്‍ അറിയിച്ചു.

'ലാം' തുണച്ചു

മംഗള്‍യാന്‍ പേടകത്തിലെ 'ലിക്വിഡ് അപ്പോജി മോട്ടോര്‍' എന്ന 'ലാം യന്ത്ര'ത്തെ 24 മിനിറ്റ് നേരം ജ്വലിപ്പിച്ചാണ് ചൊവ്വായുടെ ഭ്രമണപഥത്തില്‍ അതിനെ എത്തിക്കാന്‍ സാധിച്ചത്.

നിശ്ചയിച്ചിരുന്നതുപോലെ പുലര്‍ച്ചെ 4.17ന് പേടകത്തിലെ ഇടത്തരം ആന്റിന സന്ദേശക്കൈമാറ്റത്തിന് തയ്യാറായിക്കഴിഞ്ഞിരുന്നു. 6.56 നുശേഷം പേടകം തനിയെ പുറംതിരിഞ്ഞു. 7.12 നുശേഷം പേടകം ചൊവ്വയുടെ നിഴലിലായി. സൂര്യനും ചൊവ്വയും പേടകവും ഒരേ നിരയിലായതാണ് കാരണം.

7.17 മുതല്‍ 7.41 വരെ പേടകത്തിലെ 'ലാം യന്ത്ര'വും എട്ട് ചെറിയ യന്ത്രങ്ങളും ജ്വലിച്ചു. പുറംതിരിഞ്ഞശേഷം നടന്ന ഈ റിവേഴ്‌സ് ജ്വലനത്തിന്റെ ഫലമായി പേടകത്തിന്റെ വേഗം 22 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററായി കുറഞ്ഞു. അതോടെ പേടകം ചൊവ്വയുടെ ആകര്‍ഷണത്തില്‍ കുരുങ്ങി, അതിനെ വലംവെച്ചുതുടങ്ങി.


പത്തുമാസമായി നിദ്രയിലായിരുന്ന ലാം യന്ത്രം പ്രവര്‍ത്തനക്ഷമമാണോ എന്നറിയാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് നാലുസെക്കന്‍ഡ് നേരം യന്ത്രത്തെ പരീക്ഷണാര്‍ഥം ജ്വലിപ്പിച്ചിരുന്നു. അത് വിജയിച്ചത് ഐഎസ്ആര്‍ഒ ഗവേഷകരില്‍ വലിയ ആത്മവിശ്വാസമുണര്‍ത്തി.

ചൊവ്വയോട് ഏറ്റവും അടുത്തെത്തുമ്പോള്‍ 366 കിലോമീറ്ററും ഏറ്റവും അകലെ 80,000 കിലോമീറ്ററും പരിധിയുള്ള വാര്‍ത്തുള ഭ്രമണപഥത്തില്‍ ചുറ്റിയാണ് മംഗള്‍യാന്‍ നിരീക്ഷണങ്ങള്‍ നടത്തുക.

450 കോടി രൂപ ചെലവും 1337 കിലോഗ്രാം ഭാരവുമുള്ള പേടകത്തില്‍ അഞ്ച് പേലോഡുകള്‍ അഥവാ പരീക്ഷണോപകരണങ്ങളാണ് ഉള്ളത്. ചൊവ്വയിലെ അന്തരീക്ഷത്തിന്റെ ഉപരിമേഖലകളെക്കുറിച്ച് പഠിക്കാനും, അവിടുത്തെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യമളക്കാനുമൊക്കെ സഹായിക്കുന്നവയാണ് ആ ഉപകരണങ്ങള്‍.

അതില്‍ മീഥൈനിന്റെ സാന്നിധ്യമളക്കാനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ( എം.എസ്.എം) ആണ് ഏറ്റവും പ്രധാനം. ആ ഉപകരണം നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് മുമ്പ് ചൊവ്വയില്‍ സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നോ എന്ന് അറിയാനാകും. ചൊവ്വയിലെ ജീവന്റെ സാന്നിധ്യമാണ് മംഗള്‍യാന്‍ തേടുന്നതെന്ന് സാരം.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അയച്ച മേവന്‍ പേടകം ( Mars Atmosphere and Volatile Evolution þ MAVEN ) രണ്ടുദിവസം മുമ്പേ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയാണ് മേവന്റെ ലക്ഷ്യം



(കടപ്പാട് : ISRO, Mathrubhumi)

Wednesday, September 3, 2014

സെപ്‌റ്റംബര്‍ 5 - അധ്യാപകദിനം



















"ഗുരുപാദ ഭക്തി അകതാരിലെന്നും
തളമായി നിന്നാൽ സദാനന്തമാകും
ഇരുൾ മാറിടാനായി വെളിവേകിടാനായി
ഗുരുപാദമെന്നും മനസ്സിൽ നമസ്കരിക്കാം"


പതിവില്ലാത്ത വിധം ഈ വർഷത്തെ അധ്യാപക ദിനം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഞാൻ ഓർക്കുകയാണ് പണ്ട് സ്കൂൾ പഠന കാലത്ത് അധ്യാപക ദിനം എന്നാൽ ഒരു സ്റ്റാമ്പ്‌ കളക്ഷൻ അല്ലാതെ വേറെയൊന്നുമില്ലാരുന്നു. ഗാന്ധി ജയന്തിക്കും ഓണത്തിനുമെല്ലാം അവധി ഉള്ളതു കൊണ്ട് ഗാന്ധിജിയോടും മഹാബലിയോടും എന്തെന്നില്ലാത്ത ഒരു സ്നേഹം തന്നെ മനസ്സിൽ ഉണ്ടായിരുന്നു. ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണനെ പറ്റി അറിയാവുന്ന എത്ര പേരുണ്ടെന്നു ചോദിച്ചാൽ അറിയാമെന്നു പറയുന്ന അധ്യാപകർ പോലുമിന്നു കുറവായിരിക്കും..!!

ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ഞാൻ ആദ്യാക്ഷരം കുറിച്ചതു ഒരു ആശാൻ പള്ളികുടത്തിൽ "ഹരിശ്രീ ഗണപതയേ നമ:" എന്നാണ്. അങ്ങനെ ചെയ്തതു കൊണ്ട് അറിവിന്റെ കാര്യത്തിൽ ഒരു കുറവുള്ളതായി തോന്നിയിട്ടില്ല. ഇനി വല്ല ക്രിസ്ത്യൻ പുരോഹിതനെ കൊണ്ടോ മറ്റോ അദ്ധ്യാക്ഷരം കുറിച്ചാൽ ഞാൻ ജ്ഞാന പുരുഷോത്തമൻ ആകുമെന്ന് കരുതാൻ ഒരു വകുപ്പുമില്ലല്ലൊ. എന്നെ പഠിപ്പിച്ചവർ ഹിന്ദുവാണോ ഇസ്ലാമാണോ എന്നൊന്നും ചിന്തിച്ചിട്ടുമില്ല. അധ്യാപനത്തിനും അറിവു പകരുന്നതിനും മതമില്ല, ജാതിയില്ല, രാഷ്ട്രീയമില്ല. മുൻപില്ലാത്ത വിധം അധ്യാപനവും വിദ്യാഭ്യാസവും വർഗീയവൽക്കരിക്കുമ്പോൾ അധ്യാപനത്തിന്റെ മഹത്വം മനസ്സിലാക്കാൻ ഈ ദിനം സഹായിക്കട്ടെ.
അധ്യാപനത്തിന്റെ ആചാര്യനായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനമായ സെപ്‌റ്റംബര്‍ 5 ആണ് അധ്യാപകദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റെയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.
പ്രശസ്‌തനായ എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, നവഭാരതത്തിന്റെ സ്‌നേഹനിധിയായ രാഷ്‌ട്രപതി, സ്വാമി വിവേകാനന്ദനെയും ടാഗോറിനെയും അനുഗമിച്ച മുനികുമാരന്‍, കളങ്കമറ്റ രാജ്യസ്‌നേഹി, തലമുറകളെ അക്ഷരജ്യോതിസുകൊണ്ട്‌ പുണ്യം ചെയ്യിച്ച ജ്‌ഞാനപ്രവാഹം, അങ്ങനെ അണിയാനും അണിയിക്കാനും അദ്ദേഹത്തിന്‌ എത്രയെത്ര വിശേഷണങ്ങള്‍.1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.
ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.
“നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.
ഭാരതീയരായ നാം 'മാതാ-പിതാ-ഗുരു ദൈവം' എന്ന്‌ പഠിക്കുന്നവരാണല്ലോ. നമ്മുടെ സംസ്‌കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക്‌ കല്‍പിച്ചു നല്‍കിയിട്ടുള്ള സ്‌ഥാനവും ഔന്നത്യവും സാമൂഹ്യനിര്‍മിതിയില്‍ അവര്‍ക്കുള്ള നിര്‍ണായക ഉത്തരവാദിത്വവും നാം മനസിലാക്കണം.മൂല്യബോധമുള്ള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണം. മൂല്യങ്ങള്‍ പറഞ്ഞ്‌ പഠിപ്പിക്കാന്‍ സാധിക്കുകയില്ല. മൂല്യങ്ങള്‍ അധ്യാപകരില്‍നിന്നും കുട്ടികള്‍ സ്വായത്തമാക്കണം. അധ്യാപകര്‍തന്നെയാണ്‌ മൂല്യം. കുട്ടിയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന നിര്‍മലവും സത്യസന്ധവുമായ പാഠങ്ങളാണ്‌ പ്രാഥമിക കളരികളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കേണ്ടത്‌.
വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുക, അവരെ വളര്‍ത്തിക്കൊണ്ടുവരിക, പുതുമ മങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാകുക ഇതൊക്കെയാണ്‌ അധ്യാപകന്റെ വിളിയും ദൗത്യവും. അധ്യാപനം തപസ്യയായി ഏറ്റെടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. സ്‌നേഹവും സഹാനുഭൂതിയുമാണ്‌ അധ്യാപകന്റെ മുഖമുദ്ര. അര്‍പ്പണബോധമുള്ള അധ്യാപകന്‌ ധാരാളം വായിക്കാനും തയാറെടുക്കുവാനും സമയം വേണമെന്നിരിക്കെ ബിസിനസു കാര്യത്തിനും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനും സമയം കണ്ടെത്താനാവില്ല. സിലബസില്‍ മാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. ആഴമേറിയ അറിവും വിശാലദര്‍ശനവും അതിന്‌ അനിവാര്യമാണ്‌.
''അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം'' ഇതായിരുന്നു അധ്യാപനത്തോടുള്ള ഡോ. രാധാകൃഷ്‌ണന്റെ കാഴ്‌ചപ്പാട്‌. വിജ്‌ഞാനത്തിന്റെ പുത്തന്‍പാതകള്‍ തുറന്ന്‌ വിദ്യാര്‍ഥികളെ പ്രകാശപൂരിതമാക്കാന്‍ അധ്യാപക സമൂഹത്തിനാകട്ടെ എന്ന്‌ ഈ സുദിനത്തില്‍ നമുക്ക്‌ പ്രതിജ്‌ഞയെടുക്കാം.

Thursday, June 5, 2014

ഞാ.ഞാ.മാ (ഞാൻ ഞാൻ മാത്രം)

 
നിന്നിലെന്നും ഞാനും,
എന്നിലെന്നും നീയും.
ഞാനും നീയും കൂടിയായാൽ...
നമ്മളായീടും
അല്ലെങ്കിൽ വെറും ഞാൻ
ഞാൻ മാത്രം

Tuesday, June 3, 2014

ജൂണ്‍ 5 : ലോക പരിസ്ഥിതി ദിനം



പരിസ്ഥിതി ദിനത്തില്‍
ഞാനൊരു വൃക്ഷത്തൈ നട്ടു
കഴിഞ്ഞ മഴയ്ക്ക് നട്ട
അതേ കുഴിയില്‍

ഇന്നിനു വേണ്ടി മാത്രമല്ല ഭൂമിയെ ദൈവം സൃഷ്ടിച്ചത്. കാലങ്ങളോളം ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടിയുള്ള ഒരു കലവറയാണ് അത്. ഒരു പക്ഷെ എല്ലാ പരിസ്ഥിതി ദിനത്തിലും ഒരേ കുഴിയിൽ വൃക്ഷ തൈ നടുന്ന നമുക്കു പരിസ്ഥിതി ദിനമെന്നാൽ വൃക്ഷ തൈ വിതരണവും,  നടീലും, കൊറേ ഫേസ് ബുക്ക്‌ പോസ്റ്റുകളും മാത്രമാരിക്കും. കഴിഞ്ഞ വർഷം നട്ട വൃക്ഷം എവിടെയെന്നു അറിയാൻ കഴിയുന്നവർ വിരലിൽ എണ്ണാൻ പറ്റിയാൽ ഭാഗ്യം.
ഈയവസരത്തിൽ, പരിസ്ഥിതി ദിനത്തെ ശേഖരിച്ച കുറിച്ചു കുറെ അറിവുകൾപങ്കു വയ്ക്കട്ടെ.

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. കഴിഞ്ഞ കുറേവർഷത്തിനിടയിൽ, പരിസ്ഥിതിയെ പറ്റി കൂടുതൽ അവബോധം ജനങ്ങൾക്കിടയിൽ ഉള്ളതായി കാണാം. അതിനുള്ള ഒരു പ്രധാന കാരണം പരിസ്ഥിതി ദിനാചാരണത്തിലൂടെ സ്കൂൾ കുട്ടികൾക്കിടയിലും, അതുവഴി മാതാപിതാക്കന്മാരുടെ ഇടയിലും, ശക്തമായ സന്ദേശം എത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഇന്ന് കൂടുതൽ സംഘടനകളും, പ്രവർത്തകരും ഈ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. എന്നാൽ വ്യക്തി തലത്തിൽ എത്രമാത്രം ഇറങ്ങി ചെല്ലാനും ജാഗരൂകരാക്കാനും എത്രമാത്രം കഴിഞ്ഞിട്ടുണ്ട് എന്നു ചിന്തിക്കുക!.

ഓരോ വർഷവും വ്യത്യസ്തമായ വിഷയങ്ങൾ എടുത്തുകൊണ്ടു ഐക്യരാഷ്ട്രസഭ ഈ ദിനം പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി  സമർപ്പിക്കുന്നു. അന്താരാഷ്ട്രതലത്തിൽ പ്രകൃതിയിൽ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളാണ് ഓരോ വർഷവും വിഷയമാക്കുന്നത്. 2014 ലെ ചിന്ത  Small Island Developing States എന്നതാണ്. 2014 ലെ പ്രവർത്തനങ്ങൾക്കു ആതിഥേയം വഹിക്കുക ബാർബഡോസ്‌ എന്ന ദ്വീപ സമൂഹമാണ്. കഴിഞ്ഞ വർഷം  പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്കു ആതിഥേയം വഹിച്ചത്‌ ഇന്ത്യ ആയിരുന്നു.

വിവിധ വർഷങ്ങളിലെ പരിസ്ഥിതിദിന സന്ദേശങ്ങൾ:

2014 : Small Island Developing States (SIDS)
2013 ചിന്തിക്കുക,ഭക്ഷിക്കുക,പാഴാക്കാതിരിക്കുക (Think,Eat,Save)
2012 ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ? (Green Economy: Does it include you?)
2011 വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത്
2010 അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി
2009 നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ
2008 ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന്
2007 മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം
2006 കരഭൂമിയെ മരുഭൂമിയാക്കരുതേ (Don't Desert Dry Lands)
2005 നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി (Green Cities, For the Planet)
2004 ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive)
2003 വെള്ളം, അതിനുവേണ്ടി 2000കോടി ജനങ്ങൾ കേഴുന്നു (Water, two billion people are crying for it)
2002 ഭൂമിക്കൊരവസരം നൽകുക (Give Earth a Chance)
2001 ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക (Connect with the World Wide Web of Life)
2000 : പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം

പരിസ്ഥിതി പ്രവർത്തനങ്ങളുടെ പ്രാധാന്യം:
              മാനവരാശി തുടക്കംതൊട്ടെ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. പുരോഗതിയിലേക്കുള്ള പ്രയാണത്തിനിടയില്‍ മനുഷ്യനില്‍ വിവേകവും നന്മയും ഇല്ലാതാകുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനു പ്രധാന കാരണം ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ്. പ്രകൃതിക്ക് കീഴടങ്ങി ജീവിച്ചിരുന്ന മനുഷ്യന്‍ പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും പ്രകൃതിയെ കാലഭേദമില്ലാതെ ചൂഷണംചെയ്തത് വിഭവങ്ങളുടെ ലഭ്യത പ്രതിസന്ധിയിലാക്കി. അമിതമായാൽ അമൃതും വിഷമെന്നപോലെ അമിത ചൂഷണത്തിനെതിരെ പ്രകൃതി തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കയാണ്.സൂനാമി, ഭൂകമ്പങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍, മറ്റു ദുരന്തങ്ങള്‍ എന്നിവ ഇതിന്‍െറ തെളിവാണ്. എൻഡോസൾഫാൻ പോലുള്ള കീട നാശിനികൾ വരുത്തി വയ്ക്കുന്ന ദുരന്തങ്ങൾ നമ്മുടെ കണ്മുൻപിൽ തന്നെയുണ്ടല്ലോ.
പരിസ്ഥിതിക്ക് നാശം വരുത്തിയാവരുത് നമ്മുടെ വികസനം. ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. അനിയന്ത്രിതമായ വികസനം ഭൂമിയില്‍ സാധ്യമല്ളെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണിപ്പോള്‍.പരിസ്ഥിതി സംരക്ഷണത്തിനായി എല്ലാവരും ഒത്തൊരുമിക്കണമെന്ന അവബോധമുണ്ടാക്കുകയും ബോധവത്കരണപരിപാടികള്‍ വിദ്യാലയങ്ങളില്‍ പ്രൈമറി തലംതൊട്ട് പാഠ്യ പദ്ധതിയില്‍ വിശദമായി ഉള്‍പ്പെടുത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 ഇന്ത്യയിലെ പ്രസിദ്ധമായ പരിസ്ഥിതി സംഘടനകൾ

1) Bombay Natural History Society (BNHS)
ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ ഏറ്റവും വലിയ നോൺ ഗവണ്മെന്റൽ സംഘടനയാണിത്. 1883 മുതൽ പ്രകൃതി, പരിസ്ഥിതി, സുസ്ഥീരപരിസ്ഥിതി തുടങ്ങിയവയിൽ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.

2) Centre for Science & Environment (CSE)
പ്രകൃതിവിഭവങ്ങളുടെ ശാസ്ത്രീയമായ ഉപഭോഗം, പരിപാലനം എന്നിവയിലൂന്നി പ്രവർത്തിക്കുന്ന നോൺ ഗവണ്മെന്റൽ സംഘടന. ഡൽഹിയാണ് ആസ്ഥാനം.പ്രകൃതിക്ക് നേരിടുന്ന വിനാശങ്ങൾ, പ്രാകൃതിക ക്ഷാമം, ഭൂനശീകരണം, പരിസരവിഷവത്ക്കരണം എന്നിങ്ങനെയുള്ള മേഖലകളിൽ ഇടപെടുന്നു.

3) Greenpeace India
ആഗോളപ്രശസ്തമായ ഗ്രീൻപീസ് മൂവ്മെന്റിന്റെ ഇന്ത്യം ഘടകമാണിത്. സുസ്ഥിര കൃഷി, പ്രകൃതിനാശം,ലോകസമാധാനം, മലിനീകരണം തുടങ്ങിയ മേഖലകളിൽ സാമ്പത്തികേഛയില്ലതെ ഇടപെടുന്ന സംഘടന.

4) Wildlife Trust of India (WTI)
വന്യജീവി ജീവി സംരക്ഷണം പൊതുവേയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളെ സവിശേഷമായും സംരക്ഷിക്കുന്നതിന്നും അവയെ കുറിച്ചുള്ള പഠനങ്ങൾ, പ്രോജക്ടുകൾ എന്നിവയിൽ ഊന്നിയും ഉള്ള സാമ്പത്തികമായ ലാഭമോഹങ്ങളില്ലാതെ പ്രവർത്തിക്കുന്ന സംഘടന.

5) Wildlife Conservation Society
വന്യജിവികളെ കുറിച്ച് പൊതുവേയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവർഗ്ഗങ്ങളെ സവിശേഷമായും സംരക്ഷിക്കുന്നതിലും പഠിക്കുന്നതിലും ശ്രദ്ധിക്കുന്ന സംഘടന.ആസ്ഥാനം ബംഗളൂരു.ഇവർ വന്യജീവിശാസ്ത്രം, വന്യജീവിസംരക്ഷണം എന്നിവയിൽ ബിരുദാനന്തരബിരുദ കോഴ്സുകൾ നൽകുന്നു.

6) Bombay Environment Action Group (BEAG)
1795 ഇൽ പ്രവർത്തനം തുടങ്ങിയ പരിസ്ഥിതി രംഗത്തുള്ള ngo സംഘടന.പ്രകൃതി, പരിസ്ഥിതി വിജ്ഞാനീയം, പ്രകൃതിവിഭവ സംരക്ഷണം, കാട്, വന്യജീവി, എന്നിവയുടെ സംരക്ഷണം, മനുഷ്യനിർമ്മിത സംസ്കൃതികൾ,വായു, വെള്ളം,മലിനീകരണം തുടങ്ങിയ പ്രശ്നങ്ങളിൽ ഇടപെടുന്നു.മുംബൈ ആസ്ഥാനം.

7) Madras Crocodile Bank Trust
തമിഴ്നാട്ടിൽ മഹാബലിപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സമിതി. ജലജീവികളെകുറിച്ചുള്ള പഠനവും സംരക്ഷണപ്രവർത്തനങ്ങളും ഏറ്റെടുക്കുന്നു. മുതലകളെ സംരക്ഷിക്കുന്നതിലും അവയെ കുറിച്ചു പഠിക്കുന്നതിലും പ്രാധാന്യം നൽകുന്നു.

8) Ashoka Trust for Research in Ecology & the Environment (ATREE)
ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും പ്രവർത്തന ശൃംഖലകളുള്ള ഒരു സമിതി. പശ്ചിമഘട്ടം, പൂർവഘട്ടം മലകളുടെ പാരിസ്ഥിതികപ്രശ്നങ്ങളിൽ ഇടപെടുന്നു.പ്രകൃതിവിഭവങ്ങൾ, ജൈവശൃംഖല, പരിസ്ഥിതി, തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണവും ബ് ഓധവത്ക്കരണവും ചെയ്യുന്നു.

9) Centre for Environmental Research & Education (CERE)
മഴക്കൊയ്ത്ത്, മലിനജല പുനരുപയോഗം, പാരിസ്ഥിതിക ബോധവത്ക്കരണം എന്നിവയിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തനം നടത്തുന്ന സംഘടന. ആസ്ഥാനം മുംബൈ.

10) CMS Vatavaran
പ്രകൃതി, വന്യജീവി എന്നിവ സംബന്ധിച്ചുള്ള സിനിമകൾ, ബോധവത്ക്കരണ സാമഗ്രികൾ എന്നിവയിലൂന്നിയുള്ള ഒരു സംഘടന. ഡൽഹി ആസ്ഥാനം.

11) India Habitat Centre (IHC)
മനുഷ്യാവാസവ്യവസ്ഥ, പ്രകൃതി, പ്രകൃതിസംരക്ഷണം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന വ്യ്കതികൾ, സംഘടനകൾ എന്നിവയെ തമ്മിൽ ബന്ധപ്പെടുത്തുന്നതിന്നും ആശയങ്ങൾ കൈമാറുന്നതിന്നും മുൻ‌കയ്യെടുക്കുന്ന സമിതി. മനുഷ്യാവാസത്തെ സംബന്ധിച്ച് സർക്കാരിന്ന് വേണ്ട ഉപദേശങ്ങൾ നൽകിവരുന്നു. ദൽഹി ആസ്ഥാനം.

12) Wildlife Protection Society of India (WPSI)
വന്യജീവി സംരക്ഷണം, വന്യജീവി വിൽ‌പ്പന തടയൽ എന്നിവയിലൂന്നി പ്രവർത്തിക്കുന്ന സംഘടന.ആസ്ഥാനം ഡൽഹി.

മനുഷ്യന് എന്തും നശിപ്പിക്കാൻ ഏതാനും മണിക്കൂറുകൾ മതി. ഒരു വർഷം 13 മില്ല്യൺ ഹെക്ടർ കാട് നാം നശിപ്പിക്കുന്നു എന്ന കണക്ക് ഇതു സൂചിപ്പിക്കുന്നു. എന്നാൽ ഒരു ഹെക്ടർ സ്വാഭാവിക വനം ഉണ്ടാക്കിയെടുക്കാൻ പ്രകൃതിക്ക് അനേകവർഷം വേണ്ടിവരുന്നു.ഒരിക്കലും മനുഷ്യന്ന് കാട് നിർമ്മിക്കാനാവില്ല. കാടിനെ ആശ്രയിക്കാനേ ആവൂ. അതുകൊണ്ടുതന്നെ ഈ ഹരിതപ്രകൃതി നാം എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ടിയിരിക്കുന്നു. പ്രകൃതി നമുക്ക് ജീവിക്കാനുള്ള ഇടം മാത്രം. അതിനൊരു പരുക്കും വരാതെ അടുത്ത തലമുറക്ക് കൈമാറാനുള്ളതാണ് എന്ന ചിന്ത ജനങ്ങളിൽ എത്തിക്കണം. അതു നമ്മുടെ കടമയാനെന്നുള്ളതു ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതാണ് യഥാർഥ പരിസ്ഥിതി ദിന സന്ദേശം.

Source : 1. Wikipedia
              2. http://www.unep.org/wed/
              3. Madhyamam News paper

Monday, November 18, 2013

November 19 : ലോക ടോയിലെറ്റ് ദിനം


രാവിലെ അവിചാരിതമായി വാർത്തയിൽ കണ്ടപ്പോളാണ് ഇങ്ങനെയും ഒരു ദിനമുണ്ടെന്നു അറിഞ്ഞത്. അപ്പോൾ തന്നെ ഗൂഗിൾ എടുത്തു ദിവസത്തെയും പ്രത്യേകതകളെയും കുറിച്ചു വായിച്ചു.കേൾക്കുമ്പോൾ ചിരിക്കാനും  ഇങ്ങനെയും ഒരു ദിനമോ!  പറഞ്ഞു കളിയാക്കാനും മാത്രമേ നമ്മൾക്കറിയു.

"Health is wealth (ആരോഗ്യം സമ്പത്ത്)" എന്ന പഴയ പഴഞ്ചൊല്ല് കേട്ടിട്ടുണ്ടോ?അതെ, മനുഷ്യന് ആരോഗ്യം ആണ് പ്രധാനം. രോഗങ്ങളില്‍ നിന്നും മാരികളില്‍ നിന്നും അകന്ന് കഴിയേണ്ടത് ഏതൊരു മനുഷ്യനും ആവശ്യമാണ്. ഇതിനായി ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ശുചിയായ അന്തരീക്ഷത്തില്‍ ജീവിക്കുക എന്നത് അത്യധികം പ്രാധാന്യമര്‍ഹിക്കുന്നതു കൊണ്ടാണ് ലോക ടൊയിലറ്റ് ദിനം എന്ന ദിവസം തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.

2001 ലാണ് ലോക  ടോയിലെറ്റ്  സംഘടന (World Toilet Organization) രൂപീകൃതമായത്. അന്ന് മുതൽ ലോകത്തുള്ള 19 രാജ്യങ്ങൾ എല്ലാ വർഷവും നവംബർ 19   ലോക ടോയിലെറ്റ്  ദിനമായി അചരിക്കുന്നു.വാര്‍ഷിക ടോയിലറ്റ് ഉച്ചകോടിയും  മേഖലാതല സെമിനാറുകളും അടക്കം നിരവധി പ്രോഗ്രാമ്മുകൾ ഇതിന്റെ ഭാഗമായി നടക്കുന്നു. ലോകമെമ്പാടും 2.5 ബില്ല്യനിലധികം   ആളുകൾ സ്വന്തമായി ടോയിലെറ്റ്  സൗകര്യമില്ലാത്തവർ  ആണെന്നാണ് കണക്ക്.

സ്വന്തം നാട്ടിലെ കക്കൂസുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് പ്രചരണം നല്‍കുന്നതിനായി ഓരോ ടോയിലറ്റ് അസോസിയേഷനും നാനാവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.2001ന് ശേഷം ശുചീകരണവുമായി ബന്ധപ്പെട്ട വിദഗ്ദ്ധര്‍, കക്കൂസ് രൂപകല്പന ചെയ്യുന്നവര്‍, പരിസ്ഥിതി വാദികള്‍ എന്നിവര്‍ക്ക് ഒത്തുചേരാനുള്ള
വേദിയായി ലോക ടോയിലറ്റ് ദിനം മാറുകയുണ്ടായി. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കക്കൂസുകളുടെ നിലവാരത്തെ കുറിച്ച് ഏറ്റവും പുതിയ വാര്‍ത്തകള്‍ കൈമാറുന്നതിന് ഈ വേദി സഹയാകമാകുന്നുണ്ട്.

നല്ല ഗുണനിലവാരമുള്ള ടോയിലറ്റ് സംവിധാനത്തിന് വേണ്ടി ഓരോ പൌരനും സ്വന്തം രാജ്യത്തോട് അഭ്യര്‍ത്ഥിക്കണമെന്ന് ലോക ടോയിലറ്റ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട സൌകര്യം നല്‍കണമെന്നും ആവശ്യമുണ്ട്. അതുപോലെ വികലാംഗര്‍ക്കും കുഞ്ഞുങ്ങളുള്ള അമ്മമര്‍ക്കും പ്രത്യേകം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും എല്ലാവര്‍ക്കും വൃത്തിയും വെടിപ്പുമുള്ള കക്കൂസുകള്‍ നല്‍കണമെന്നും കൂടുതല്‍ കക്കൂസുകള്‍ ഉണ്ടാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ശുചിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാനും കൂട്ടായ പ്രവര്‍ത്തനം നടത്താനും ഒരു ആഗോള സംഘടന സ്ഥാപിക്കുക, ശുചിത്വം പാലിക്കേണ്ടത് സംബന്ധിച്ച് തുടര്‍ച്ചയായി ബോധവത്കരണം നടത്തുക, ആരോഗ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്‍ഷ്യത്തോടെ വിവരങ്ങള്‍ ശേഖരിക്കുകയും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുക, വികസിത, അവികസിത രാജ്യങ്ങളില്‍ നിലവാരമുള്ള ടോയിലറ്റ് സംവിധാനം ഒരുക്കുന്നതിന്‍റെ ആവശ്യം ബോധ്യപ്പെടുത്തുക, ആഗോളമായി വാര്‍ത്തകള്‍ ശേഖരിക്കുകയും പ്രസിദ്ധികരിക്കുകയും ചെയ്യുക എന്നിവയാണ് ലോക ടോയിലറ്റ് അസോസിയേഷന്‍റെ ലക്ഷ്യങ്ങൾ .

കുറിപ്പ്  : പ്രശസ്ഥമായ ഒരു  സന്നദ്ധ സംഘടന തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ ടോയിലെറ്റ് നിർമിച്ചു നൽകി. മിക്കതും ഒരു മുറി വീടുകൾ ഉള്ള ചേരി പ്രദേശത്ത് താമസിക്കുന്നവർ, മികച്ച സൌകര്യത്തിൽ ആധുനിക രീതിയിൽ നിർമിച്ചു നൽകിയ ടോയിലെറ്റുകൾ പലതും അവരുടെ സ്വന്തം വീടുകളേക്കാൾ  വലിപ്പവും സൗകര്യവുമുള്ളവ. ഒരു വർഷത്തിനു ശേഷം  സന്നദ്ധ സംഘടന പ്രവർത്തകർ സ്ഥലം സന്ദർശിക്കാൻ എത്തിയപ്പോൾ ആളുകൾ പഴയപടി പുറം പണി തന്നെ. നിർമിച്ചു നൽകിയ ടോയിലെറ്റുകൾ ഒന്നുപോലും ആരും ഉപയോഗിച്ചിട്ടേയില്ല. കാരണം അന്വേഷിച്ചപ്പോൾ   നാട്ടുകാർ നൽകിയ മറുപടി "ഈ വീട്ടിലെ ഏറ്റവും വലുപ്പവും സൌകര്യവും  ഉള്ള മുറി കക്കൂസ് ആണ്, തലചായിക്കാൻ ഇടമില്ലാത്തവന് എന്തിനു സാറെ ടോയിലെറ്റ് ?"

"അടിസ്ഥാന സൗകര്യങ്ങൾ അതു അവകാശമാണ്"

Thursday, November 14, 2013

ശിശു ദിനം : നവംബര്‍ 14

നവംബര്‍ 14 ..ഒരു ശിശു ദിനം കൂടി വരവായി. ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി നമ്മള്‍ ആഘോഷിക്കുന്നത്. ഒരു ഭരണാധികാരി എന്നതുപോലെ തന്നെ കുട്ടികളുടെ കളിത്തോഴനായിരുന്നു അദ്ദേഹം. കുട്ടികളെ ജീവനുതുല്ല്യം സ്നേഹിച്ചിരുന്ന ഒരു ഭരണാധികാരി. ഭാരതത്തിന്റെ സ്വന്തം ചാച്ചാജി..

ഒരു തലമുറയുടെ തുടക്കം ആണ് ഒരു കുട്ടി ജനിക്കുമ്പോൾ. നമ്മുടെ പുതു തലമുറ എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കുന്നതിൽ നമുക്കും പങ്കുണ്ടെന്ന് നാം തിരിച്ചറിയണം. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വിവാഹ മോചനം നേടി പോകുമ്പോള്‍ അവിടെ അനാഥത്വം അനുഭവിക്കാന്‍ വിധിക്കപെടുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ്. പിഞ്ചു കുഞ്ഞുങ്ങളെ പോലും പീഡിപ്പിച്ചു കൊല്ലുന്ന ഒരു ലോകം, തല ചായ്ക്കാന്‍ ഇടമില്ലാത്തവളെ തെരുവിലേക്ക് പിച്ചി എറിയുമ്പോള്‍ തകര്‍ന്നു പോകുന്നത് ഒരു ജീവിതവും പിറന്നു വീഴാന്‍ പോകുന്നത് ഒരു പാപത്തിന്‍റെ അനാഥ കുഞ്ഞു കൂടെയാണ് എന്ന് ഓര്‍ക്കാത്ത ഒരു കാലം , പണം കായ്ക്കുന്ന മരങ്ങളെ പോലെ , സോഷ്യല്‍ സ്റ്റാറ്റസിനു വേണ്ടി കുട്ടികളുടെ താല്‍പര്യങ്ങളെ വകവെക്കാതെ,തങ്ങളുടെ താൽപര്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന മാതാപിതാക്കളുടെ ഒരു കാലം. ചിന്തിക്കുക നമ്മളുടെ തലമുറ എങ്ങോട്ടാണ്? നമ്മുടെ മനസാക്ഷി എവിടെയാണ്?

കുഞ്ഞു മനസ്സിൽ നന്മയും, മത സൗഹാര്‍ദ്ദ ചിന്തയും സാഹോദര്യഭാവവും വളര്‍ത്തുവാൻ ഉള്ള പ്രവർത്തനം നമുക്കു നമ്മുടെ കുടുംബത്തിൽ നിന്നും ആരംഭിക്കാം. സാമുഹ്യ പ്രതിബദ്ധതക്കും കുടുംബ മുല്യങ്ങള്‍ക്കും ഉള്ള പ്രാധാന്യം അറിയാതെ വളരുവാൻ നമ്മുടെ മക്കൾ ഇടയാകരുത്. കുഞ്ഞുങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾക്കും, കുട്ടികളോടുള്ള ക്രൂരതക്കും, ബാലവേലക്കും എതിരെ ഒന്നിക്കുക, ശിശുദിനാശംസകൾ..

Tuesday, May 21, 2013

മഴ

ഇന്നലെ ഒരു വലിയ മഴ പെയ്തു 
എന്നിട്ടും ഒരു തുണ്ട് ഭൂമി നനഞ്ഞില്ല 
കുളിച്ചു ഞാനാ മഴയിൽ, കുതിർന്നു
പോയീ ഞാനാ വർഷ ബിന്ദുക്കളിൽ

മനസ്സിൽ പെയ്തൊരാ മഴയിൽ
തണുത്തുറഞ്ഞു നിൽക്കവേ
കേട്ടു ഞാൻ ആ ശബ്ദം
ഒരു നിലവിളി എന്ന പോലെ

ഞാൻ പതിയെ പുറകോട്ടു നടക്കവേ
കണ്ടു ഞാൻ കണ്ണീരിൽ കുതിർന്ന മുഖം
എവിടെ മഴ? എവിടെ വെള്ളം ?
ഞാൻ നനഞ്ഞതീ കണ്ണീരിൽ ആയിരുന്നുവോ?

എൻ കൈത്തുമ്പിലെ
സ്നേഹത്തിൻ നനവിനെ മായിക്കുവാ-
ഈ പെരുമഴക്കാകുമോ സോദരാ?

Thursday, March 7, 2013

മാര്‍ച്ച്‌ 8 ലോക വനിതാ ദിനം

ലോകമെങ്ങും മാര്‍ച്ച്‌ 8 വനിതാ ദിനമായി കൊണ്ടാടുന്നു. 1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍, കുറഞ്ഞ ശമ്പളത്തിനും ദീര്‍ഘസമയ തൊഴിലിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ഉയര്‍ത്തിയ ശബ്ദം അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയായിരുന്നു.

ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്നി ലോകമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലം കാത്തിരിക്കേണ്ടിവന്നില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി. യു.എസ്സില്‍ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന്, 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയും സ്വിറ്റ്സര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. ജര്‍മ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി വനിതാ വിഭാഗം അദ്ധ്യക്ഷ ക്ലാര-സെട്കിനിന്‍റെ നേതൃത്വത്തിലായിരുന്നു ഇത്. അന്ന് 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. തൊട്ടടുത്ത വര്‍ഷം, ഇന്നേക്ക് നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ്,1911 മാര്‍ച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തില്‍ ഈ ദിനം ആചരിച്ചു. 1917 മാര്‍ച്ച്‌ എട്ടിന് റഷ്യയില്‍ നടത്തിയ വനിതാ ദിന പ്രകടനം, റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. 1975ല്‍, ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു.

വിദ്യാഭ്യാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും കാര്യത്തില്‍ ഏറെ ഉന്നതരാണെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എക്കാലത്തേക്കാളും ഉയര്‍ന്ന നിരക്കിലാണിന്ന്. കഴിഞ്ഞ വനിതാ ദിനത്തില്‍ സൌമ്യയായിരുന്നു നമുക്കു മുന്നിലെ വേദന, ഇന്ന് തിരൂരില്‍ ഒരു പിഞ്ചു നാടോടി ബാലിക..

സ്വന്തം മാനം കാക്കാന്‍ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീ ഇന്ന് അനുഭവിക്കുന്ന യാതനകള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലോകരാഷ്ട്രങ്ങള്ക്കുറ മുന്നില്‍ ഇന്ത്യ നാണംകെട്ടുകൊണ്ടിരിക്കുന്നു. ലൈംഗികാതിക്രമങ്ങളുടെ അവസാനിക്കാത്ത കഥകളുമായാണ് ഓരോ പ്രഭാതവും നമ്മെ വരവേല്ക്കു ന്നത്.

''ഇയം പരിശുദ്ധ സമാചാരാ, അപാപാ പരിദേവതാ'' എന്ന് വല്മീകി മഹര്ഷിക പ്രകീര്ത്തിംച്ച സീതയുടെ വ്യക്തിത്വമാണ് രാമായണത്തിന്റെ അന്തഃസത്ത. കന്യാമറിയത്തിന്റെ മടിത്തട്ടിലാണ് ക്രൈസ്തവതയുടെ ആത്മാവ് കുടികൊള്ളുന്നത്. സത്യപ്രബോധനം കാരണമായ കൊടിയമര്ദയനങ്ങള്‍ സഹിക്കാന്‍ നിര്ബകന്ധിതരായ ശിഷ്യരില്‍ ഒരാള്‍ എന്നാണ് ഇതിനൊരറുതിയുണ്ടാവുക എന്ന് ചോദിച്ചപ്പോള്‍ പ്രവാചകതിരുമേനിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: 'എല്ലാ അന്യായങ്ങളും അവസാനിക്കും. ഒറ്റയ്‌ക്കൊരു പെണ്ണ് ഈ വഴിയെ സഞ്ചരിക്കും'.മനുഷ്യസംസ്‌കാരത്തിന്റെ ആദിമധ്യാന്തങ്ങള്‍ സ്ത്രീത്വത്തിന്റെ സുരക്ഷയിലും സ്വാതന്ത്ര്യത്തിലും മാന്യതയിലും മാഹാത്മ്യത്തിലുമാണെന്ന പ്രാപഞ്ചിക യാഥാര്ഥ്യംറ പൂര്ണ്മായി പുലരുന്ന പ്രഭാതംവരെ നമുക്ക് ഉറക്കമിളച്ചു കാത്തിരിക്കാന്‍ കഴിയേണ്ടതുണ്ട്. സമത്വം വെറും വാക്കിലൊതുക്കാത്ത കാലത്തുമാത്രമേ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് നമുക്കൊരു വനിതാദിനം ആഘോഷിക്കാന്‍ കഴിയൂ.അങ്ങനെയാവട്ടെ എന്ന പ്രത്യാശയോടെ....

Monday, December 3, 2012

ഹൃദയങ്ങള്‍ തേടുന്ന ദൈവം


നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു, നമുക്കൊരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും. അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേരു വിളിക്കും" (യെശയ്യാവ് 9:6). നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ യെശയ്യ പ്രവാചകന്‍ മുന്‍കൂട്ടി കണ്ട ആ പ്രവചനം. . ഓരോ കന്യകയും ആഗ്രഹിച്ചിരുന്നു ആ പ്രവചനം തങ്ങളിലൂടെ നിറവേറാന്‍, രാജകുമാരികള്‍ കാത്തിരുന്നിടത്ത് ദൈവം തിരഞ്ഞെടുത്തത് ഒരു സാധാരണ കന്യകയെ. അങ്ങനെ ദൈവം സാധാരാണക്കാരില്‍ ഒരുവളായ മറിയയുടെ ഉദിര ത്തില്‍ തച്ചനായ ജോസഫിന്റെ മകനായി  ബേത്ലേഹേം കാലിക്കൂട്ടില്‍ ജാതനായി. ദൈവത്തിന്റെ നിറവ് ഒരു ശിശുവായിത്തീ രുന്ന വിസ്മയകരമായ വസ്തുത പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍, അക്കാര്യം സംഭവിക്കുന്നതിനും 700 വര്‍ഷം മുമ്പു യെശയ്യാവ് പ്രവചിച്ചു.
             ഓരോ ക്രിസ്തുമസ് കാലവും തിരിച്ചറിയലുകളുടെയും ഓര്‍മപെടുത്തലുകളുടെയും അനുഭവം ആകണം, ദൈവത്തിനു ഒരു പദ്ധതി ഉണ്ടെന്നും അവ എങ്ങനെ നിറവേറ്റണമെന്നും നമ്മെ വ്യക്തമായി കാണിച്ചു തരുന്നത് കാണാന്‍ ഈ സംഭവ വികാസങ്ങള്‍ കാരണമാകുന്നു. യോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയയുടെ അടുത്ത് ഗബ്രിയേല്‍ ദൂതന്‍ ചെന്ന് പറയുന്നു “നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും“. ഇതുവരെ പുരുഷനെ അറിയാത്ത താനെങ്ങനെ ഗര്‍ഭിണിയാകും എന്ന് മറിയ സംശയം  പ്രകടിപ്പിക്കുമ്പോള്‍ ഗബ്രിയേല്‍ പറയുന്നത് പരിശുദ്ധാത്മാവ് നിന്റെ‌മേല്‍ വരും, അത്യുന്നതന്‍റെ  ശക്തി നിന്റെ മേല്‍ നിഴലിടും" എന്നാണ്. മറിയം ദൈവദൂതന് നല്‍കുന്ന മറുപിടിയാണ് ശ്രദ്ധേയമായത് “ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ”.ദൈവ ഇഷ്ടത്തിനു വേണ്ടി  സ്വയം സമര്‍പിച്ചപോള്‍ അത്യുന്നതിയിലേക്ക്  ഉയരുന്ന കന്യകയെ ആണ് പിന്നീട് ലോകം കണ്ടത്.
                  ജനനം  ദൈവ നിശ്ചയപ്രകാരമായിരുന്നെങ്കിലും ദൈവപുത്രനു പിറക്കാന്‍ അനുയോജ്യമായ ഒരു സ്ഥലം ലഭിച്ചില്ല. വീടുകളുടെയും സത്രങ്ങളുടെയും വാതിലുകള്‍ അടഞ്ഞു കിടന്നു. വഴിപോക്കരുടെ നേര്‍ക്കു തുറന്നു കിടന്ന കാലിത്തൊഴുത്ത്‌ ദൈവപുത്രന്റെ ജന്മഗേഹമായി. അവിടെ വൈദ്യരോ പരിചാരകരോ ഉണ്ടായിരുന്നില്ല. കോട്ടയും കാവല്‍ക്കാരുമുള്ള കൊട്ടാരത്തില്‍ പിറക്കാതെ ആകാശത്തിന്റെ മേല്‍ക്കൂരയ്‌ക്കു കീഴില്‍ ദൈവപുത്രന്‍  മനുഷ്യനായി  ഉടലെടുത്തപ്പോള്‍ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും നിരാശബാധിച്ചവര്‍ക്കും അത്‌ പ്രത്യാശയുടെ സന്ദേശവും രക്ഷയുടെ ദൂതുമായി. 
                ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥം ഉള്ള ഇമ്മാനുവേല്‍ എന്നാണ് യെശയ്യാ പ്രവാചകന്റെ പ്രവചനം 7:14 പോലെ  നാം ദൈവ പുത്രനെ പറ്റി വായിക്കുന്നത്. ഈ ക്രിസ്തുമസില്‍ ദൈവം നമ്മോടു കൂടെയുണ്ടോ?ഭൗതീക സൗകര്യങ്ങളില്‍ മനുഷ്യന്‍ സമ്പന്നനാണെങ്കിലും ഹൃദയത്തില്‍ മിക്ക മനുഷ്യരും ദരിദ്രരായിത്തീരുന്നത്‌ ദൈവജനനത്തിനു  ഹൃദയത്തില്‍ ഇടം അനുവദിക്കാഞ്ഞതുകൊണ്ടാണ്.ഹൃദയമാകുന്ന പുല്‍ക്കൂട്ടില്‍ മശിഹ  പിറക്കുമ്പോള്‍ ജീവിതത്തില്‍ സമാധാനമുണ്ടാകുന്നു.മാലിന്യമുള്ള ഹൃദയത്തിലും അശാന്തമായ മനസ്സിലും ദൈവത്തിനു വസിക്കാനാവില്ല. ലോകചരിത്രത്തില്‍ ആദ്യത്തെ പുല്‍ക്കൂട്‌ കന്യകാമറിയത്തിന്‍റെ  ഹൃദയമായിരുന്നല്ലൊ.മാതാവിനെപോലെ സഞ്ചരിക്കുന്ന പുല്‍ക്കൂടുകളായി മാറാന്‍ കഴിയുമ്പോള്‍ ജീവിതത്തില്‍ ശാന്തിയും സമാധാനവും നിറയും.

                     ഭവനങ്ങളുടെ മുന്നിലെ പുല്‍ക്കൂടുകളിലല്ല ക്രിസ്തു ജനിക്കേണ്ടത്. നമ്മുടെ ഉള്ളിലാണ് , നമ്മുടെ ഹൃദയങ്ങളിലാണ് ക്രിസ്തുജനിക്കേണ്ടത്. മദ്യംകൊണ്ട് നിറച്ച ശരീരങ്ങളില്‍ അല്ല ക്രിസ്തു ജനിക്കേ ണ്ടത് .നമ്മുടെ ഹൃദയങ്ങളെയാണ് ജോസഫ് ഒരുക്കിയതുപോലെ ഒരുക്കേണ്ടത്. ജനിച്ച അന്നുമുതല്‍ നമ്മള്‍ ഇന്നുവരെ ക്രിസ്തുമസ് ആഘോഷിച്ചിട്ടും ക്രിസ്തു നമ്മുടെ ഉള്ളില്‍ ജനിക്കാനായി നമ്മള്‍ ഹൃദയങ്ങളെ എന്നെങ്കിലും ഒരുക്കിയിട്ടുണ്ടോ? എന്റെ ഹൃദയത്തില്‍ ക്രിസ്തു ജനിച്ചിട്ടുണ്ട് എന്ന് പറയാന്‍ നമ്മളില്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊട്ടിയില്‍ ഉണ്ണിയെശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ , നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹമെന്ന പട്ടുതുണി വിരിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ദൈവപുത്രനായി, ആ മനോഹര ക്രിസ്തുമസ് അനുഭവത്തിനായി ഒരുങ്ങാം, ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍...

Thursday, November 29, 2012

Dec-1 : World AIDS Day


എയിഡ്സ് രോഗത്തോടുള്ള ചെറുത്ത് നില്‍പ്പിനു ശക്തി കൂട്ടാന്‍ വേണ്ടി 1988 ഡിസംബര്‍ ഒന്നുമുതലാണ്, ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്ന് (December 1- WORLD AIDS DAY) ലോക എയിഡ്സ് ദിനമായി ആചരിക്കപ്പെടുന്നത്.

അട
ുത്തിടെ ഇ മെയിലിലൂടെ പ്രചരിക്കുന്ന ഒരു കഥയാണിത്. ചെന്നൈയിലെ പ്രശസ്തമായൊരു തിയറ്ററില്‍ സിനിമകാണാന്‍ കയറിയ യുവാവ് സീറ്റിലിരുന്നപ്പോള്‍ എന്തോ കുത്തിയതുപോലെ. പെട്ടെന്ന് എഴുന്നേറ്റ് സീറ്റില്‍ നോക്കിയ യുവാവ് കണ്ടത് ഒരു സിറിഞ്ചും കൂടെ ഒരു കുറിപ്പുമായിരുന്നു. കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. എയിഡ്സിന്‍റെ ലോകത്തിലേക്ക് താങ്കള്‍ക്ക് സ്വാഗതം.

ഇനി ഡല്‍ഹിയിലെ ഒരു ഡോക്ടര്‍ പറഞ്ഞ മറ്റൊരു കഥയിലേക്ക്. ഡല്‍ഹിയിലെ പ്രിയ സിനിമ തിയറ്ററില്‍ സിനിമയ്ക്ക് കയറിയ ഒരു യുവതി സീറ്റില്‍ ചാരി ഇരുന്നപ്പോള്‍ മുതുകത്ത് എന്തോ ഒന്നു കുത്തി. നോക്കിയപ്പോല്‍ ഒരു സൂചിയും കൂടെ ഒരു കുറിപ്പും. ‘എച്ച് ഐ വി കുടുംബത്തിലേക്ക് സ്വാഗതം’.

പരിഭ്രാന്തയായ യുവതി നേരെ ഡോകടറുടെ അടുത്തെത്തി പരിശോധനകള്‍ക്ക് വിധേയയായി. എച്ച് ഐ വി വൈറസ് ശരീരത്തിലെത്തിയാല്‍ തന്നെ വളരാനായി ചിലപ്പോള്‍ ആറു മാസം മുതല്‍ ആറു വര്‍ഷം വരെ എടുക്കുമെന്ന ഡോക്ടറുടെ ആശ്വാസ വചനങ്ങളൊന്നും ആ യുവതിയ്ക്ക് ആശ്വാസമായില്ല. വെറും നാലു മാസത്തിനുള്ളില്‍ ഡോക്ടര്‍ കേട്ടത് ആ യുവതിയുടെ മരണ വാര്‍ത്തയായിരുന്നു. ഭയമായിരിക്കാം യുവതിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് ഈ ഡോക്ടര്‍.

ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കാന്‍ ചിലര്‍ക്കെങ്കിലും മടിയുണ്ടാവാം. ഇതൊരു കെട്ടുകഥയായി എഴുതി തള്ളുകയുമാവാം. എന്നാല്‍ യു എന്‍ എയിഡ്സ് മിഷന്‍ ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്താകെ എയിഡ്സ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടരക്കോടി (ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്) കവിഞ്ഞു.

എച്ച് ഐ വി പോസറ്റീവാണെന്ന് സ്ഥിരീകരിച്ചവരുടെ എണ്ണമാകട്ടെ മൂന്നു കോടി 34 ലക്ഷവും. ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം പോസറ്റീവാണെന്ന് കണ്ടെത്തിയ കേസുകള്‍ 27 ലക്ഷമാണ്. 2008ല്‍ മാത്രം 20 ലക്ഷം പേര്‍ എയിഡ്സ് മൂലം മരണമടഞ്ഞു. ഓരോ ദിവസവും പുതുതായി 7400 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എയിഡ്സ് എന്ന രോഗം എത്രമാത്രം മാരകമാണെന്ന് തെളിയിക്കുന്ന കണക്കുകളാണിതെല്ലാം.

എങ്കിലും ആശ്വാസത്തിന് ചെറിയൊരു വകയുണ്ട്. എയിഡ്സ് ഉത്ഭവിച്ചുവെന്ന് കരുതുന്ന ആഫ്രിക്കയില്‍ 2001 മുതല്‍ എച്ച് ഐ വി പോസറ്റീവാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ 25 ശതമാനത്തിന്‍റെയും ലോകത്താകെ 17 ശതമാനത്തിന്‍റെയും കുറവുണ്ടായിട്ടുണ്ട്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പുതുതയി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എയിഡ്സ് രോഗികളുടെ എണ്ണത്തില്‍ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എയിഡ്സിനെ പൂര്‍ണമായും പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്രതിരോധ മരുന്നുകളുടെ വികാസം എയിഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 10 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും മുന്‍‌കരുതല്‍ എടുക്കേണ്ടത് നമ്മള്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് യു എന്നിന്‍റെ പുതിയ കണക്കുകള്‍.

1986 ല്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്‍റെ സഹകരണത്തോടുക്കൂടി ഒരു എയ്‌ഡ്‌സ് നിരീഷണകേന്ദ്രം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിന്റെ കീഴില്‍ ആരംഭിച്ചു.1988ല്‍ ആണ് ആദ്യമായികേരളത്തില്‍ രോഗാണുബാധ കണ്ടെത്തിയത്. കേരളത്തില്‍ രോഗാണുബാധ ഉള്ളവരില്‍ ഭൂരിഭാഗവും ലൈംഗിക വേഴ്ചയിലൂടെ രോഗം ഏറ്റുവാങ്ങിയതാണ്. തിരുവനന്തപുരത്തെ കേരള സംസ്ഥാന എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ 2010 ലെ കണക്കനുസരിച്ച് 55167 എച്ച്.ഐ.വി. അണുബാധിതര്‍ ഉണ്ട്. ഇവരില്‍, 7524 പേര്‍ക്ക് ആന്റി റെട്രോവിന്‍ചികിത്സ നല്‍കി. ഇപ്പോള്‍ 4000 പേര്‍ ചികിത്സ തുടരുകയാണ്. കേരള സംസ്ഥാന എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ളഉഷസ് എന്ന പദ്ധതി വഴിയാണ് ചികിത്സ സൌജന്യമായി നല്‍കുന്നത്.
എയ്‌ഡ്‌സ് ഉണ്ടാകുന്നതെങ്ങനെ
എയ്ഡ്സ് രോഗാണുബാധയുള്ളവരുമായി ലൈംഗിക വേഴ്ചയില്‍പെടുക.
കുത്തി വിപ്പ് സൂചികള്‍ ശരിയായി ശുചീകരിക്കാതെ വീണ്ടും ഉപയോഗിക്കുക.
വൈറസ് ഉള്ള രക്തം, രക്തത്തില്‍ നിന്നും ഉണ്ടാക്കിയ വസ്തുക്കള്‍,ശുക്ലം,വൃക്ക ഇവ മറ്റൊരാളിലേക്ക് പകരുക
വൈറസ് ബാധ ഉള്ള സ്ത്രീയുടെ രക്തതില്‍ കൂടിയോ, മുലപ്പാലില്‍കൂടിയോ ശിശുവിലേക്ക് രോഗാണുക്കള്‍ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്.
എയ്‌ഡ്‌സ് പ്രതിരോധനടപടികള്‍
പ്രതിരോധരംഗത്ത് രോഗബാധിതര്‍ക്കും, രോഗബാധയില്ലാത്ത പൊതുജനങ്ങള്‍ക്കും തുല്യപങ്കാണ് ഉള്ളത്. എച്ച്.ഐ.വി. രോഗാണുബാധയുള്ളവരും എയ്‌ഡ്‌സ് അവസ്ഥയിലുള്ളവരും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വിവാഹേതര ലൈംഗികവേഴ്ചയില്‍ ഒഴിവാക്കുകയോ, സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുക. ഉറകള്‍ ഉപയോഗിക്കുന്നതു കൊണ്ട് ഒരു പരിധിവരെ, രോഗം പകരാതിരിക്കുവാന്‍ സാധിക്കും, പക്ഷേ സമ്പൂര്‍ണ്ണ സുരക്ഷ ഇതു വാഗ്ദാനം ചെയ്യുന്നില്ല.
രോഗാണുബാധിതര്‍ രക്തം,ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക.
സിറിഞ്ജ്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.
പല്ലു തേക്കുന്ന ബ്രഷ്,ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കരുത്. ഇവ ഉപയോഗിക്കുമ്പോള്‍ രക്തം പൊടിക്കാന്‍ സാധ്യതയുള്ളതു കൊണ്ടാണ്. ഈ മുന്‍കരുതല്‍എടുക്കെണ്ടത്.
എന്തെങ്കിലും ചികിത്സക്കായി ഡോക്ടറെ കാണുമ്പോള്‍ സ്വന്തം ആരോഗ്യസ്ഥിതി വെളിപ്പെടുത്തുക.കാരണം ആരോഗ്യപരിപാലകരായ ഇവര്‍ക്ക് വേണ്ടത്ര മുന്‍ കരുതല്‍ എടുക്കുവാന്‍ സാധിക്കും.
രോഗിയുടെ രക്തം നിലത്ത് വീഴാന്‍ ഇടയായാല്‍ അവിടം ബ്ലീച്ചിംഗ് പൌഡര്‍ വെള്ളത്തില്‍ കലക്കി (1.10 എന്ന അനുപാതത്തില്‍)അവിടെ ഒഴിക്കുക.അര മണിക്കുറിനു ശേഷം കഴുകി കളയാം. വസ്ത്രത്തില്‍ രക്തം പുരണ്ടാല്‍ തിളക്കുന്ന വെള്ളം ഒഴിച്ച് അരമണിക്കൂര്‍ വച്ച ശേഷം കഴുകി വൃത്തിയാക്കുക.അണുബാധിതരുടെ വസ്ത്രം ഇപ്രകാരം വൃത്തിയാക്കുമ്പോള്‍ കൈയുറകള്‍ ധരിക്കണം.
എയ്‌ഡ്‌സ് അവസ്ഥയിലുള്ള സ്ത്രീ ഗര്‍ഭിണിയാവാതിരിക്കാന്‍ശ്രദ്ധിക്കണം.
HIV ബാധിതരായവരെ തൊടുന്നതു കൊണ്ടോ, കൈകൊടുക്കുന്നത് കൊണ്ടോ, കെട്ടിപ്പിടിക്കുന്നത് കൊണ്ടോ, ആഹാരം പങ്കു വയ്ക്കുന്നത് കൊണ്ടോ ഒന്നും പകരില്ലെന്നു സാരം. ഇന്ത്യയില്‍ ഏകദേശം 85% HIV ബാധിതരിലും HIV വന്നിരിക്കുന്നത് ലൈംഗിക ബന്ധത്തിലൂടെയാണ്.
ഏത് രോഗങ്ങളും എന്നത് പോലെ തന്നെ പ്രതിരോധമാണ് ഏറ്റവും ഉത്തമം.
HIV ടെസ്റ്റിങ്ങ് ഇപ്പോള്‍ സാധാരണ എല്ലാ സര്ക്കാരാശുപത്രികളില് ഫ്രീ ആയിട്ടും, മറ്റു പ്രൈവറ്റ് ലാബ്, ആശുപത്രികളില്‍ അല്ലാതെയും ലഭ്യമാണ്. counselling കൊടുത്തതിനു ശേഷം മാത്രമെ test ആരിലും നടത്താവുള്ളുവെന്നാണ് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതെങ്കിലും, ചില സര്‍ക്കാര്‍ ആശുപത്രികളിലോഴികെ ഇതൊന്നും നടക്കാറില്ലെന്ന് അനുഭവം.
HIV ബാധിച്ചാല്‍ 6 മാസത്തിനകം അല്ലെങ്കില്‍ ഒരു കൊല്ലത്തിനകം മരിക്കും എന്ന് പേടിച്ച് ആത്മഹത്യ ചെയ്യുന്ന ധാരാളം ആള്‍ക്കാരുണ്ട്. ഇപ്പോള്‍ വില കുറഞ്ഞ മരുന്നുകള്‍ (Anti retroviral തെറാപ്പികള്‍- ART) ലഭ്യമായതിനാല്‍ പലരും 15-20 വര്‍ഷവും അതിലതികവും ജീവിക്കുന്നുണ്ട്. സാവകാശം രോഗപ്രതിരോധശേഷി (immunity) കുറവാകുമെന്നതിനാല്‍ ചിട്ടയായ ജീവിതവും മറ്റു രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയെന്നതും, ഡോക്ടറെ കാണുകയെന്നതും, ആവശ്യമെങ്കില്‍ മാത്രം ART മരുന്നുകള്‍ ഉപയോഗിക്കുകയെന്നതും HIV ബാധിച്ചു കഴിഞ്ഞാല്‍ ചെയ്യേണ്ടത് വളരെ അത്യാവശ്യ കാര്യങ്ങളാണ്. കേരളത്തിലുള്‍പ്പടെ പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത സര്‍ക്കാരാശുപത്രികളില്‍ ART പൈസ കൊടുക്കാതെ തന്നെ കൊടുക്കുന്നുണ്ട്.

ഓര്‍ക്കുക : ഏത് രോഗങ്ങളും എന്നത് പോലെ തന്നെ പ്രതിരോധമാണ് ഏറ്റവും ഉത്തമം.

Tuesday, November 13, 2012

ഒരു നവംബര്‍ 14 കൂടി

വീണ്ടും ഒരു നവംബര്‍ 14 കൂടി, ഇന്ന് ശിശുദിനം ആയി നാം കൊണ്ടാടുമ്പോള്‍ അതിനോടൊപ്പം പ്രാധാന്യം ഉള്ള മറ്റൊരു ദിനം കൂടി ആണ്, ലോക പ്രമേഹരോഗ ദിനം(world diabetes day).

എല്ല ദിവസവും കുട്ടികള്‍ക്കാവണമെന്നതാണ്‌ ഈ ശിശുദിനത്തിന്റെ സന്ദേശം.വിരിയുന്ന ഓരോ

പൂവിന്നും , പുലരുന്ന ഓരോ പ്രഭാതത്തിന്നും ഓരോ സന്ദേശം ഉള്ളതുപോലെ ഓരോ ശിശുദിനത്തിന്നും മഹത്തായ സന്ദേശമുണ്ട്‌..ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തിലാണ്‌ നാം ഇന്ത്യയില്‍ ശിശുദിനം കൊണ്ടാടുന്നത്‌.പണ്ഡിറ്റ്ജി തന്റെ സകല പിരിമുറുക്കങ്ങളും പ്രയാസങളും മറന്നിരുന്നത് ‌ കുഞ്ഞുങ്ങളോടോപ്പം കളിച്ച് രസിച്ച് ഉല്ലസിക്കുമ്പോഴായിരുന്നു. ജീവിതാന്ത്യം വരെ ആ മഹാന്‍ ഇന്ത്യയിലെ 'വലിയ കുട്ടി ' തന്നെയായിരുന്നു. ഗൗരവമാര്‍ന്ന രാജ്യകാര്യങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്ന് മനസ്സിന്ന് ശാന്തിയും സമാധാനവും സന്തോഷവും നല്‍കിയിരുന്നത്‌ കുട്ടികളോടോപ്പം കളിച്ച് രസിച്ച് നടക്കുമ്പോഴായിരുന്നു.ഇന്ന് ഇന്ത്യയിലെ കുട്ടികള്‍ അഭിമുഖികരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ബാലവേലകൊണ്ടുള്ള പീഡനം, പട്ടിണി, രോഗങ്ങള്‍,പോഷകാഹാരങ്ങളുടെ കുറവ്‌,സുരക്ഷിതത്വമില്ലായ്മ,വിദ്യാഭ്യാസത്തിന്റെ അപര്യപ്തത ഇങ്ങിനെ നീണ്ടുപോകുന്നു ആ പട്ടിക. മാത്രമല്ല ഇന്ന് കുട്ടികള്‍ക്കുനേരെയുള്ള ലൈഗിക പീഡനങള്‍ കൂടിക്കൊണ്ടിരിക്കുകയാണ് കൂടാതെ തീവ്രവാദികളും കുട്ടികളെ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നു.. ശിശുദിനം അര്‍ഥപൂര്‍ണ്ണമാകണമെങ്കില്‍ കുട്ടികളുടെ ശാരീരികവും മാനസികുവുമായ വളര്‍ച്ചക്കും അവരുടെ ക്ഷേമത്തിന്നും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക്‌ കഴിയണം, അതിനായിട്ട്‌ നമുക്ക് പ്രാര്‍ത്ഥിക്കാം.

അതുപോലെ തന്നെ ഇന്ന് ലോകം പ്രമേഹ രോഗ ദിനം ആയി ആചരിക്കുന്നു.ഇന്ന് ലോകത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ 380 ദശലക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.

40.9 ദശലക്ഷം പ്രമേഹരോഗികളുള്ള ഇന്ത്യ പ്രമേഹത്തിന്റെ ലോകതലസ്ഥാനമെന്ന വിശേഷണത്തിന് അര്‍ഹമാണ്. കേരളത്തിലെ നാല്പത് ലക്ഷം പ്രമേഹരോഗികളില്‍ പത്തുലക്ഷം പേര്‍ക്ക് രോഗമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതും ദുഃഖകരമാണ്.

പ്രമേഹത്തെ പ്രതിരോധിക്കാന്‍ രോഗലക്ഷണങ്ങള്‍ എന്തെന്ന് അറിയണം. നിങ്ങള്‍ക്ക് താഴെപ്പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രമേഹരോഗിയാവാന്‍ സാധ്യതയുണ്ട്- വര്‍ധിച്ച മൂത്രശങ്ക, അമിത ദാഹം, വിശപ്പ്, ഭാരക്കുറവ്, തളര്‍ച്ച, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്, ഓക്കാനവും വയറുവേദനയും കൈകാലുകളില്‍ തരിപ്പ്, ഉണങ്ങിവരണ്ട നാവ്, കാഴ്ചക്കുറവ്, തുടരെ തുടരെയുള്ള അണുബാധ, കരിയാന്‍ വൈകുന്ന മുറിവുകള്‍ ഇതെല്ലാം പ്രമേഹ രോഗബാധിതരില്‍ സാധാരണമായി കാണുന്നു.

പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്ന ആപത്ഘടകങ്ങള്‍ പലതാണ്. അമിതവണ്ണം, വ്യായാമരാഹിത്യം, അപഥ്യ ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊളസ്‌ട്രോളും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ തുടങ്ങിയവയെല്ലാം കാലാന്തരത്തില്‍ നിങ്ങളെ ഒരു പ്രമേഹരോഗിയാക്കിമാറ്റുന്നു.

പ്രമേഹരോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാനകാരണങ്ങള്‍ ഹൃദ്രോഗം, വൃക്കകളുടെ അപചയം, അമിതരക്തസമ്മര്‍ദം എന്നിവയാണ്. അതിസങ്കീര്‍ണമായ ആ രോഗാവസ്ഥകളൊക്കെത്തന്നെ പ്രമേഹത്തിന്റെ പ്രത്യാഘാതഫലമായി ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ 80 ശതമാനം പേരും മരണപ്പെടുന്നത് ഹൃദയധമനീരോഗങ്ങളാലാണ്. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്.

പ്രമേഹം കണ്ടെത്താനുള്ള രക്തപരിശോധന 45 വയസ്സിനു ശേഷം ചെയ്തുതുടങ്ങാ നാണ് പൊതുവെയുള്ള നിര്‍ദ്ദേശം. എന്നാല്‍, ഭാരതം പോലെ പ്രമേഹസാധ്യത കൂടിയ പ്രദേശത്ത് 30 വയസ്സു മുതല്‍ വര്‍ഷത്തി ലൊരിക്കലെങ്കിലും പരിശോധന നടത്തണം. എങ്കില്‍ മാത്രമേ പ്രമേഹം പ്രാരംഭദിശയി ല്‍ തന്നെ കണ്ടുപിടിക്കുവാന്‍ കഴിയുക യുള്ളൂ. പ്രമേഹം വന്ന് 5-10 വര്‍ഷങ്ങള്‍ക്കു ശേഷം ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ മാത്രമാണ് ഇന്ന് പല രും രക്തപരിശോധന തുടങ്ങുന്നത്. നമുക്ക് നമ്മുടെ ചുറ്റും ഉള്ള രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കാം, സ്വയം പ്രതിരോധിക്കാം

Wednesday, September 5, 2012

അധ്യാപക ദിനം


സെപ്‌റ്റംബര്‍ 5 - അധ്യാപനത്തിന്റെ ആചാര്യനായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റ
െയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.

പ്രശസ്‌തനായ എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, നവഭാരതത്തിന്റെ സ്‌നേഹനിധിയായ രാഷ്‌ട്രപതി, സ്വാമി വിവേകാനന്ദനെയും ടാഗോറിനെയും അനുഗമിച്ച മുനികുമാരന്‍, കളങ്കമറ്റ രാജ്യസ്‌നേഹി, തലമുറകളെ അക്ഷരജ്യോതിസുകൊണ്ട്‌ പുണ്യം ചെയ്യിച്ച ജ്‌ഞാനപ്രവാഹം, അങ്ങനെ അണിയാനും അണിയിക്കാനും അദ്ദേഹത്തിന്‌ എത്രയെത്ര വിശേഷണങ്ങള്‍.1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.

ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.

“നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.

ഭാരതീയരായ നാം 'മാതാ-പിതാ-ഗുരു ദൈവം' എന്ന്‌ പഠിക്കുന്നവരാണല്ലോ. നമ്മുടെ സംസ്‌കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക്‌ കല്‍പിച്ചു നല്‍കിയിട്ടുള്ള സ്‌ഥാനവും ഔന്നത്യവും സാമൂഹ്യനിര്‍മിതിയില്‍ അവര്‍ക്കുള്ള നിര്‍ണായക ഉത്തരവാദിത്വവും നാം മനസിലാക്കണം.മൂല്യബോധമുള്ള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണം. മൂല്യങ്ങള്‍ പറഞ്ഞ്‌ പഠിപ്പിക്കാന്‍ സാധിക്കുകയില്ല. മൂല്യങ്ങള്‍ അധ്യാപകരില്‍നിന്നും കുട്ടികള്‍ സ്വായത്തമാക്കണം. അധ്യാപകര്‍തന്നെയാണ്‌ മൂല്യം. കുട്ടിയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന നിര്‍മലവും സത്യസന്ധവുമായ പാഠങ്ങളാണ്‌ പ്രാഥമിക കളരികളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കേണ്ടത്‌.

വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുക, അവരെ വളര്‍ത്തിക്കൊണ്ടുവരിക, പുതുമമങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാകുക ഇതൊക്കെയാണ്‌ അധ്യാപകന്റെ വിളിയും ദൗത്യവും. അധ്യാപനം തപസ്യയായി ഏറ്റെടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. സ്‌നേഹവും സഹാനുഭൂതിയുമാണ്‌ അധ്യാപകന്റെ മുഖമുദ്ര. അര്‍പ്പണബോധമുള്ള അധ്യാപകന്‌ ധാരാളം വായിക്കാനും തയാറെടുക്കുവാനും സമയം വേണമെന്നിരിക്കെ ബിസിനസു കാര്യത്തിനും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനും സമയം കണ്ടെത്താനാവില്ല. സിലബസില്‍ മാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. ആഴമേറിയ അറിവും വിശാലദര്‍ശനവും അതിന്‌ അനിവാര്യമാണ്‌.

''അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം'' ഇതായിരുന്നു അധ്യാപനത്തോടുള്ള ഡോ. രാധാകൃഷ്‌ണന്റെ കാഴ്‌ചപ്പാട്‌. വിജ്‌ഞാനത്തിന്റെ പുത്തന്‍പാതകള്‍ തുറന്ന്‌ വിദ്യാര്‍ഥികളെ പ്രകാശപൂരിതമാക്കാന്‍ അധ്യാപക സമൂഹത്തിനാകട്ടെ എന്ന്‌ ഈ സുദിനത്തില്‍ നമുക്ക്‌ പ്രതിജ്‌ഞയെടുക്കാം.

Thursday, October 27, 2011

മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് നാളെ 125 വയസ്

മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് ഒക്ടോബര്‍ 29ന് 125 വയസ്. 'എന്‍റ ഹൃദയരക്തംകൊണ്ടാണ് ഞാന്‍ ഒപ്പുവയ്ക്കുന്നത്' എന്ന് വിശാഖം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് വ്യസനത്തോടെ വിശേഷിപ്പിച്ച കരാര്‍. ലോകത്ത് ഒരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത വ്യവസ്ഥകള്‍. 999 വര്‍ഷത്തേക്ക് ഒരു പാട്ടക്കരാര്‍ ഇവിടെ മാത്രമുള്ള സവിശേഷത.


Saturday, September 17, 2011

ഹര്‍ത്താല്‍: സ്വകാര്യ വാഹനങ്ങളെ എതിര്‍ക്കില്ലെന്ന്‌ എല്‍ഡിഎഫ്‌‍‍


സ്വന്തം ആയി വാഹനം ഇല്ലാത്ത ഞങ്ങള്‍ മൂരാച്ചികള്‍ വീട്ടില്‍ ഇരുന്നോട്ടെ അല്ലെ സഖാവെ? നിങ്ങള്കൊക്കെ എന്തും ആകാമല്ലോ?

Wednesday, December 8, 2010


useful pathan and useful century :Yousuf Pathan hits his 1st one day international century to save india the match against kiwis.

Wednesday, September 8, 2010


5 New T.V Channels to Malayalam



Five new channels will beam into Kerala homes soon, providing viewers more choices but crowding the television business in the state.

Currently, there are nine TV channels broadcasting in the state. Of these, Asianet, India Vision, People (Kairali) and Malayala Manorama are news channels.

The Indian Union Muslim League, an ally of the Congress- led United Democratic Front, announced the launch of its channel Thursday. "A full-fledged satellite channel and a media city are expected to be ready in phases and it would be known as Channel IBC," said IUML general secretary P.K. Kunhalikutty, a former industries minister.

Janapriya Communications, promoted by K. Muraleedharan, son of former chief minister K. Karunakaran, is also launching a channel.

Among other TV channels in the pipeline are the ones promoted by media organizations Kerala Kaumudi and Mathrubhumi and one headed by M.V. Nikesh Kumar, who was till recently with India Vision TV.

"All the papers are ready for us and we are just waiting for the opportune time to launch ours and we will certainly be live next year," said an official attached to the Kerala Kaumudi TV, who did not wish to be identified.

Another big name doing the rounds in industry circles for some time is that of Capt Krishnan Nair of Leela Hotels, who is said to be interested in entering the broadcasting business.

Manorama TV, promoted by the Malayala Manorama newspaper, is coming out with a general entertainment channel next year.

Chennai-based Surya TV is expected to launch a news channel here next year.

"Let a thousand flowers bloom," M.M. Hassan, senior Congress leader and managing director of the Jai Hind TV told IANS, reacting to the arrival of more channels.

"Look, we have now completed three years and we have surpassed the teething problems faced by start-up companies. In another two years we will break even and our next expansion plans is not going to be there till 2012, when a full fledged news channel would be launched," said Hassan.

Others tell a different tale. Industry watchers say a relatively homogeneous, non-fragmented audience, lower costs of software production and socially relevant serials have so far translated into advantages. But that could change with more players in the fray with reveues dropping, triggering an eventual consolidation in the market.

"It is certainly a problem of plenty. The advertisement revenue for us is too little, unlike other big states," Surya TV chief editor Roy Mathew told IANS

Saturday, June 26, 2010



രാജ്‌ താക്കറേയുടെ മറാത്താ പ്രേമത്തിന്‌ മകന്റെ തിരിച്ചടി. മഹാരാഷ്‌ട്രയില്‍ ഓടുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ പോലും മറാത്തി ഉപയോഗിക്കണമെന്ന നിലപാടിലാണ്‌ രാജ്‌ . അദ്ദേഹത്തിന്റെ മകന്‍ അമിത്‌ മാസ്‌ മീഡിയയില്‍ ബിരുദം നേടാനാണ്‌ ആഗ്രഹിക്കുന്നത്‌ . മാതുന്‍ഗയിലെ റൂയിയ കോളജില്‍ ഇംഗ്ലീഷ്‌ മീഡിയത്തിലാണ്‌ അദ്ദേഹം പഠിക്കുക. ഈ വര്‍ഷം മറാത്തിയില്‍ കോഴ്‌സ് ആരംഭിക്കാന്‍ കോളജ്‌ തീരുമാനിച്ചിട്ടുണ്ട്‌ . എന്നാല്‍ ഇതവഗണിച്ചാണ്‌ അമിത്‌ തീരുമാനമെടുത്തത്‌ .

അമ്പതോളം അനുയായികള്‍ക്കൊപ്പം കോളജില്‍ പോയാണ്‌ രാജ്‌ മകന്‌ സീറ്റുസംഘടിപ്പിച്ചത്‌ .

എന്നാല്‍ ഏത്‌ കോഴ്‌സാണ്‌ പഠിക്കുന്നതെന്നകാര്യത്തില്‍ രാജ്‌ തീരുമാനമെടുത്തിട്ടില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ഭാര്യ ശര്‍മിള പറയുന്നത്‌ .

എന്നാല്‍ രാജ്‌ രാഷ്‌ട്രീയക്കാരനെന്ന നിലയിലല്ല, രക്ഷിതാവെന്ന നിലയിലാണ്‌ കോളജില്‍ പോയതെന്ന നിലപാടിലാണ്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന. നേരത്തെ പോദര്‍ കോളജില്‍ പഠിക്കുമ്പോള്‍ രണ്ടാം ഭാഷയായി മറാത്തിക്കു പകരം ജര്‍മനാണ്‌ അമിത്‌ തെരഞ്ഞെടുത്തത്

Friday, April 9, 2010

പ്രശസ്തമായ കടമ്മനിട്ട പടയണിക്ക് മേടപുലരിയില്‍ തുടക്കം ആകും.



കാവിലമ്മക്ക് മുന്‍പില്‍ നിരഞാടനായി പടയണി കോലങ്ങളും കടമ്മനിട്ട ഗ്രാമവും ഒരുങ്ങി.
മേടം ഒന്നിന് (ഏപ്രില്‍ 14 )അത്താഴപൂജക്ക്‌ ശേഷം ചൂട്ടു വയ്പോടുകൂടി പടയണിക്ക് തുടക്കം ആകും.
15 നു പച്ചത്തപ്പ്കൊട്ട്.പിശാചു മുതല്‍ ഭൈരവി വരെയുള്ള കോലങ്ങള്‍ 16 മുതല്‍ കവിലമ്മയുടെ തിരുമുന്‍പില്‍ ആടിതുടങ്ങും.

പിശാചു, മറുത,കാലന്‍, സുന്ദര യക്ഷി,കാഞ്ഞിരമാല, കൂടാതെ കുതിര, നായാട്ടു, അരക്കിയക്ഷി, ശിവകോലം, പൂപ്പട, കരവന്ജി,തട്ടുമേല്‍ തുള്ളല്‍ തുടങ്ങിയവ ചേര്‍ന്ന വലിയ പടയണി 21 നു നടക്കും.


ഏവരെയും കടമ്മനിട്ടയിലേക്ക് ഭക്തിപുരസ്സരം സ്വാഗതം ചെയ്യുന്നു..

Thursday, March 25, 2010

Bachan as tour ambassidor!!!
There are some political reasons behind Bachan as Kerala tourism ambassidor.Even i am opposite to left party, but i strongly support CPM decision on this.Why Bachan have to be the ambassidor of both Gujarath and Kerala? If he want to become the ambassidor of kerala, he first resign his duty as tourism ambassidor of Gujarath.Otherwise it is not meaningful.
If Bachan is becoming Kerla tourism ambassior it will be like Mumbai Indians and IPL team for Puneboth wants Sachin as captain.Is it possible to have same captain for 2 IPL teams?Since Gujarath and Kerla have to compete in domestic indusrty for there position in tourism mapwe both need good ambassidor, but not the same.What you think guys..
I am not personally opposite to Bachan, Bachan can become tour ambassidor of India, he can become bollywood icon of either Mumbai or Pune,similarly he can become tour ambassidor of either Gujarath or Kerala...
Even the decision taken by kerala goverment is true, the approach taken by them is not correct.They know Bachan is already occupied with Gujarath, not with Modi, why they went back for bachan?Or they can ask Bachan to come outside Gujarath to become the ambassidor of Kerala...
Hats off to the decison, not aprocah !!!

Monday, March 22, 2010

Vodafone personal assistance
Very happy to help you guys!!!Today i got message from vodafone that personal assistance call to customer care(111)will charge 50p/3 minutes.But dont worry, since i am privilaged customer there will not be any charge for me in home.Happy to heard this.
Have to call happy to help desk today for more details.
I dont know this feature only in Tamil Nadu circle or all over India.